My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, March 30, 2016

ഹോളിക്രോസ്സ്‌ ജീവിതം



ജീവിതത്തിൽ നമുക്ക്‌ ഓർത്തിരിക്കാൻ ഇഷ്‌ടപ്പെടുന്ന ഓർമ്മകൾ നമ്മൾ ക്ഷണിക്കാതെ തന്നെ നമ്മളെ തേടി വരാറുണ്ട്‌. ആ ഓർമ്മകളുടെ കൂട്ടത്തിൽ ഒന്നാണു ഞങ്ങളുടെ ഹോളിക്രോസ്സ്‌ ജീവിതം. ഞങ്ങളെന്നു പറയുമ്പോൾ ഞാനും, അന്നക്കുട്ടിയും (ആൻ), പിന്നെ പ്രാച്ചിയും ( പ്രതിഭാ). അതൊരു നേഴ്സ്സിംഗ്‌ സ്കൂളായിരുന്നു. ഞങ്ങൾ അവിടുത്തെ ഇത്തിരി തല തെറിച്ച ടീച്ചർമ്മാരും. പക്ഷേ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർമാരായിരുന്നു ട്ടോ ഞങ്ങൾ.

അവിടുത്തെ പ്രത്യേകത ഹോസ്റ്റലും, ക്ലാസ്സുമുറിയും ഒറ്റ കെട്ടിടത്തിലാണെന്നതാണു.അതു കൊണ്ട്‌ ഞങ്ങടെ മുറിയിൽ നിന്നിറങ്ങിയാൽ നേരെ കാലു വെക്കുന്നത്‌ ഏതെങ്കിലും ക്ലാസ്സ്‌ മുറിയിലേക്കായിരിക്കും. അതുകൊണ്ട്‌ ഊഹിക്കാമല്ലോ കിടക്കപ്പായേന്ന് എണീറ്റ്‌ ചിലപ്പോൾ ക്ലാസ്സിലോട്ട്‌ ഓടിയിട്ടുണ്ട്‌. കാരണം ഉറക്കത്തിന്റെ കാര്യത്തിൽ അവിടെ മത്സരമായിരുന്നു പ്രാച്ചിയും അന്നക്കുട്ടിയും തമ്മിൽ. ഞാൻ അപ്പോഴും സ്വപ്നങ്ങളുടെ ലോകത്ത്‌ പറന്നു നടക്കകയായിരിക്കും.

പിന്നെ ഞങ്ങളുടെ നിർത്താതെയുളള വർത്തമാനങ്ങൾ .....
കൂട്ടത്തിലുളള മറ്റു ടീച്ചേർസ്സിനേയും, പിന്നെ പിളേളരെയും അങ്ങനെ അവിടെയുളള ഒരു മാതിരിപ്പെട്ട എല്ലാവരേയും കുറിച്ച്‌ കുറ്റം പറഞ്ഞു സന്തോഷിക്കും. സത്യം പറഞ്ഞാൽ കുറ്റമല്ലാ. ഞങ്ങൾ സിസ്റ്റർ തെരേസ്സ്‌ മാർട്ടിന്റെ (പ്രിൻസിപ്പാൾ) പ്രിയപ്പെട്ട ടീച്ചർമ്മാരായിരുന്നു. ഞങ്ങൾ അവിടെ പുതിയ ഭരണ പരിഷ്കാരങ്ങളൊക്കെ കൊണ്ടു വരുവാൻ ശ്രമിച്ചു. അത്‌ മറ്റുളളവർക്ക്‌ അത്ര പിടിക്കുന്നില്ലായിരുന്നു. പിന്നെ ഇടയ്കിടക്ക്‌ വേറൊരു അഥിതി കൂടി ഞങ്ങടെ മുറിയിൽ വരുമായിരുന്നു സ്വപ്നാ ടീച്ചർ. പുളളി ഞങ്ങളുമായിട്ട്‌ വെറുതെ കത്തിവെക്കാൻ വരുന്നതാണു ട്ടോ. ആറു മണി കഴിയുമ്പോൾ പുളളി വീട്ടിൽ പോകും.

പിന്നെ ഞങ്ങളു നാലു മണി കഴിയുമ്പോൾ ഒരു കറക്കമുണ്ട്‌. ആദ്യം നേരെ ചാപ്പലിൽ. അവിടെ എന്റെ വക മൂന്നു നാലു പാട്ടൊക്കെ പാടി മാതാവിനെ സന്തോഷിപ്പിക്കും. പിന്നെ പതിയെ ഒരു നടപ്പിനിറങ്ങും, അടൂർ പട്ടണം മുഴുവൻ ചുറ്റിക്കറങ്ങി കടയായ കടയിൽ ഒക്കെ കയറി ഹോസ്റ്റലിന്റെ താഴെയുളള തട്ടുകടയുടെ മുൻപിൽ എത്തും. അവിടെ വരുമ്പോഴേക്കും സ്വിച്ചിട്ടപോലെ ഞങ്ങൾ മൂന്നു പേരും നിൽക്കും. പരസ്പരം മുഖത്തോടു മുഖം നോക്കും. കാരണം ആരെങ്കിലും ഒരാൾ പറയണം ഓർഡർ ചെയ്യാമെന്ന്. ഒരാൾക്ക്‌ ആഗ്രഹം തോന്നിയാൽ മതി പിന്നെ മൂന്നു പേർക്കും പകർച്ചവ്യാധി പോലെ ആ കൊതിയങ്ങ്‌ പടരും. പിന്നെ തട്ടുകടച്ചേട്ടനു പൊറോട്ടായും, ഗോബി മഞ്ചൂരിയും, ചില്ലി ചിക്കനും ഓർഡറായി.

ഇത്‌ കിട്ടാനും സമയമെടുക്കും. അപ്പോൾ അവിടെ നിന്ന് കത്തിവെക്കലിന്റെ കൂടെ ആ  ബെസ്റ്റോപ്പിൽ വരുന്ന ആൾക്കാരെ ഞങ്ങൾ ബസ്സ്‌ കയറ്റിവിടും, വരുന്നവരെ വീട്ടിൽ കൊണ്ടെ വരെ വിടും.  പച്ച മലയാളത്തിൽ പറഞ്ഞാൽ വായിനോട്ടം. പിന്നെ പൊതിയും വാങ്ങിച്ചോണ്ട്‌ ഒരു പോക്കാണു. പൊതിയഴിക്കുന്നതും കാണാം പിന്നെയവിടെ ഒരു യുദ്ധമാണു. ഈശ്വരാ.... ഇപ്പോഴും അതോർക്കുമ്പോൾ ചിരി വരും. ആദ്യത്തെ ആക്രാന്തം കഴിയുമ്പോഴേക്കും ഞാനും പ്രാച്ചിയും വടിയാകും. ഇര വിഴുങ്ങിയ പാമ്പിനെപ്പോലെ ഞങ്ങൾ കട്ടിലേൽ നീണ്ടു നിവർന്ന് കിടപ്പുണ്ടാവും. അപ്പോഴും ഒരു ഇടതടവില്ലാതെ തീറ്റി തുടരുന്നുണ്ടാവും അന്നക്കുട്ടി. കൂടെയൊരു ഉപദേശവും ഞങ്ങൾക്ക്‌ സ്ഥിരമായി തരാറുണ്ട്‌. പതിയെ തിന്നാൽ പനയും തിന്നാം. എന്താണേലും ഞങ്ങൾ വാങ്ങിക്കുന്ന ആഹാരമൊക്കെ പാഴാക്കാതെ കഴിച്ചുകൊണ്ടിരുന്നത്‌ അവളാണു. അതു മൊത്തം കഴിച്ചു കഴിയുമ്പോഴേക്കും പിന്നെ മൂന്നു വശത്തു നിന്നുമായി കൂർക്കം വലികൾ ഉയരും. എന്താണെങ്കിലും ആ തട്ടുകടയും, അവിടുത്തെ ഭക്ഷണത്തിന്റേയും രുചി ഇപ്പോഴും നാവിലുണ്ട്‌.

ആഴ്ചയവസാനം ആനും പ്രാച്ചിയും വീട്ടിൽ പോകും, ഞാൻ മാത്രം ആ ഹോസ്റ്റലിൽ തനിച്ചാകും. പിന്നെ അതെന്റെ ലോകമായി മാറും. എന്റെ വീട്ടിൽ പോകാൻ എനിക്ക്‌ വലിയ താത്പര്യമില്ലാത്തതു കൊണ്ട്‌ ഞാനെന്റെ ഡയറിയെഴുത്തും, സ്വപ്നം കാണലുമായി സമയം കൊല്ലും. പിന്നെ കുട്ടികളുമായി വർത്തമാനം പറഞ്ഞും, അവരുടെ സമസ്യകൾക്കുമൊക്കെയായി ആ അവധി ദിവസങ്ങൾ മാറ്റി വെക്കുമായിരുന്നു. 

പിന്നെ എന്റേയും ആനിന്റേയും ഡ്രൈവിംഗ്‌ പഠിത്തം. ഹോ!! ആ ആശാന്റെ ക്ഷമ മുഴുവനും ഞങ്ങൾ പരീക്ഷിച്ചിട്ടുണ്ട്‌. എന്തോരം ചീത്തവിളിച്ച ആ പാവം മനുഷ്യൻ ഞങ്ങളെ പഠിപ്പിച്ചെടുത്തത്‌. അവിടെ ഏറ്റവും കൂടുതൽ ക്ലാസ്സെടുത്ത്‌ പഠിച്ചത്‌ ഞങ്ങളായിരുന്നെന്ന് തോന്നുന്നു. കാരണം ആശാൻ അവസാനം ഞങ്ങളോടു ചോദിച്ചു "എന്തേ എന്റെ ജോലി തെറുപ്പിക്കാൻ വല്ല പ്ലാനുമുണ്ടോ??? നിങ്ങളു മാത്രമെന്താ ടെസ്റ്റിനു ഡെയിറ്റ്‌ എടുക്കാത്തത്‌?? ഞങ്ങളു തറവായിട്ടേ എഴുതത്തൊളളൂ. എങ്ങനെയോ ആദ്യത്തെ ടെസ്റ്റിൽത്തന്നെ ജയിച്ചു. ടെസ്റ്റ്‌ ജെയിച്ചെന്ന് പറഞ്ഞപ്പോൾ ആശാൻ പറയുകയാ "നിങ്ങളെന്റെ മാനം കാത്തു. ഇല്ലായിരുന്നേൽ ഞാനീ ജോലി രാജി വെച്ചേനെ."

ഇപ്പോഴും എന്നെ വിളിക്കുമ്പോൾ ആനും, പ്രാച്ചിയും എന്നോട്‌ എപ്പോഴും സംസാരിക്കാൻ ഇഷ്ടപ്പെടുന്നത്‌ ആ ദിവസങ്ങളെക്കുറിച്ചാണു. ശരിക്കും ജീവിതത്തിലെ സന്തോഷവും സ്വാതന്ത്ര്യവും ഏറ്റവും കൂടുതൽ ആസ്വദിക്കാൻ പറ്റുന്നത്‌ യൗവന കാലത്താണു. എല്ലാം ഒരോർമ്മയായി മാറിയിരിക്കുന്നു. ആൻ, പ്രാച്ചി, സ്വപ്നാ ശരിക്കും നിങ്ങളെയൊക്കെ ഒരുപാടു മിസ്സ്‌ ചെയ്യുന്നു, ആ ഹോളി ക്രോസ്സ്‌ ജീവിതവും, ചാപ്പലിലെ എന്റെ പാട്ടും, പൊറോട്ട കഴിപ്പും, എന്റെ ആനിന്റേയും ഡ്രൈവിംഗ്ഗ്‌ പഠിത്തവും... അങ്ങനെയെല്ലാം..


Monday, March 28, 2016

ജീവിതം

ജീവിതമേ നിന്റെ മറിമായങ്ങളുടെ 
ബാക്കിപത്രമോ അതോ കാരുണ്യമോ 
ഞങ്ങളുടെയീ കൊച്ചു കൊച്ചു സന്തോഷങ്ങൾ


സർവ്വ സുഖലോലുപരായി നിന്നെ 
പുൽകുവാൻ കാംക്ഷിക്കും മാനവമനസ്സിനു
നീ വിധിക്കുന്നതെന്തോ അതാണു അവരുടെ ജീവിതം


ചിലർക്ക്‌ നീ സമ്മാനിക്കുന്നതോ 
നിതാന്തമായ കണ്ണീർക്കണങ്ങൾ
എന്നാൽ മറ്റുചിലർക്കോ 
ആഡംഭരത്തിന്റെ കുത്തൊഴുക്ക്‌


ജീവിതമെന്ന തുലാസ്സിൽ സുഖദുഃഖങ്ങൾ 
ഒരേപോലെ അളന്നു നൽകി നീ
അനുഗ്രഹിക്കുന്നു മറ്റു ചിലരെ


വൈവിധ്യമാം അനുഭവങ്ങൾ നമ്മെ
തേടി വരുമ്പോഴും, മൂക സാക്ഷിയായി
നാമെല്ലാം മരണമെന്ന പരമസത്യത്തിലൂടെ 
ലയിക്കുന്നു ഈ പ്രകൃതിതൻ മടിത്തട്ടിൽ

കാർത്തിക....

Saturday, March 26, 2016

വെറുതേ..



എല്ലാമൊരു വിശ്വാസമാണു... 
അവിടെ മറുപടികളില്ല..
കാത്തിരിപ്പുമില്ല...


ചിലപ്പോൾ തോന്നും 
എല്ലാം എന്റെ മാത്രം സ്വാർത്ഥതയല്ലേയെന്ന് ..



മനസ്സു തുറന്ന് എന്തൊക്കെയൊ എഴുതണമെന്ന് ആഗ്രഹിക്കും..
പക്ഷേ മറുപടികളില്ലാത്ത ആ അക്ഷരങ്ങൾക്ക്‌ ഇനിയും 
കാത്തിരിക്കുവാൻ മാത്രമാണു വിധിയെന്ന്  ചിന്തിച്ച്‌ 
എല്ലാം ചിന്തകളുടെ ലോകത്തിനു സമർപ്പിക്കും


ചിന്തകൾ അവയെന്നെ കൊണ്ടെത്തിക്കുന്നത്‌
എപ്പോഴും ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾക്ക്‌ മുൻപിലും...
ഉത്തരം അറിയണമെന്ന് എന്റെ മനസ്സ്‌ വാശിപിടിക്കുമ്പോഴും
ഹൃദയത്തിന്റെ കോണിൽ ഇരുന്ന് ആരോ മന്ത്രിക്കും
മൗനത്തിനുളള ഉത്തരം മൗനം മാത്രമാണു


അതേ ആ മൗനത്തോടെ 
ഞാനും പടിയിറങ്ങുകയാണു..
അറിയാം ക്ഷണനങ്ങളില്ലായിരുന്നുവെന്ന്..
എന്നിട്ടും വെറുതെ.. 
വീണ്ടും പടികൾ കയറിയപ്പോൾ 
ഞാൻ കണ്ടു അതേ പ്രകാശം..


എന്റെ ജീവിതത്തിൽ ,
എന്റെ ആത്മാവിൽ തെളിഞ്ഞ
ആ വെളിച്ചമായിരുന്നു.. 
എന്റെ അക്ഷരങ്ങൾ , എന്റെ പ്രണയം,
 എന്റെ സ്വ്പ്നങ്ങൾ, എന്റെ സൗഹൃദം...


എന്റെ യാത്രകൾ തുടരുന്നു.. 
ആ ജ്യോതിയുടെ ഉറവിടം തേടി..
ചുറ്റും അലയടിക്കുന്ന പ്രതിസന്ധികളെന്ന 
കാറ്റിന്റെ ദിക്കിൽ നിന്നും 
അണയാതെ കൈകളിലേന്തുന്നു 
ജീവിത പാത്ഥാവിൽ എന്നെ നയിക്കുവാൻ 
അണഞ്ഞ ആ പ്രകാശത്തെ..


എന്റെ സ്വപ്നവും അതായിരുന്നു
പ്രതീക്ഷകൾ അസ്തമിക്കാത്ത 
ആ സ്വപ്നം ഭൂമിയിലേക്കുളള 
ഒരു യാത്ര..
പ്രണയത്തിന്റെ പൂർണ്ണതക്കായുളള 
ഒരു യാത്ര....



വെറുതെ...

കാർത്തിക..

Wednesday, March 23, 2016

ഞാനും ഒരു ടീച്ചറായിരുന്നു...


ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ടീച്ചറായി ജോലി ചെയ്യുകയെന്നത്‌. അത്‌ സാർത്ഥകമായത്‌ ഹോളി ക്രോസ്സ്‌ നേഴ്സ്സിംങ്‌ സ്കൂളിൽ ടീച്ചറായി ജോലിക്ക്‌ ചേർന്നപ്പോഴാണു. എന്റെ സുഹൃത്ത്‌ ആൻ വഴിയാണു ഞാൻ അവിടെ ജോലിക്കു ചേരുന്നത്‌.

രണ്ടാം വർഷക്കാരുടെ ക്ലാസ്സ്‌ ടീച്ചറായിട്ടായിരുന്നു എന്റെ നിയമനം. ഞാൻ അവരെ പഠിപ്പിച്ചത്‌ സൈക്കാട്രി എന്ന വിഷയവും. ജോലിക്ക്‌ കയറിയപ്പോൾ മുതൽ പ്രിൻസിപ്പാളടക്കം എല്ലാk ടീച്ചേഴ്സും പറഞ്ഞു ആ കുട്ടികൾ പഠിക്കാൻ അത്ര മിടുക്കരല്ലാ. ആദ്യ വർഷ പരീക്ഷയിൽ ആകെ ഇരുപത്‌ ശതമാനം കുട്ടികളേ ജയിച്ചിട്ടുളളുവെന്ന്. ശരിക്കും പറഞ്ഞാൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു കൂട്ടം കുട്ടികളെയാണു എനിക്ക്‌ കിട്ടിയത്‌.

ഞാൻ ആ കുട്ടികളുടെ ക്ലാസ്സിൽ ചെന്നപ്പോൾ അവരെല്ലാവരും വളരെ നിരാശരായും ദുഃഖിതരായും ഇരിക്കുന്നത്‌ കണ്ടു. ഞാൻ അറിഞ്ഞു അവർക്ക്‌ വേണ്ടിയത്‌ സഹതാപമല്ല. മറിച്ച്‌ ഈ ലോകത്തിൽ ഏതു ദുഃഖത്തേയും മാറ്റുവാൻ കഴിയുന്ന സ്നേഹവും, പിന്നെ ആത്മവിശ്വാസമാണെന്ന്. ഏന്റെ ഏറ്റവും ശ്രമകരമായ ജോലി അവർക്ക്‌ നഷ്ടപ്പെട്ട അവരുടെ ആ ആത്മവിശ്വാസം വീണ്ടെടുക്കുക എന്നുളളതായിരുന്നു. അവരുടെ ബുദ്ധിക്കും കഴിവിനും അനുസരിച്ച്‌ പുതിയ രീതിയിലുളള പഠന രീതികൾ അവലംബിച്ചു. 

ഒരു ടീച്ചർ എന്ന രീതിയിൽ നിന്ന് മാറി ഞാൻ അവരുടെ ഏറ്റവും നല്ല സുഹൃത്തായി. അവർക്ക്‌ അവരുടെ എന്ത്‌ ആവശ്യങ്ങളുമായി എന്നെ സമീപിക്കുവാനുളള സ്വാതന്ത്ര്യം ഞാൻ നൽകി. ചില കുട്ടികൾ പഠന സംബന്ധമായ കാര്യങ്ങളുമായി എന്നെ സമീപിച്ചപ്പോൾ ചിലർ അവരുടെ വ്യക്തിപരമായ പ്രശ്നങ്ങളുമായി എന്നെ സമീപിച്ചു. അങ്ങനെ ഞാൻ അവർക്ക്‌ നല്ല ഒരു കൗൺസിലറും കൂടിയായി മാറി.

ഞാൻ കാണുവാൻ തുടങ്ങി അവരിലെ മാറ്റം. നിരാശയുടെ മൂടു പടം അണിഞ്ഞു ഞാൻ സ്വീകരിച്ച എന്റെ  കുട്ടികളുടെ ചുണ്ടിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി വിരിയിക്കുവാൻ എനിക്കു കഴിഞ്ഞു. 

ചെറിയ ചെറിയ ഗൃഹപാഠങ്ങളിലൂടെ , പഴയ ചോദ്യപ്പേപ്പറുകളിലെ ഉത്തരങ്ങൾ അവരെക്കൊണ്ടു തന്നെ തയ്യാറാക്കിച്ച്‌ അതിൽ നിന്നു തിരഞ്ഞെടുത്ത ചോദ്യങ്ങൾക്കൊണ്ട്‌ പരീക്ഷകൾ നടത്തി ഞാൻ അവരുടെ പരീക്ഷയോടുളള പേടി മാറ്റിയെടുത്തു. അവരുടെ എല്ലാ വിഷയങ്ങളിലും ഞാൻ ഈ രീതി അവലംബിച്ചു.

അവരുടെ ക്ലിനിക്കൽ പോസ്റ്റിങ്ങിനും, സൈക്കാട്രി പോസ്റ്റിങ്ങിനുമൊക്കെ ഞാൻ കൂടെ ചെല്ലുവാൻ അവർ അതിയായി ആഗ്രഹിച്ചു. കാരണം അപ്പോഴേക്കും ഞാൻ അവർക്ക്‌ പ്രിയപ്പെട്ട അവരുടെ ടീച്ചറായിട്ട്‌ മാറിയിരുന്നു.

അങ്ങനെ പരീക്ഷ വന്നെത്തി. കുട്ടികളേക്കാൾ കൂടുതൽ ടെൻഷൻ എനിക്കായിരുന്നു. കാരണം അവർ ഇനിയും പരാജയപ്പെട്ടാൽ ആ തോൽവിയുടെ ഉത്തരവാദിത്വം ഈ ടീച്ചർക്കാണു. എല്ലാ ദിവസവും പരീക്ഷയുളളപ്പോൾ രാവിലേയും വൈകിട്ടും കുട്ടികൾ എന്നെ കാണാൻ വരും ഈ ടീച്ചറുടെ അനുഗ്രഹം വാങ്ങുവാൻ. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷങ്ങളായിരുന്നു അതൊക്കെ.

അങ്ങനെ പരീക്ഷാ ഫലം വന്നു. പ്രിൻസിപ്പാൾ സിസ്റ്റർ എന്നെ സിസ്റ്ററിന്റെ മുറിയിലേക്ക്‌ വിളിപ്പിച്ചു. ഞാൻ അവിടെ ചെന്നപ്പോൾ എന്റെ കുട്ടികളെല്ലാം അങ്ങനെ നിരന്നു നിൽക്കുന്നു. അവരുടെ മുഖത്തേക്ക്‌ നോക്കിയപ്പോൾ എല്ലാവരും പിരിമുറുക്കത്തിന്റെ ഉച്ചസ്ഥായിയിൽ. സത്യം പറഞ്ഞാൽ എനിക്ക്‌ ശരിക്കും ടെൻഷനായി.

സിസ്റ്റർ എന്നോട്‌ ചോദിച്ചു, " മിസ്സറിഞ്ഞോ ഇവരുടെ റിസൽട്ടിന്റെ കാര്യം?"

ഞാൻ ഇല്ലായെന്നു മറുപടി പറഞ്ഞു. ഞാൻ സിസ്റ്ററിന്റെ മറുപടിക്കായി കാത്തിരുന്നു. സിസ്റ്റർ പറഞ്ഞു, "മിസ്സിന്റെ കുട്ടികൾ 100% വിജയം കൈവരിച്ചിരിക്കുന്നു. അവർ എങ്ങനെ ഈ വിജയം കരസ്ഥമാക്കിയെന്നതാണു ഞങ്ങളെ അതിശയപ്പെടുത്തുന്നത്‌."



എനിക്ക്‌ അതിയായ സന്തോഷം തോന്നി. ഞാൻ പതിയെ തിരിഞ്ഞു എന്റെ കുട്ടികളെ നോക്കി. ചിലർ ചിരിക്കുന്നു, ചിലർ കരയുന്നു. ജീവിതത്തിൽ പരാജയത്തിൽ നിന്നും കൈപിടിച്ചു വിജയത്തിലേക്ക്‌ നയിക്കുമ്പോളുണ്ടാകുന്ന സന്തോഷമെന്താണെന്ന് അന്ന് ഞാൻ ആ കുട്ടികളുടെ സന്തോഷത്തിലൂടെ അനുഭവിച്ചറിഞ്ഞു. പിന്നീട്‌ മൂന്നാം വർഷവും ആ കുട്ടികളെല്ലാവരും 100% വിജയം കൈവരിച്ചുവെന്ന് ആ കുട്ടികൾ എന്നെ ഫോണിലൂടെ വിളിച്ച്‌ അറിയിച്ചു. കാരണം ഞാൻ അപ്പോഴേക്കും ആ നാടു വിട്ടിരുന്നു.

ഒരു നല്ല അധ്യാപനത്തിന്റെ ഓർമ്മകളും, ഒരു പാട്‌ അനുഭവങ്ങളുടെ പാഠങ്ങളും ആ കുട്ടികളിലൂടെ ജീവിതം എനിക്ക്‌ സമ്മാനിച്ചു. 

ഒരു വ്യക്തിയേം അവരുടെ കുറവുകളെ ചൂണ്ടി ആ വ്യക്തിത്വത്തിനു വിധിയെഴുതരുതെന്ന് ആ കുട്ടികളിലൂടെ ജീവിതം എനിക്ക്‌ കാണിച്ചു തന്നു. എല്ല്ലാവരും മിടുക്കന്മാരോ, സാമർത്ഥ്യം ഉളളവരോ ആയല്ല ജനിക്കുന്നത്‌. അവരുടെ കുറവുകളെ സ്നേഹം കൊണ്ടു മനസ്സിലാക്കി, ആത്മവിശ്വാസം കൊണ്ട്‌ അടിത്തറപാകി, കാരുണ്യം കൊണ്ട്‌ നയിക്കുമ്പോഴാണു ഓരോരുത്തരും ജീവിത വിജയത്തെ പുൽകുന്നത്‌.



സ്നേഹപൂർവ്വം..
കാർത്തിക..


Tuesday, March 22, 2016

നന്ദി ദൈവമേ...



                               ഗാനം.    : വാഴ്ത്തിടുന്നിതാ സ്വർഗ്ഗനായകാ.. 
പാടിയത്‌  : എസ്‌. ജാനകി.
        സംഗീതം : ജോൺസൺ മാഷ്  
വരികൾ :   ഒ. എൻ. വി.

I have been experiencing immense positivity
And heavenly touch each and every seconds.
You are making the impossible  Possible.
We are witnessing Your glory 
through out my journey of hardship.
 Oh! Lord. I know that I am not eligible 
to receive all these blessings from YOU,
 But YOU bestow all the kindness over me to keep
MY MOST PRECIOUS REALITIES & DREAMS 
CLOSE TO MY HEART.

All the prayers I offered through my Rosary 
answered by YOU except ONE,
The prayer which I offered
 for a very special person in my life.


You are the one reasoned in experiencing 
the power of the prayer through that rosary .
But, now you are staying miles apart, 
keeping a long distance between us.
I remember the day I started my prayer 
and still continuing with a firm trust 
that My prayer will be answered one day.


PLEASE …. PLEASE…. PLEASE…
TRY FOR THE RECOVRY………
KNOW THAT YOUR LIFE IS PRECIOUS…….
WHEN OPPORTUNITIES KNOCK AT THE DOOR,
PLEASE!!! NEVER SHUT THE DOOR
FOR THE SAKE OF YOUR EXCUSES…..





I really want to share the miracles happening around me now,
But ,still I need a time to settle everything before sharing to the world.


ജീവിതത്തിന്‍റെ ചില ഘട്ടങ്ങളില്‍ നമ്മള്‍ പൂര്‍ണ്ണമായും ഒറ്റപ്പെട്ടു പോകുമ്പോളാണ്‌ നമ്മുടെ വ്യക്തിത്വം എത്രമാത്രം ശക്തമാണെന്ന തിരിച്ചരിവ് നമുക്കുണ്ടാകുന്നത്. ഒരു വെളിച്ചം നമ്മിലേക്ക് എത്തുന്നിടം വരെ നമ്മള്‍ തേടുന്നത് ആരുടെയൊക്കെയോ ചിറകിന്‍റെയടിയില്‍ സ്വയം കണ്ടെത്തുന്ന താത്കാലികമായ ഒരു സംരക്ഷണത്തെയാണ്‌. സംരക്ഷണത്തിന്‍റെ ചട്ടക്കൂടില്‍ നിന്നും പുറത്തു വന്ന്‍ നമ്മളെ സ്വയം കണ്ടെത്താന്‍ പ്രാപ്തമാക്കുന്നതോ നമ്മുടെ ജീവിതാനുഭവങ്ങളും. അനുഭവങ്ങള്‍ ചിലരുടെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കപ്പെടുന്നത് അവരുടെ ജീവിത പന്ഥാവില്‍  അവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന തീഷ്ണമായ ജീവിതാനുഭവങ്ങളിലൂടെയാണ്. അതിന്‍റെ തീഷ്ണതയാണ് അവരെ അതിനോട് എല്ലാ ആര്‍ജ്ജവത്തോടും കൂടി പടവെട്ടി പൊരുതി ജീവിത വിജയത്തെ സ്വായക്തമാക്കുവാന്‍ സാധ്യമാക്കുന്നത്.


പ്രാര്‍ത്ഥന എന്നത് എനിക്ക് ഒരിക്കലും മുന്‍കൂട്ടി ചിട്ടപ്പെടുത്തിയത് കാണാതെ ചൊല്ലുന്ന ഒന്നായിട്ടല്ല ഞാന്‍ കാണുന്നത്. മൌനമായി കണ്ണുകള്‍ അടച്ച് ദൈവീക സാന്നിധ്യത്തെ അറിഞ്ഞ് നമ്മുടെ മനസ്സില്‍ നമ്മള്‍ ലോകത്തിനു വേണ്ടി സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനയാണ്‌ എനിക്ക് പ്രാര്‍ത്ഥന. എന്‍റെ കൊന്തമണികളില്‍ ഞാന്‍ സമര്‍പ്പിക്കുന്നതും പ്രാര്‍ത്ഥനകളാണ്.


പപ്പയുടെ കാന്‍സെര്‍ രോഗത്തില്‍ നിന്നുള്ള പൂര്‍ണ്ണ സൌഖ്യത്തിനായി ഒരുപാട് പേരുടെ പ്രാര്‍ത്ഥനകളും സഹായങ്ങളുമുണ്ട്. ആറു മാസം പോലും ആയുസ്സ് തികച്ചില്ലെന്നു വിധിയെഴുതിയ വൈദ്യശാസ്ത്രത്തിന് പപ്പയുടെ ആത്മധൈര്യവും ഒരുപാട് പേരുടെ പ്രാര്‍ത്ഥനയുമാണ്‌ ജീവിതം തിരികെ നല്‍കിയത്. അതിന്‍റെ ഭാഗമായി ഞാന്‍ കാന്‍സര്‍ ഓര്‍ഗനൈസേഷന്‍റെ ഭാഗമാവുകാനും  അവിടുത്തെ രോഗികള്‍ക്കായും, അഡിക്ഷന്‍ രോഗികള്‍ക്കായും പ്രവൃത്തിക്കുവാനും തീരുമാനിച്ചിരുന്നു. അതിന്‍റെ ഭാഗമായി ഒരു പബ്ലിക്‌ സ്പീച്ചിനുവേണ്ടി തെയ്യാറാകാന്‍ ക്ഷണം കിട്ടിയപ്പോഴാണു ആരോഗ്യ പരമായ കാരണങ്ങളാല്‍ എനിക്ക് റെസ്റ്റ് വേണ്ടി വന്നത്.


പക്ഷേ ഒരുപാട് വിഷമസന്ധികളുടെ ഇടയിലും ഞാന്‍ എനിക്ക് കഴിയാവുന്ന രീതിയലില്‍ എന്‍റെ ജീവിതത്തിലെ ഓരോ പ്രതിസന്ധിയേയും ഞാന്‍ തരണം ചെയ്യുന്നു, ദൈവത്തിന്‍റെ കൃപയാല്‍, പ്രാര്‍ത്ഥനയാല്‍.

എന്തോ സ്വയം ആശ്വസിപ്പിക്കാനാണോ, അതോ എനിക്ക് ഇനിയും എല്ലാം സാധ്യമാകുമെന്ന് സ്വയം ബോധിപ്പിക്കനാണോ എന്നറിയില്ല ഇതെഴുതണമെന്ന്‍ തോന്നി.
എന്‍റെ പ്രാര്‍ത്ഥനകള്‍ ഞാന്‍ ഇനിയും തുടരും..... എന്നെങ്കിലും സന്തോഷവാര്‍ത്ത എനിക്ക് കേള്‍ക്കാന്‍ സാധിക്കുമെന്ന വിശ്വാസത്തില്‍....


എന്നും നന്മകള്‍ മാത്രം നേര്‍ന്നുകൊണ്ട്...
കാര്‍ത്തിക....


OH! LORD
KEEP SAFE IN YOUR HAND YOUR MOST PRECIOUS GIFT .
KEEP SAFE EVERYONE
THANK YOU MY LORD

Saturday, March 19, 2016

മരം കയറ്റം...




എനിക്ക്‌ സാഹസികതകളോടു വലിയ ഭ്രമമുളള കൂട്ടത്തിലല്ലാ. പക്ഷേ ഞാൻ ചെറുപ്പത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടിരുന്നത്‌ മരം കയറ്റമാണു. അതു കൊണ്ട്‌ കുടുംബത്തിൽ മരം കയറിയെന്ന സ്ഥാനപ്പേരു എനിക്ക്‌ മാത്രം സ്വന്തമായിരുന്നു. വീട്ടു വളപ്പിലും പറമ്പിലുമുളള ഒരു ജാതിപ്പെട്ട എല്ലാ മരത്തേലും എന്റെ കാലടികൾ പതിഞ്ഞിട്ടുണ്ട്‌. 

മരത്തേൽ കയറി അതിന്റെ ഏറ്റവും തുഞ്ചെത്ത്‌ എത്തുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിന്റെ തുഞ്ചെത്തെത്തുമ്പോഴേക്കും മരം കിടന്ന് പതിയെ ആടുവാൻ തുടങ്ങും. ശരിക്കും പേടിയാവൂട്ടോ. ഒന്ന് ബാലൻസ്‌ തെറ്റിയാൽ താഴെയാണു. എന്റെ എല്ലാ കുരുത്തക്കേടിനും എന്റെ അനിയത്തി കൂട്ടൊണ്ടെങ്കിലും, ഈ മരം കിടന്ന് ആടണത്‌ കാണുമ്പോൾ അവൾ കിടന്ന് "താഴോട്ടിറങ്ങടീ....." എന്നു പറഞ്ഞ്‌ അലയ്‌ക്കുവാൻ തുടങ്ങും.

അങ്ങനെ ഒരു മരം കയറ്റത്തിന്റെ ഓർമ്മയാണു ഈ മമ്മക്ക്‌ എന്റെ കുറുമ്പിപ്പെണ്ണിനോട്‌ പറയുവാനുളളത്‌.... കഥ പറയുമ്പോൾ നീയെന്നെ ഉറക്കം കൊണ്ടോ, വിശപ്പുകൊണ്ടോ ശല്യപ്പെടുത്തിയേക്കരുത്‌...

ഞങ്ങൾ അന്ന് കൊച്ചുകുട്ടികളായിരുന്നു. പറമ്പിൽ നിന്ന് കശുവണ്ടിയും, അതുപോലെ കൊക്കോക്കായൊക്കെ പറിച്ചു കൊണ്ടു പോയി അമ്മച്ചിക്ക്‌ കൊടുത്താൽ ഞങ്ങൾക്ക്‌ കൈമണി കിട്ടുമായിരുന്നു... കൈമണീന്നു വെച്ചാൽ പൈസാ. അപ്പോൾ എന്നും രാവിലെയെണീറ്റ്‌ ഞങ്ങൾ കാപ്പിലുമാവിൻ തോട്ടത്തിലേക്ക്‌ പോകും. പിന്നെ ഓടി നടന്ന് കപ്പിലണ്ടി പെറുക്കും. അതിനും മത്സരമുണ്ട്‌ കാരണം ഏറ്റവും കൂടുതൽ പെറുക്കുന്നവർക്ക്‌ കൂടുതൽ കാശുണ്ടേ. പിന്നെ പ്രഭാത ഭക്ഷണവും കഴിഞ്ഞ്‌ നേരെ കണ്ടത്തിലോട്ട്‌ വിടും കാരണം അവിടെ കൊക്കോ മരങ്ങൾ കൂടുതൽ ഉണ്ട്‌. അതിൽ കയറി കൊക്കോക്കാ പറിക്കുന്നത്‌ എന്റെ ജോലിയാണു. പതിവു പോലെ ഞാൻ കൊക്കോയേൽ വലിഞ്ഞു കയറി. എന്റെ അനിയത്തി അതിന്റെ ചുവട്ടിൽ ഞാൻ കയറുന്നതും നോക്കി നിൽക്കുകയാണു.



അന്നും ആത്മവിശ്വാസം നമ്മുടെ പാരമ്പര്യവും അഹങ്കാരം നമ്മുടെ കുത്തകയുമായിരുന്നു. ഞാൻ ഓരോ കൊക്കോക്കാ പറിച്ച്‌ താഴോട്ട്‌ ഇട്ടുകൊണ്ടിരിക്കുകയാണു.  ഒരു കൊക്കോക്കാ ആഞ്ഞു പറിക്കുവാൻ ശ്രമിച്ചപ്പോൾ എന്റെ കാൽ തെന്നിപ്പോയി. ഞാൻ പെട്ടെന്ന് വേറൊരു കമ്പിൽ ചവിട്ടി ബാലൻസ്‌ കൊടുക്കുവാൻ ശ്രമിച്ചപ്പോഴേക്കും അത്‌ ഒടിഞ്ഞ്‌ ഞാൻ താഴേക്ക്‌ വീണു. ഞാൻ ചവിട്ടിയത്‌ ഒരു ഉണക്കക്കമ്പായിരുന്നു. 

ഞാൻ വീഴുന്നത്‌ കണ്ടതോടെ എന്റെ അനിയത്തി കണ്ണുപൊത്തി കാറിവാൻ തുടങ്ങി. കൂടെ എന്റെ കാറിച്ചയും, ഞാൻ വീഴുന്ന ശബ്ദവും പ്രതീക്ഷിച്ച അവൾ കേട്ടത്‌ അവളുടെ കാറിച്ച മാത്രമാണു. എന്റെ ശബ്‌ദമൊന്നും കേൾക്കാതായപ്പോൾ അവൾ പതിയെ തന്റെ കുഞ്ഞി വിരലുകൾക്കിടയിലൂടെ മരത്തിന്റെ ചുവട്ടിലേക്ക്‌ നോക്കി. എന്നെ പ്രതീക്ഷിച്ച അവൾ എന്റെ പൊടി പോലും അവിടെ കണ്ടില്ല. അവൾ മരത്തിനു ചുറ്റും കിടന്ന് എന്നെ അന്വേഷിച്ചു. അവൾ വിചാരിച്ചത്‌ അവളെ പറ്റിച്ച്‌ ഞാൻ എവിടെയോ ഒളിച്ചിരിക്കുവാന്നാണു.

"എടീ..." അവൾ ഒരശരീരി മാത്രം കേട്ടു.

"നീയിതെവിടെയാ???" അവൾ ചോദിച്ചു.

"മരത്തിന്റെ മുകളിലോട്ട്‌ നോക്കടീ പോത്തേ." ഞാൻ മരത്തിന്റെ മുകളിൽ നിന്നലറി.

അവൾ മുകളിലേക്ക്‌ നോക്കിയതും ആ കാഴ്ച്ച കണ്ട്‌ വലിയ വായിൽ ചിരുക്കുവാൻ തുടങ്ങി. വേറൊന്നും കൊണ്ടല്ലാ. മരത്തിൽ നിന്നും കാൽ വഴുതി ഒരു ഉൽക്കപോലെ താഴേക്ക്‌ പതിച്ചു കൊണ്ടിരുന്ന വഴിക്ക്‌ വേറൊരു കമ്പ്‌ നമുക്കിട്ട്‌ വീണ്ടും പണി തന്നു. എന്റെ പാവാട അതിൽ ഉടക്കി ഞാൻ വവ്വാൽ പോലെ തല കീഴായി തൂങ്ങിക്കിടന്നു.

എനിക്കാണെങ്കിൽ വേറൊരു കമ്പേലും എത്തിപ്പിടിക്കുവാനും സാധിക്കുന്നില്ല. ഈ കോലത്തിൽ അപ്പൻ എന്നെ കണ്ടാൽ അവിടെയിട്ട്‌ അടിക്കും. എങ്ങനെയെങ്കിലും താഴെയെത്തണമെന്നായി എന്റെ ചിന്ത. അനിയത്തി അപ്പോഴേക്കും ചിരി തുടർന്നുകൊണ്ട്‌ തന്നെ താഴത്തെ കല്ലും കമ്പുമൊക്കെ മാറ്റി എന്റെ വീഴ്ച്ചക്കുളള കളമൊരുക്കി. പക്ഷേ എന്തു ചെയ്യണമെന്നറിയാതെ മരത്തിന്റെ കീഴെ എന്നേയും നോക്കിക്കിണ്ട്‌ നിന്ന എന്റെ അനിയത്തിയും, ലോകം തല കീഴായി കണ്ടു കൊണ്ട്‌ മരത്തിന്റെ മുകളിൽ വവ്വാലിനെപ്പോലെ കിടന്ന ഞാനും പെട്ടെന്നൊരു ശബ്ദം കേട്ടു. 

"എന്താടിയത്‌.??"
എന്റെ അനിയത്തി എന്നോടു ചോദിച്ചു.

ഞാൻ ചിരിച്ചു കൊണ്ട്‌ ഉത്തരം പറഞ്ഞു, "എന്റെ പാവാട കീറുന്നതാണു." 

അങ്ങനെ എന്റെ ഭാരം താങ്ങാതെ പാവാട സ്വയം കീറിക്കൊണ്ട്‌ എന്റെ ലാൻഡിംങ്ങിനു സിഗ്നൽ തന്നു. പിന്നീട്‌ എല്ലാം പെട്ടെന്നായിരുന്നു. ഭൂമിയിലേക്ക്‌ ഉൽക്ക പതിക്കുന്നതുപോലെ ഞാൻ ഠപ്പേന്ന് താഴെ ലാൻഡ്‌ ചെയ്തു. ആ വീഴ്ച്ചയിൽ എന്റെ കുഞ്ഞി ചന്തിക്കും കൈകാലുകൾക്കും നേരിയ ക്ഷതം സംഭവിച്ചു. എന്റെ മുറിവൊക്കെ കമ്മൂണിസ്റ്റ്‌ പച്ചയും , തൊട്ടാവാടിയില കൊണ്ടുമൊക്കെ എന്റെ അനിയത്തി വെച്ചുകെട്ടി. 

ഒരു വിധത്തിൽ ഏന്തി വലിഞ്ഞ്‌ ഉളള കൊക്കോക്കായും പെറുക്കിയെടുത്ത്‌ വീട്ടിലോട്ട്‌ വിട്ടു. കൊക്കോക്കായുടെ എണ്ണം കുറഞ്ഞത്‌ കണ്ട്‌ വല്യമ്മച്ചി ചോദിച്ചു, "എന്താടീ പിളേളരെ ഇന്ന് കൊക്കോക്കാ കുറവാണല്ലോ??"

അതിനുത്തരമായി എന്റെ അനിയത്തി പറഞ്ഞു, "ഓ.. അതോ ... അമ്മച്ചി... ഇവളു ഇന്നു വവ്വാലിനു പഠിക്കാൻ പോയതു കൊണ്ട്‌ ഇന്ന് കുറച്ചേ കിട്ടിയുള്ളൂ."

ഞങ്ങൾ കൊണ്ടുവന്ന കൊക്കോക്കാ പൊട്ടിച്ച്‌ അതും ചപ്പിക്കൊണ്ടിരുന്ന ഞാൻ അവളുടെ ഡയലോഗ്‌ കേട്ട്‌ ചിരിച്ചു പോയി, ആ ചിരിയിൽ രണ്ടു കൊക്കോക്കുരു ഞാൻ വിഴുങ്ങുകയും ചെയ്‌തു. അത്‌ അറിയാതെ വിഴുങ്ങിപ്പോയതാണെങ്കിലും എന്റെ അപ്പോഴത്തെ വിഷമം അമ്മച്ചിക്ക്‌ കൊടുക്കേണ്ടുന്ന കൊക്കോകുരുവിൽ രണ്ടെണ്ൺം കുറഞ്ഞു പോയല്ലോയെന്നോർത്തായിരുന്നു.

"വവ്വാലിനോ.. അതെന്താ പിളേളരെ." അവളു പറഞ്ഞൊതൊന്നും അമ്മച്ചിക്ക്‌ മനസ്സിലായില്ലെന്ന് കുരു വിഴുങ്ങിപ്പോയ വിഷമത്തിലിരുന്ന എനിക്ക്‌ മനസ്സിലായി. 

അന്നത്തെ പോക്കറ്റുമണിയും വാങ്ങിച്ചോണ്ട്‌ നേരെ മിഠായി കടയിലേക്ക്‌ ഞങ്ങൾ ഓടി...

ഒരിക്കൽ കൂടി ആ ബാല്യം തിരിച്ചു കിട്ടിയിരുന്നെങ്കിൽ... ആ നിഷ്കളങ്കതയും, സ്വാതന്ത്ര്യവും, സന്തോഷവുമെല്ലാം ഇപ്പോളന്യമാണു.... ഇനിയൊരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യത്തിന്റെ ഓർമ്മക്കായി ഞാനിതു കുറിക്കുന്നു....



കാർത്തിക...

Thursday, March 17, 2016

എന്റെ കുറുമ്പി പെണ്ണിനു...




എന്റെ ദിന ചര്യകളും ജീവിതവും പൂർണ്ണമായി മാറിയിരിക്കുന്നു. എന്റെ സ്വഭാവവും നിന്റെ ശീലങ്ങളും തമ്മിൽ ഒരുപാട്‌ അന്തരമുണ്ട്‌. ഞാനിപ്പോൾ പൂർണ്ണമായും നിന്റെ നിയന്ത്രണത്തിലാണു. എനിക്ക്‌ ശരിക്കും അതിശയം തോന്നുന്നു.

ഒരു ദിവസം അഞ്ചു മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നത്‌ എനിക്ക്‌ ഒട്ടുമേ ഇഷ്ടമില്ലാത്ത കാര്യമാണു. എന്നാൽ നീ വന്നതോടെ ഉണർന്നിരിക്കുവാൻ ഞാൻ കൊതിക്കുകയാണു. കാരണം നീ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യം ഉറക്കമാണു. എന്റെ നോവലു റ്റ്യൈപ്പ്‌ ചെയ്യാൻ ഇരിക്കുമ്പോൾ അതിനു നീ അനുവദിച്ചിരിക്കുന്ന സമയം പത്ത്‌ മിനിട്ട്‌. ആ സമയം കഴിയുമ്പോൾ നിനക്കും വീണ്ടും ഉറങ്ങണം, കൂടെ നീ എന്നേയും കിടത്തി ഉറക്കും. അങ്ങനെ പത്ത്‌ മിനിട്ടത്തെ റ്റ്യൈപ്പിങ്ങും ഒരു മണിക്കൂറത്തെ ഉറക്കവുമായി എന്റെ നോവലെഴുത്ത്‌ പുരോഗമുക്കുന്നു.

എന്ത്‌ മുൻശുണ്ഠിയാ പെണ്ണേ നിനക്ക്‌!!! പാവം എന്റെ രെഞ്ചിയെ നീ ദേഷ്യം വരുമ്പോൾ വാണത്തെ കേറ്റി വിടുന്നത്‌ കാണുമ്പോൾ എനിക്ക്‌ ചിരി വരും. ഞാൻ വിചാരിച്ചത്‌ രെഞ്ചിയാണു ഈ ലോകത്തിലെ ഏറ്റവും വലിയ വഴക്കാളിയെന്നാ. എന്നാൽ ഇപ്പോൾ മനസ്സിലായി നീ രെഞ്ചിയേം തോൽപ്പിക്കുമെന്ന്. എനിക്കാണെങ്കിൽ വഴക്കു പിടിക്കുന്നത്‌ ഒട്ടും ഇഷ്ടമല്ലാ. പക്ഷേ നിന്റെ കുറുമ്പ്‌ എന്നെയിപ്പോൾ വലിയ ഒരു വഴക്കാളിയാക്കിയിരിക്കുന്നു.

ജീവൻ നില നിർത്തുവാൻ ദിവസം ഒരു നേരം ആഹാരം കഴിച്ചാൽ മതിയെന്ന് ചിന്തിക്കുകയും, ആ ശീലം ഉളള കൂട്ടത്തിലുമായിരുന്നു ഞാൻ. നീ വന്നതിൽ പിന്നെ ഓരോ നാലു മണിക്കൂർ കൂടുമ്പോഴും ഭക്ഷണത്തിനു വേണ്ടി ആക്രാന്തം പിടിച്ച്‌ ഓട്ടമാണു. നീ എന്നെക്കൊണ്ട്‌ അങ്ങനെ തീറ്റിക്കുമ്പോഴും ഞാൻ മനസ്സിൽ നിന്നോട്‌ പറയും എനിക്ക്‌ ഒത്തിരി ആഹാരം കഴിക്കണത്‌ ഇഷ്ടമല്ലാ.... എവിടെ കേൾക്കാൻ .. അവിടേയും നിന്റെ വാശിയല്ലാതെ ഒന്നും ജയിക്കില്ലാ.

ഇന്നലെ എന്നയൊരു ദിവസം ഞാനനുഭവിച്ച ടെൻഷൻ ആർക്കും മനസ്സിലാവില്ലാ. എനിക്ക്‌ പ്രിയപ്പെട്ടത്‌ രണ്ടും ജീവിതത്തിന്റെ തുലാസ്സിൽ ഇട്ടു തന്നിട്ട്‌ വിധി മാറിനിന്നു. അതിൽ ഒന്ന് തിരഞ്ഞെടുക്കുവാൻ പറഞ്ഞ്‌. അതിൽ ഒരു തട്ടിൽ നീയും, മറു തട്ടിൽ എന്റെ വലിയ ഒരു സ്വപ്നവും. ദൈവവും, കൂടെ നീ എനിക്ക്‌ നൽകിയ ധൈര്യവും ആ പ്രതിസന്ധി ഘട്ടത്തെ വളരെ ധീരമായി നേരിടുവാൻ എന്നെ സഹായിച്ചു. എനിക്ക്‌ നിന്നേയും സംരക്ഷിക്കുവാൻ സാധിച്ചു, എന്റെ സ്വപ്നത്തേയും നെഞ്ചോട്‌ ചേർത്ത്‌ തന്നെ പിടിക്കുവാനും സാധിച്ചു... നന്ദി ദൈവമേ... നന്ദി!!!.

നന്ദി എന്റെ ജീവിതത്തിലേക്ക്‌ നീ വന്നതിനു. എനിക്ക്‌ പുതിയ ഒരു ലോകം കാണിച്ചു തന്നതിനു. എത്ര കുറുമ്പു കാണിച്ചാലും, എന്റെ ഇഷ്ടങ്ങളെല്ലാം നീ നിന്റെ ഇഷ്ടങ്ങളാക്കി മാറ്റിയാലും എനിക്ക്‌ നിന്നോടു സ്നേഹം മാത്രമേയുളളൂ.... വാത്സല്യം മാത്രമേയുളളൂ. 

എന്റെ സ്വപ്നങ്ങളിലേക്ക്‌ പറന്നുയരാൻ എനിക്കിപ്പോൾ നീയും കൂടി കൂട്ടുണ്ട്‌. ഞാൻ നിനക്കായിട്ടൊരുക്കിരിക്കുന്ന സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, അതിശയങ്ങളുടെ ലോകത്തേക്ക്‌ സ്വാഗതം.



ഒരു പാടിഷ്ടത്തോടെ എന്റെ കുറുമ്പി പെണ്ണിന്റെ മമ്മ...

Monday, March 14, 2016

LOVE...



Life always brings surprises  
Either through dreams or realities 
At times dreams become reality 
Or reality becomes dreams.


I'm gathering all your silence
To embrace my beautiful aspirations
Through my unconditional Love 
And the mystic presence of Your Being.


My Love is powerful and eternal 
And It's gonna to reach You one day 
To experience it's divinity and completeness 
Before the merging of my body into this Nature.


Just wanna to convey only one thing 
Thank You!!! 
And Love you!!!
From the bottom of My heart .


KARTHIKA....



Saturday, March 12, 2016

ഓർമ്മകളുടെ ഗൃഹാതുരുത്വത്തോടെ..


ഓർമ്മകൾ .. ഓർമ്മകൾ ഓടക്കുഴലൂതി...
            ചിത്രം     :  സ് ഫടികം (1995).
        പാടിയത്‌ : കെ. എസ്‌. ചിത്ര
  വരികൾ : പി. ഭാസ്കരൻ
               സംഗീതം :എസ്‌. പി. വെങ്കിടേഷ്‌


ആ സായാഹ്നങ്ങൾ ഞാനിന്നുമോർക്കുന്നു. നിന്റെ വരവും കാത്ത്‌ നിന്റെ ക്ലാസ്സിനു വെളിയിൽ ഞാൻ കാത്തു നിൽക്കുമായിരുന്നു. അന്ന് മഴയുളള ദിവസങ്ങൾ.  ഞാൻ വരാന്തയിൽ കൈവരിയോട്‌ ചേർന്ന് ആകാശത്തിലേക്കു നോക്കി ഈ ഭൂമിയിൽ പെയ്തിറങ്ങുന്ന മഴയും ആസ്വദിച്ചു അങ്ങനെ നിൽക്കും. എന്റെ മനസ്സിൽ തിരതല്ലുന്ന ആഹ്ലാദം എന്റെ ചുണ്ടിൽ പുഞ്ചിരിയായി വിടർന്നിട്ടുണ്ടാവും.

എല്ലാം മറന്ന് പ്രകൃതിയുമായി ഇഴുകി ചേർന്ന് നിൽക്കുമ്പോൾ ഞാൻ കാണുന്നുണ്ടായിരുന്നു നിന്റെ കണ്ണുകൾ എന്നിലെ പ്രകൃതിയോടുളള പ്രണയത്തെ അറിയുന്നത്‌. എന്റെ കൈകൾ കൊണ്ട്‌ ആ മഴനീർ തുളളികളെ തൊടുമ്പോൾ എന്റെ ശരീരത്തിൽ പടരുന്ന കുളിരിൽ ഞാനുമറിഞ്ഞു പ്രകൃതിയുടെ നെഞ്ചിലെ പ്രണയവും.

എന്റെ പ്രണയ സല്ലാപങ്ങൾ കഴിഞ്ഞ്‌ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഒരു ചെറു പുഞ്ചിരിയുമായി എന്നെ വീക്ഷിക്കുന്ന നിന്റെ കണ്ണുകളിൽ ഞാൻ കണ്ടിരുന്നു പ്രണയത്തിന്റെ തിരയിളക്കം.

പിന്നീട്‌ ബസ്‌ സ്റ്റാൻഡിലേക്കുളള ആ നടപ്പ്‌. എന്തെല്ലാം കഥകൾ ആ യാത്രയിൽ നമ്മൾ പറഞ്ഞുവെന്ന് ഞാൻ പൂർണ്ണമായും ഓർക്കുന്നില്ല. പക്ഷേ നിന്റെ അനന്തമായ സ്വപ്നങ്ങളുടെ വർണ്ണനകളാൽ ആ സായാഹ്നങ്ങൾ ചുവന്നിരുന്നു.

നമ്മൾക്ക്‌ പോകേണ്ടിയിരുന്ന ബസ്സുകളും ആജന്മ സുഹൃത്തുക്കളെപ്പോലെ അടുത്തടുത്ത്‌ കിടപ്പുണ്ടാവും നമ്മൾ ബെസ്സ്‌ സ്റ്റോപ്പിൽ ചെല്ലുമ്പോൾ. എന്റെ ബസ്സിൽ ഞാൻ കയറിയിരുന്ന് കഴിഞ്ഞ്‌ ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ഞാൻ കണ്ടിരുന്നു നിന്റെ ചുണ്ടുകളിലെ മനോഹരമായ ചിരിയോടും കണ്ണുകളിലെ ആ തിളക്കത്തോടെയും നീ എന്നെ നോക്കിയിരിക്കുന്നത്‌. പിന്നീട്‌ ആദ്യം യാത്ര പറയുന്നത്‌ എന്റെ ബസ്സാണു. കണ്ണുകൾ കൊണ്ട്‌ വിട പറയുമ്പോൾ നമ്മിൽ വിടരുന്ന പുഞ്ചിരി ആ സായാഹ്നത്തേക്കാൾ മനോഹരമായിരുന്നുവെന്ന് ഞാൻ അറിഞ്ഞത്‌ എന്റെ ഹൃദയം കൊണ്ട്‌ ഞാനറിഞ്ഞ നമ്മിലെ സൗഹൃദത്തിന്റെ നന്മയിലൂടെയാണു

എല്ലാവരേയും സ്‌നേഹിക്കുവാൻ നിന്നെ പഠിപ്പിച്ച നിന്റെ അമ്മയുടെ കൈകളാൽ ഉണ്ടാക്കിയ, നീ കൊണ്ടുവന്നിരുന്ന പൊതിച്ചോറിൽ നിന്നുമറിഞ്ഞു നിന്റെ അമ്മയുടെ കൈപുണ്യവും , ആ അമ്മക്ക്‌ നിന്നോടുളള അഗാധമായ സ്നേഹവും. എനിക്കതിൽ ഏറ്റവും ഇഷ്ടം തേങ്ങാ ചമ്മന്തിയായിരുന്നു.   നിന്റെ ജീവിത യാത്രയിൽ നീ ആർക്കൊക്കെ നിന്റെ ആ പൊതിച്ചോർ പങ്കിട്ടുണ്ടെന്ന് എനിക്കറിയില്ലാ. ആരൊക്കെ അതിനെക്കുറിച്ച്‌ പറഞ്ഞിട്ടുണ്ടെന്നും അറിയില്ല. ആരൊക്കെ അതൊക്കെ ഇപ്പോഴും മനസ്സിന്റെ ഒരു കോണിൽ സൂക്ഷിക്കുന്നുണ്ടെന്നും എനിക്കറിയില്ല. പക്ഷേ ഇപ്പോഴും ഞാൻ ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്ന രുചികളിൽ ഒന്നാണത്‌ , ഓർമ്മകളിൽ ഒന്നാണത്‌. 

ഒരു പക്ഷേ എന്റെ യാത്രകളിൽ ഞാൻ തനിച്ചായിരുന്നത് കൊണ്ടായിരിക്കാം ജീവിതത്തിൽ വളരെ യാദൃശ്ചികമായി എനിക്ക്‌ ദൈവം നൽകിയ ആ നിമിഷങ്ങളെ ഇപ്പോഴും ഓർമ്മകൾ അന്യമായ എനിക്ക്‌ മനസ്സിൽ താലോലിക്കുന്ന ഓർമ്മകളായി ഇപ്പോഴും എന്നിൽ ഒളിമങ്ങാതെ നിൽക്കുന്നത്‌....

നമ്മുടെയൊക്കെ ജീവിതത്തിൽ നമ്മുക്ക്‌ മാത്രം പ്രിയപ്പെട്ടതായ നിമിഷങ്ങൾ ഉണ്ടാകും .... കാരണം ആ നേരങ്ങളെ നമ്മൾ സ്വീകരിക്കുന്നത്‌ നമ്മുടെ ഹൃദയം കൊണ്ടാകുമ്പോഴാണു അവ നമുക്ക്‌ പ്രിയപ്പെട്ടത്‌ ആകുന്നത്‌.. അവ നമ്മൾ നമ്മുടെ ഓർമ്മകളിൽ കുറിക്കുന്നത്‌  സ്നേഹത്തിന്റെ ഭാഷയിലാകുമ്പോഴാണു അതിനു ഒരു ജന്മത്തിന്റെ ആയുസ്സും ഉണ്ടാകുന്നത്‌...

ഓർമ്മകളുടെ ഗൃഹാതുരത്വവും പേറി
കാർത്തിക...

Friday, March 11, 2016

JUST WISH FOR BEING IN PEACE


PLEASE... PLEASE... PLEASE... DON'T HURT ANYONE...



BEING IN GOOD TERMS WITH EVERYONE IN YOUR LIFE MAY NOT BE POSSIBLE, BUT MAKE SURE NO ONE SHOULD BE HURT BY YOUR WORDS & KARMA..




I MAY NOT BE PERFECT, BUT I HAVE A HEART WHICH ALWAYS BEATS WITH THE RHYTHM OF LOVE TOWARDS YOU...






EACH & EVERY SMALL THINGS IN YOUR LIFE IS MEANT WITH A PURPOSE, SO NEVER EVER UNDER ESTIMATE ANYTHING OR ANYONE WITH YOUR DISGRACEFUL JUDGEMENT



KARTHIKA.....

Monday, March 7, 2016

നിത്യശാന്തി നേർന്നുകൊണ്ട്‌..




മരണം!!! ഈ ലോകം നിനക്കു നൽകിയത്‌
ഒരു വിഷാദ ഛായയാണു 
എന്തിനാണു നീ ഇത്രമേൽ ക്രൂരമാകുന്നത്‌
നീയും അതിൽ വേദനിക്കുന്നോ!!


നിനച്ചിരിക്കാതെ നീ കടന്നു വരുമ്പോൾ
നീ ഒന്നുമേ നോക്കുന്നില്ലാ
മുഖമോ,വർഗ്ഗമോ,ജാതിമത,പണ്ഡിതപാമര
തരം തിരിവുകളോ ഒന്നും


ജീവിതത്തിൽ ആരും ക്ഷണിക്കാൻ ആഗ്രഹിക്കാത്ത
എന്നാൽ ആരുടേയും ക്ഷണനത്തിനു 
കാത്തു നിൽക്കാത്ത ഒരേയൊരു അഥിതി
നീ മാത്രമാണു, നീ മാത്രം


നിനക്ക്‌ ആഥിത്യം അരുളുമ്പോൾ പിടയുന്നു
നെഞ്ചകം നീറുന്നു മാനസ്സം
കണ്ണുനീർച്ചാലുകൾക്ക്‌ നീ വഴിവെട്ടി കാത്തിരിക്കുന്നു
നിതാന്തമായി ഒഴുകി ഇറങ്ങുവാൻ


മരണമെന്നത്‌ ജീവിത സത്യമെണെന്ന ഞ്ജാനത്തിലും
നിന്നെ ഓർമ്മിക്കുവാൻ ആരുമില്ല
നിന്നിൽ നിന്ന് ദൂരെ ഓടിയൊളിക്കുവാൻ 
മാനവൻ തേടുന്നതോ സ്വപ്നങ്ങളെ


എല്ലാ പഴികളും മൗനമായി നീ ഏറ്റെടുക്കുമ്പോൾ 
ആരുമേ അറിയുവാൻ ആഗ്രഹിക്കുന്നില്ലാ
നീയെന്നത്‌ എല്ലാ വേദനകളിൽ നിന്നുമുളള 
ചിരകാല മോചനവും നിത്യശാന്തിയുമെന്ന്.


2016-ൽ മരണത്തിന്റെ സംഹാര താണ്ഡവത്തിൽ നമ്മുടെ ഇടയിൽ നിന്നും വേർപ്പെട്ടുപോയ നല്ല കലാകാരന്മാർക്കു വേണ്ടി... പ്രശസ്തരല്ലാത്ത ഒരു പിടി നല്ല മനുഷ്യ ജന്മങ്ങൾക്കായും...

 നിങ്ങളിപ്പോൾ സ്വതന്ത്രരാണു, ജീവിതത്തിന്റെ എല്ലാ കഠിനതരങ്ങളായ അനുഭവങ്ങളിൽ നിന്ന്. ഇനി നിങ്ങൾക്ക്‌ സ്വസ്ഥമായി ഉറങ്ങാം.. അവിടെ പ്രാരാബ്ദങ്ങളില്ല .. ജയപരാജയങ്ങളില്ലാ.. നിങ്ങളെ വേദനിപ്പിക്കുവാനും ആരുമില്ലാ.. നിങ്ങളുടെ വേർപ്പാടിൽ നിങ്ങളെ സ്നേഹിച്ചിരുന്നവർ വേദനിച്ചേക്കാം .. പക്ഷേ ആ വേദനയും കാലം തന്റെ കൈകളിലേന്തി അവർക്ക്‌ ധൈര്യവും തുണയുമായി നിൽക്കും..


നിന്ത്യശാന്തി നേർന്നുകൊണ്ട്‌
കാർത്തിക..



Please Safeguard Youself from the alcohol.
Realize that it's taking your life away from you.
Please Stay away from the booze.




Thursday, March 3, 2016

കാത്തിരിക്കുന്നു...




ഞാനിപ്പോൾ അടിമയാണു
നിന്റെയാത്മാവിലെ പ്രണയത്തിൻ അടിമ
പ്രണയമെന്ന ചരടുകൊണ്ട്‌ 
 നീയെന്നെ നിന്നോട്‌ ബന്ധിച്ചിരിക്കുന്നു

നിന്നിലെ മൗനത്തിൻ
ചാട്ടവാറടികളിൽ പിടയുകയാണു ഞാൻ 
ഈ തടവറയും നോവും
നീയെനിക്കു നൽകിയ പ്രണയത്തിനുപഹാരം

ആ വേദനകൾക്കിടയിലും
നിമിഷങ്ങളെണ്ണി ഞാൻ കാത്തിരിക്കുന്നു
ആ ശബ്ദമൊന്ന് കേൾക്കുവാൻ
നിന്നെയൊരു നോക്ക്‌ കാണുവാൻ

എന്നിലെ പ്രണയം 
സത്യമാണു, അത്രമേൽ തീവ്രവും
അതിന്റെ തരംഗങ്ങൾ
നിന്നിൽ അലയടിക്കുന്നത്‌ ഞാനുമറിയുന്നു

ഋതുഭേദങ്ങൾ മാറിവരുമ്പോഴും
പ്രണയമെന്ന ഋതുവിനായി രാപ്പാർക്കുന്നു
എന്റെ ഹൃദയമെന്ന 
ഉദ്യാനത്തിൽ വിരിഞ്ഞ പ്രണയപുഷ്പങ്ങൾ

വീണ്ടും കാണുമെന്ന
പ്രതീക്ഷയുടെ കിരണങ്ങളെ പുൽകി
നെഞ്ചോട്‌ ചേർക്കുന്നു
നിന്നിൽ നിന്നുതിർന്ന ആ വാക്കുകളെ

പ്രണയം ഈ ഭൂവിൽ
വീണ്ടും പിറവിയെടുക്കകയാണു 
നമുക്കു വേണ്ടി
അതിന്റെ അനശ്വരമായ പൂർണ്ണതക്കായി.


പ്രണയപൂർവ്വം
കാർത്തിക...

പെണ്ണുകാണൽ..



പ്രണയിച്ചു വിവാഹം കഴിക്കണമെന്നായിരുന്നു ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിൽ ഒന്ന്. എന്റെ അപ്പന്റെ സ്വഭാവം അറിയാമായിരുന്നിട്ടും പ്രണയത്തിന്റെ കാര്യം പറഞ്ഞു ചെന്നാൽ പുളളി മരത്തേൽ കെട്ടിയിട്ട്‌ അടിക്കുമെന്ന പൂർണ്ണ ബോധ്യം ഉണ്ടായിരുന്നിട്ടും എനിക്ക്‌ പ്രണയിച്ച്‌ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ആഗ്രഹം. 

പലരേയും വായിൽ നോക്കിയെങ്കിലും പക്ഷേ പ്രണയിക്കാൻ പറ്റിയ ഒറ്റയൊരാളേയും കണ്ടുകിട്ടിയില്ല. എന്നാ പ്രണയക്കാമെന്ന് തോന്നിയ ആൾക്കാരൊക്കെ കല്യാണം കഴിച്ചവരുമായിരുന്നു. അങ്ങനെ പ്രണയം എന്ന പണി എനിക്ക്‌ പറ്റിയതല്ലെന്ന് മനസ്സിലായതോടെ എനിക്ക്‌ കല്യാണം വേണ്ടായെന്ന മുദ്രാവാക്യവുമായി ഞാൻ കളത്തിലിറങ്ങി. അത്‌ അറിഞ്ഞതോടെ എന്റെ വീട്ടുകാരും കുടുംബക്കാരും എന്നെ ഓടിച്ചിട്ട്‌ കെട്ടിക്കുവാൻ തീരുമാനിച്ചു.

ഓരൊരുത്തരായി എന്നെ ഉപദേശിക്കുവാൻ എത്തിത്തുടങ്ങി.

ഉപദേശം നംബർ 1: മോളെ ഇപ്പോ നിനക്ക്‌ കല്യാണം വേണ്ടന്നൊക്കെ തോന്നും. അത്‌            ചോരത്തിളപ്പിന്റേയാ.

ഉ.ന.2: നാട്ടുകാരു ഓരോന്ന് പറഞ്ഞുണ്ടാക്കും അത്‌ ഈ കുടുംബത്തിലെ മറ്റു പെൺകുട്ടികളേക്കൂടി ബാധിക്കും.

ഉ.ന.3: നീ ജീവിത കാലം മുഴുവൻ തനിച്ചു താമസിക്കേണ്ടി വരും.

Etc.... etc...

അവസാനം ഞാൻ മുട്ടുമടക്കി കല്യാണാലോചന തുടങ്ങി. എന്റെ ഉദ്ദേശ്യം വരുന്ന ആലോചനയൊക്കെ ഇഷ്ടാമില്ലായെന്ന് പറഞ്ഞ്‌ ഒഴിവാക്കാനായിരുന്നു.

ആദ്യ പെണ്ണുകാണൽ

താത്പര്യമില്ലാഞ്ഞിട്ടും ഞാൻ അവരുടെ മുൻപിൽ പോയി നിന്നു. ഞാൻ ആദ്യമേ എല്ലാവരോടുമായിട്ട്‌ പറഞ്ഞു ഞാൻ കാപ്പിയും കൊണ്ടൊന്നും ആരുടേയും മുൻപിൽ പോകില്ലെന്ന്. അതുകൊണ്ട്‌ എന്റെ അന്റിമാരായിരുന്നു കാപ്പി സപ്പ്ലൈ. പിന്നെ ഒരു ചടങ്ങുണ്ടല്ലോ ചെറുക്കനും പെണ്ണും സംസാരിക്കുന്ന ചടങ്ങ്‌. എനിക്കിപ്പോഴും മനസ്സിലാകാത്തത്‌ ആ രണ്ട്‌ മിനിട്ട്‌ അവരു തമ്മിൽ സംസാരിച്ചാൽ എന്തു കിട്ടുമെന്നാണു , പരസ്പരം എന്ത്‌ അറിയുവാൻ പറ്റുമെന്നാണു. 

എന്താണേലും ഞാനും നിർബന്ധത്തിനു വഴങ്ങി ആ ചടങ്ങിന്റെ ഭാഗവാക്കായി. ഞാനും ആ ചെക്കനും മാത്രം മുറിയിൽ. ഞാൻ നോക്കിയപ്പോൾ ചെക്കൻ നിന്ന് വിയർക്കുകയാണു. അയാളുടെ ടെൻഷൻ കണ്ടപ്പോൾ മനസ്സിലായി അയാൾ ഒന്നും സംസാരിക്കുവാൻ പോകുന്നില്ലായെന്ന്. അങ്ങനെ ഞാൻ തന്നെ സംസാരിക്കുവാൻ തീരുമാനിച്ചു. എന്റെ ആദ്യ ചോദ്യം,

"എന്താ ഇയാൾക്ക്‌ ടെൻഷനാ?"

എന്റെ ചോദ്യം കേട്ടതും ഒരു സുമാറു ചിരി ചിരിച്ചുകൊണ്ട്‌ ഓൻ പറഞ്ഞു, "അതെ.. ചെറിയ ടെൻഷൻ. ഇതാദ്യമായിട്ടാണേ പെണ്ണു കാണുന്നത്‌." അയാളുടെ ആ നിഷ്കളങ്കത്വം എനിക്കൊരുപാടിഷ്ടപ്പെട്ടു.

ഞാൻ വീണ്ടും പറഞ്ഞു, "പേടിക്കുകയൊന്നും വേണ്ടാ. ധൈര്യായിട്ടിരിക്ക്‌."

പാവം പയ്യൻ ... ഞാനപ്പോഴേ ഉറപ്പിച്ചു ഇയാൾക്ക്‌ ഒരു പൂച്ചക്കുട്ടി പോലത്തെ പെൺകുട്ടിയേ ചേരുകയുള്ളൂ. ഞാനൊന്നും ആ പാവത്തിനു പറ്റിയതല്ലെന്ന്. അങ്ങനെ അത്‌ റിജെക്റ്റെഡ്‌. അങ്ങനെ ആദ്യത്തെ പെണ്ണുകാണൽ ചടങ്ങ്‌ ചെറുക്കനു ധൈര്യം കൊടുത്തുകൊണ്ട്‌ ഉത്ഘാടിച്ചു.

വീണ്ടും ഒരാളുടെ മുൻപിൽ കൂടി ഈ സംസാര ചടങ്ങിനായി പോയി. അതും പരമ ബോറായപ്പോൾ ഞാൻ പ്രഖ്യാപിച്ചു ഈ സംസാരമില്ലാത്ത പെണ്ണുകാണലിനാണെങ്കിലേ ഞാനുള്ളൂന്ന്. അവർക്ക്‌ സമ്മതിക്കാതെ നിവൃത്തിയില്ലായിരുന്നു കാരണം എന്നെ കെട്ടിച്ചു വിടണമല്ലോ.

എല്ലാ കല്യാണങ്ങളും എനിക്കിഷ്ടപ്പെട്ടില്ലായെന്ന് പറഞ്ഞുളള എന്റെ ഉഴപ്പു മനസ്സിലാക്കിയ എന്റെ അപ്പൻ എന്നോട്‌ പറഞ്ഞു നിന്നെ പെണ്ണുകാണാൻ വരുന്നവർക്ക്‌ പലഹാരം മേടിച്ച്‌ എന്റെ പൈസ നീ മുടിപ്പിക്കുകയാ നിനക്ക്‌ സമ്മതമില്ലെങ്കിൽ നിന്റെ അനിയത്തിയുടെ കല്യാണം നടത്തുവാൻ പോവുകയാണെന്നു പറഞ്ഞു. 

അപ്പോൾ എന്റെ അനിയത്തിമാരു എന്റെയടുത്ത്‌ വന്ന് പറഞ്ഞു നീ കല്യാണം കഴിച്ചില്ലെങ്കിൽ ഞങ്ങൾക്ക്‌ നല്ല ആലോചനകൾ ഒന്നും വരത്തില്ല. നീ ഞങ്ങളുടെ ഭാവി നശിപ്പിക്കരുതെന്ന്. അവരെ പറഞ്ഞിട്ട്‌ കാര്യമുണ്ടോ മ്മടെ നാട്ടുകാരല്ലേ ഒരു പെണ്ണു കല്യാണം കഴിക്കാതെ നിന്നാൽ അവരു പറയണ കാര്യങ്ങൾ ഇതൊക്കെയാണു, 

1. അവൾക്ക്‌ ലൈനൊണ്ട്‌. 
2. അവൾക്ക്‌ വയറ്റിലൊണ്ട്‌. 
3. അവൾക്ക്‌ എന്തോ മാറാ രോഗമുണ്ട്‌.

ഇല്ലാത്ത ഇത്രയും കാര്യങ്ങൾ നാട്ടുകാർ ഉണ്ടാക്കുമ്പോൾ കല്യാണം വേണ്ടന്ന് വെച്ച ആരും കല്യ്യാണം കഴിച്ചു പോകും. 

എന്റെ രെഞ്ചിക്കിട്ട്‌ കിട്ടേണ്ടുന്ന പണിയുമായി ഞാൻ ആരു വന്നാലും കല്യാണം കഴിക്കുവാൻ തീരുമാനിച്ചു. ആ നറുക്ക്‌ വീണത്‌ എന്റെ രെഞ്ചിക്കും. അയാളെ ആദ്യം കണ്ടപ്പോൾ ഒരു അശരീരി പോലെ ഒന്നു മുഴങ്ങി "ആളൊരു പാവാണു."

 അത്‌ അയാളുടെ ആദ്യ ചോദ്യത്തിൽ നിന്നു തന്നെ മനസ്സിലായി, "ഡിഗ്രിക്ക്‌ എത്ര മാർക്കുണ്ടായിരുന്നു."

എനിക്ക്‌ ആ ചോദ്യം കേട്ടിട്ടു ചിരിവന്നു. കല്യാണം കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ രെഞ്ചിയൊടു ചോദിച്ചു ഇങ്ങൾക്ക്‌ ഈ ചോദ്യം മാത്രമേ എന്നോട്‌ ചോദിക്കാനുണ്ടായിരുന്നുളളൂ.

അതിനു രെഞ്ചി മറുപടി പറഞ്ഞത്‌, " ഒരു പെണ്ണുകാണലിനു ഒരു പളളിപ്പെരുന്നാളിന്റെ ആളു നിങ്ങടെ വീട്ടിൽ ഉണ്ടാകുമെന്ന് ഞാൻ കരുതിയില്ലാ. അവരെ കണ്ടപ്പോഴേ എന്റെ ഗ്യാസ്സ്‌ പോയി. എന്നാ തനിച്ച്‌ സംസാരിക്കാമെന്ന് വെച്ചപ്പോൾ നിനക്ക്‌ താത്പര്യവുമില്ലാ. അപ്പോ വായിൽ വന്നത്‌ ആ ചോദ്യമായിരുന്നു. അത്രയും പെണ്ണുങ്ങളുടെ ഇടയ്ക്‌ നിന്നേപ്പോലും ഞാൻ നേരെ ചൊവ്വേ കണ്ടില്ലാ."

ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും കല്യാണം നടത്തുന്നതിനു ഞാൻ സമ്മതിച്ചു. അതു കേൾക്കേണ്ട താമസം ഒരാഴ്ച്ചക്കുള്ളിൽ അവരെന്റെ കല്യാണം നടത്തി.

കല്യാണം കഴിഞ്ഞപ്പോൾ ഞാൻ രെഞ്ചിയൊടു പറഞ്ഞു ഞാൻ കല്യാണം കഴിക്കാൻ ഇരുന്ന വ്യക്തിയൊന്നുമല്ലായിരുന്നുവെന്ന്. അപ്പോളാണു രെഞ്ചി പറയുന്നത്‌ രെഞ്ചിയുടെ സ്വപ്നത്തിലുളള പെണ്ണു നല്ല പൊക്കമുളള , മെലിഞ്ഞിട്ട്‌ സുന്ദരിയായ പെണ്ണു ആയിരുന്നുവെന്ന്. ഇതിൽ സൗന്ദര്യമൊഴിച്ച്‌ ( എന്റെ ആത്മവിശ്വാസം) ബാക്കി രണ്ടും എനിക്കില്ലായിരുന്നത്‌ കൊണ്ട്‌ രെഞ്ചിക്കും ഈ കല്യാണത്തിനു താത്പര്യമില്ലായിരുന്നുവത്രേ. പിന്നെ അയാളുടെ മാതാപിതാക്കൾക്ക്‌ എന്നെ ഇഷ്ടപ്പെട്ടു അവരുടെ നിർബന്ധം കൊണ്ടായിരുന്നു പാവം ഈ കല്യാണത്തിനു സമ്മതിച്ചത്‌.

പിന്നെ എനിക്ക്‌ കുട്ട്യോളും ഉണ്ടാകാതായപ്പോൾ ഞാനെന്റെ രെഞ്ചിയൊട്‌ പറഞ്ഞു. ഇങ്ങടെ മനസ്സിനു ഇഷ്ടപ്പെട്ട ഒരു പെണ്ണിനെ ഇങ്ങളു കണ്ടു പിടിച്ചോളീൻ ഞാൻ ഇങ്ങടെ കല്യാണം നടത്തിത്തരാമെന്ന്. പാവം എന്റെ രെഞ്ചി ഞാൻ കാരണം അയാളുടെ സ്വപ്നങ്ങളും ഇല്ലാണ്ടായി.

എന്താണെങ്കിലും കല്യാണോം പരിപാടിയുമൊന്നും എനിക്ക്‌ പറഞ്ഞിട്ടുളള കര്യമല്ലായെന്ന് എനിക്കും മനസ്സിലായി... 

നല്ല നല്ല പ്രതീക്ഷകളും സ്വപ്നങ്ങളുമായി തുടരുന്നൂ ഈ യാത്ര... 

കാർത്തിക...