My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Saturday, July 28, 2018

സംഭവാമീ യുഗേ യുഗേ...

ജീവിതം വീണ്ടും ഒരു വഴിത്തിരിവിലേക്ക്‌...
പുതിയ അനുഭവങ്ങൾ എന്റെ വ്യക്തിത്വത്തെ
 വീണ്ടും വളരെ ആഴത്തിൽ തന്നെ ഉലച്ച്‌,
പുതിയൊരു മാനസികാവസ്ഥയിൽ എത്തിച്ചിരിക്കുന്നു.


ഓടുവാൻ വെമ്പിയിരുന്ന കാലുകളിൽ 
ആരോ കൂച്ചു വിലങ്ങ്‌ ഇട്ടതുപോലെ...
ഉയരങ്ങൾ താണ്ടി പറക്കുവാൻ വെമ്പിയ 
എന്റെ ചിറകുകളെ 
ആരോ അറത്തുമുറിച്ച്‌ കളഞ്ഞതുപോലെ...
ആത്മവിശ്വാസത്താൽ ഉയർന്നു നിന്ന ശിരസ്സ്‌ 
ആശകളറ്റ ഭാരത്താൽ താണുപോയതുപോലെ...


വീണുപോകാമായിരുന്ന എന്നെ താങ്ങി നിർത്തുവാൻ,
നീ അയച്ച എല്ലാ നല്ല മനസ്സുകളേയും ഞാൻ സ്മരിക്കുന്നു...
പക്ഷേ എന്റെ നഷ്ടങ്ങളുടെ കണക്കുകൾ 
എന്നെ വല്ലാണ്ടു ശ്വാസം മുട്ടിക്കുന്നു...
അതിനെ നികക്കുവാൻ എന്റെ മുൻപിൽ വഴികളില്ലാ..
ആശ്രയങ്ങളുമില്ലാ...


ഇപ്പോൾ ജീവിതം എങ്ങോട്ടാണോ ഒഴുകുന്നത്‌ 
ആ ഒഴുക്കിനൊപ്പം ഞാനും ഒഴുകുന്നു.

സംഭവാമീ യുഗേ യുഗേ....

Thursday, July 19, 2018

നിന്റെ ഓർമ്മകളിൽ ...

ഒരു പിടി ഓർമ്മകൾ ബാക്കിവെച്ച്‌ കാലത്തിന്റെ യവനികക്കുളളിൽ നിന്റെ പ്രിയപ്പെട്ടവർക്ക്‌ ഒരു കടലോളം നോവ്‌ അവശേഷിപ്പിച്ച്‌ നീ പോയ്‌ മറയുമ്പോൾ എനിക്ക്‌ ചുറ്റും നിസ്സഹായതയുടേയും, കണ്ണുനീരിന്റേയും, പ്രതീക്ഷകളുടേയും ഒരു പിടി മുഖങ്ങൾ ഒരു കൈ പിടി സഹായത്തിനായി നോക്കിപ്പാർക്കുന്നു. മരണം നിന്നെ ഈ ലോകത്തിന്റെ ആകുലതകളിൽ നിന്നും മോചിപ്പിച്ചിരിക്കുന്നു. പക്ഷേ ജീവിച്ചിരിക്കുന്നവരുടെ ആകുലതകളെ ആ മരണം വാനോളം ഉയർത്തിയിരിക്കുന്നു.


റെൻസി, 38 വയസ്സ്, ‌2018  ജൂലൈ മാസം നാലാം തീയതി ഗോവയിൽ വെച്ചുണ്ടായ ഒരു കാറപകടത്തിൽ ഈ ലോകത്തിൽ നിന്നും വിട വാങ്ങിയിരിക്കുന്നു.




 എന്റെ നാത്തൂനായി എന്റെ ജീവിതത്തിലേക്ക്‌ കടന്നു വന്നവൾ , പ്രായത്തിൽ എന്നേക്കാൾ മുതിർന്നവൾ ആയിരുന്നിട്ടും സ്വന്തം ആങ്ങളയുടെ ഭാര്യയെന്ന നിലയിലുളള ബഹുമാനം കാത്തുസൂക്ഷിച്ച്‌ എന്നെ ചേച്ചിയെന്ന് മാത്രം വിളിച്ചിട്ടുളള വ്യക്തി. എന്നെ ചേച്ചിയെന്ന് വിളിക്കെണ്ടെന്ന് പല തവണ പറഞ്ഞിട്ട്‌ കൂടിയും "എന്റെ റെഞ്ചിച്ചായന്റെ ഭാര്യ സ്ഥാനം കൊണ്ട്‌ ചേച്ചിയാണെന്നും അതുകൊണ്ട്‌ ബഹുമാന സൂചകം ചേച്ചിയെന്ന് മാത്രമേ വിളിക്കുവാൻ സാധിക്കൂവെന്ന്" എന്നോട്‌ പറഞ്ഞ എന്റെ റെൻസി ചേച്ചിയെന്ന വിളിയെ അന്യമാക്കിക്കൊണ്ട്‌ ഈ ലോകത്തോട്‌ വിട പറഞ്ഞപ്പോൾ അവൾ എനിക്ക്‌ വേണ്ടി അവശേഷിപ്പിച്ചത്‌ പത്ത്‌ വയസ്സും, മൂന്ന് വയസ്സും പ്രായമുളള പറക്കമുറ്റാത്ത രണ്ട്‌ കുഞ്ഞുങ്ങളെയാണു. അവർക്ക്‌ നല്ലൊരാന്റിയായി, അമ്മയുടെ വാത്സല്യവും, സംരക്ഷണവും പകരുവാൻ ദൈവം ഈ ജന്മത്തിൽ എന്നെ നിയോഗിച്ചിരിക്കുന്നു. 


നിന്റെ മരണ ദിവസം നിന്റെ ആത്മാവിന്റെ സാമീപ്യം ഞാനറിഞ്ഞു. ഒരു പക്ഷേ നീയെന്നെ ഏറ്റവും അടുത്തറിയുന്ന നിമിഷം. നീയറിഞ്ഞിരിക്കും എനിക്കിപ്പോൾ ബന്ധങ്ങളുടെ കെട്ടുപാടുകളില്ലെന്ന്. എന്റെ ഈ ജന്മത്തിന്റെ നിയോഗങ്ങൾക്കായി മാത്രം ഞാനിപ്പോൾ ജീവിക്കുന്നു. നിന്റെ കുഞ്ഞുങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏൽക്കുവാൻ ഞാൻ യോഗ്യയെങ്കിൽ അതിനായി എന്റെ ലക്ഷ്യങ്ങളെ നീ ക്രോഡീകരിക്കുക. എന്റെ ന്യൂനതകൾ ഒരിക്കലും ആരുടെ ജീവിതത്തേയും ബാധിക്കാതിരിക്കുവാൻ ഞാൻ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്‌. ദൈവം നിയോഗമുണ്ടെങ്കിൽ നിന്റെ കുഞ്ഞുങ്ങളുടെ ഭാവിയും എന്റെ കൈകളിൽ സുരക്ഷിതമായിരിക്കും.


ഒരു പിടി നല്ല ഓർമ്മകൾ സമ്മാനിച്ച്‌ നീ യാത്രയാകുമ്പോൾ മറ്റൊരു ലോകം ഈ പ്രപഞ്ചത്തിൽ ഉണ്ടെങ്കിൽ സ്വർഗ്ഗീയമായ നല്ലെയൊരു അനുഭവം നിനക്കായി ഞാൻ നേരുന്നു...


പ്രാർത്ഥനകളോടെ.....

Wednesday, July 4, 2018

പരാതികൾ!!!



ഇന്ന് രാവിലെ നൈറ്റ്‌ ഡൂട്ടി കഴിഞ്ഞ്‌ വീട്ടിൽ വന്നപ്പോൾ ഞാൻ സ്വീകരിക്കപ്പെടുന്നത്‌ വലിയ ഒരു പരാതിയുടെ ഭാണ്ഡക്കെട്ടുമായാണു. എന്റെ അമ്മു അവളുടെ അപ്പനെ രാത്രി ഒട്ടും ഉറക്കിയില്ലാത്രേ!! അമ്മയും മകനും മാറി മാറി അത്‌ പറഞ്ഞ്‌ പരാതിപ്പെട്ടു. എന്നാൽ എന്റെ പെണ്ണു അതൊന്നും കാര്യമാക്കാതെ എന്റെ തോളത്ത്‌ കയറി അമ്മിഞ്ഞപ്പാലിനു വേണ്ടി എന്റെയടുത്ത്‌ ശുണ്ഡികൂടുവാൻ തുടങ്ങി. എല്ലാവരുടേയും പരാതികളും പരിഭവങ്ങളും കേട്ട്‌ ഞാൻ കുഞ്ഞിനു പാലും കൊടുത്തുകൊണ്ട്‌ സോഫായിലേക്കിരുന്നു... 


മകൻ ഒരു രാത്രി ഉറങ്ങാതിരുന്നപ്പോൾ അമ്മക്ക്‌ വിഷമം. നൈറ്റ്‌ ഡൂട്ടിയായിട്ടും, കുഞ്ഞിന്റെ കാര്യങ്ങൾക്കായിട്ടും എത്രയോ രാത്രികൾ ഞാൻ ഉറങ്ങാതിരിക്കുന്നു... ആരും എന്നെക്കുറിച്ചോർത്ത്‌ വിഷമിക്കുന്നില്ലാ!!! ആരും എനിക്ക്‌ വേണ്ടി വാദിക്കുന്നതുമില്ലാ...


വിദേശിയായി പോയതുകൊണ്ട്‌ ഭാര്യമാർ ജോലിക്ക്‌ പോകുന്നതുകൊണ്ട്‌ ഭർത്താക്കന്മാർ അടുക്കളയിൽ കയറി ഭക്ഷണം ഉണ്ടാക്കണമെന്നും, കുട്ടികളുടേയും വീട്ടിലേയും കാര്യങ്ങൾ നോക്കണമെന്നുമൊക്കെയുളള അഭിപ്രായമുളള കൂട്ടത്തിലല്ല ഞാൻ. പരസ്പരം എല്ലാ കാര്യങ്ങളിലും സഹരിക്കണമെന്നും, ഉത്തരവാദിത്വങ്ങൾ പരസ്പരം പങ്കുവെക്കപ്പെടണമെന്നുമുളള ചിന്താഗതിയുളള വ്യക്തിയാണു. ചിലപ്പോൾ ഡൂട്ടികാരണം ഞാൻ തിരക്കായി പോകുമ്പോൾ ഭക്ഷണം ഉണ്ടാക്കാൻ മകൻ അടുക്കളിയിൽ കയറുന്നത്‌ നാട്ടിലെ ശീലങ്ങളിൽ വളർന്ന അമ്മക്ക്‌ വിഷമം ഉണ്ടാക്കുന്നതായി എനിക്ക്‌ തോന്നി. പക്ഷേ ആ രീതികളുമായി അമ്മ പൊരുത്തപ്പെട്ട്‌ പോകുമ്പോഴും എന്റെ മനസ്സ്‌ എന്നെ കൂട്ടിക്കൊണ്ട്‌ പോയത്‌ മറ്റൊരു ചിന്തയിലേക്കാണു; മരുമക്കൾ എത്ര സ്നേഹമുളളവരാണെങ്കിലും അപ്പനും അമ്മക്കും മക്കൾകഴിഞ്ഞേ അവർക്ക്‌ സ്ഥാനം കൊടുക്കുകയുക്കളളൂ... അതൊരു ലോക സത്യമാണു....


എനിക്ക്‌ ആരേക്കുറിച്ചും പരാതിയില്ലാ... കാരണം എന്റെ കുറവുകളും എന്റെ പരിധികളും എനിക്ക്‌ നന്നായി അറിയാം. എനിക്ക്‌ ചെയ്യാൻ പറ്റുന്ന എല്ലാ കടമകളും എന്റെ പരിധിക്കുളളിൽ നിന്നു കൊണ്ട്‌ ഞാൻ ചെയ്യുന്നുണ്ട്‌. അത്‌ ഏത്‌ രീതിയിൽ സ്വീകരിക്കപ്പെടണം എന്നുളളത്‌ ഓരോ വ്യക്തിയുടേയും സ്വാതന്ത്ര്യമാണു. 


ഒരു സ്ത്രീയായി ജനിച്ചതുകൊണ്ട്‌ ആ സ്ത്രീത്വത്തിന്റെ ബലഹീനതയെ ചൂഷണം ചെയ്യുവാൻ ഞാൻ ആരേയും അനുവദിക്കില്ല. പക്ഷേ എന്റെ കടമകൾ എന്റെ പരിധിക്കുളളിൽ നിന്ന് കൊണ്ട്‌ പൂർണ്ണ മനസ്സോട്‌ കൂടിത്തന്നെ ഞാൻ ചെയ്യും. അതിൽ സന്തോഷിക്കുന്നവർ സന്തോഷിക്കുക... പരാതിപ്പെടേണ്ടവർ പരാതിപ്പെടുക.... ഇണക്കങ്ങളുടേയും, പിണക്കങ്ങളുടേയും ഇടയിലുളള ഈ കൊച്ച്‌ ജീവിതത്തിൽ ഈ എന്നെ ഞാനായി അംഗീകരിക്കുവാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ!!!.....