My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, February 29, 2016

എന്റെ കുഞ്ഞുങ്ങൾ ...

നിന്നിലെ പ്രണയവും നെഞ്ചിലേറ്റി 
എന്റെ ഹൃദയത്തിൽ ഞാൻ ഗർഭം ധരിച്ചു
ജന്മം നൽകിയ എന്റെ കുഞ്ഞുങ്ങളാണു
എന്റെ അക്ഷരങ്ങൾ, എന്റെ സൃഷ്ടികൾ...


ഈ ലോകത്ത്‌ നീ അവയെ ആദ്യം അറിയണമെന്ന് 
എന്റെ കുഞ്ഞുങ്ങളെ നീയാദ്യം തൊടണമെന്ന് 
ഞാനാഗ്രഹിച്ചു
അവരും കൊതിച്ചു നിന്റെ ഒരു നോക്കിനായി
നിന്റെ സ്പർശനത്തിനായി, നിന്റെ തലോടലിനായി


അവയ്ക്‌ ജീവനില്ലായിരിക്കാം പക്ഷേ ഒരാത്മാവുണ്ട്‌..
നിന്നൊട്‌ സംസാരിക്കുവാൻ സാധിക്കില്ലായിരിക്കാം
പക്ഷേ നിന്നെ കേൾക്കുന്ന കാതുകളുണ്ട്‌
നിന്റെ സ്പർശനം അറിയുന്ന ഒരു ഉടലുണ്ട്‌.


നിന്നെക്കാണുവാൻ നിന്നെയറിയുവാൻ 
അവരെത്തിയെന്ന് നീ അറിഞ്ഞിട്ടും 
നീ തുറക്കാത്ത നിന്റെ അടഞ്ഞ വാതിലിനപ്പുറം
അവർ ഇപ്പോഴും കാത്തിരിക്കുന്നു..


അവരുടെ കണ്ണുകളിൽ ഞാനിപ്പോഴും കാണുന്നു
നിനക്കുവേണ്ടിയുളള അവരുടെ പ്രതീക്ഷ
നിനക്ക്‌ നൽകുവാൻ അവരുടെ കൈയ്യിൽ
സ്നേഹം മാത്രമേയുളളൂ
അവർക്ക്‌ വേണ്ടത്‌ നിന്റെ അനുഗ്രഹം മാത്രമാണു..


എന്റെ കുഞ്ഞുങ്ങളെ അനാഥമാക്കരുത്‌.... 
അവരെന്റെ പ്രാണനും ആത്മാവുമാണു ....
അവരെന്റെ പ്രണയമാണു..
ഞാൻ അവരുടെ അമ്മയും...

നന്ദി...




Friday, February 26, 2016

യ്യോ!!! എനിക്ക്‌ ഫൈനടിച്ചേ..



25/2/2015
രാത്രി 11:55

ഡേ ഡൂട്ടി കഴിഞ്ഞ ക്ഷീണത്തിൽ രാവിലെ മൊബെയിലിൽ ആർ.ടി.എക്കാരു  ഓവർ സ്പീഡിനു എനിക്ക്‌ ഫൈനടിച്ചുവെന്നു പറഞ്ഞു അയച്ച മെസ്സേജും നോക്കി ആ വൈക്ലബ്യത്തിൽ അങ്ങനെയിരുന്നപ്പോൾ ഒത്തിരി നാളിനു ശേഷം എന്റെ ആശാൻ എന്നെ കാണാൻ വന്നു.

പടച്ചോൻ: "എന്താടി പെണ്ണേ നീയിതു വരെ ഉറങ്ങിയില്ലേ?".

കാർത്തു: "ഇങ്ങളിത്‌ എവിടെയായിരുന്നു? എത്ര നാളായി ഇങ്ങളെ കണ്ടിട്ട്‌. ഞാൻ വിചാരിച്ചു ഇങ്ങളു വാലന്റൈൻസ്‌ ഡേയിക്ക്‌ എന്നെ കാണാൻ വരുമെന്ന്."

പടച്ചോൻ: "ഓ... വാലന്റൈൻസ്‌ ഡേയിക്ക്‌ നീയ്‌ രുക്മിണിയുടേയും രാധയുടേയും പുറകേ അല്ലായിരുന്നോ. നിന്റെ വാൽനക്ഷത്രമല്ലായിരുന്നോ അവിടെ സ്റ്റാർ."

(പടച്ചോന്റെ ഇത്തിരി കുശുമ്പ്‌ കണ്ട്‌ എനിക്ക്‌ ഒത്തിരി ചിരി വന്നു.)

കാർത്തു: "ഹേയ്‌! ഇങ്ങളത്‌ വിട്‌ അതൊരു തമാശക്ക്‌."

പടച്ചോൻ: "അത്‌ അനക്ക്‌ തമാശയല്ലെന്ന് എനിക്ക്‌ നന്നായി അറിയാം."

(ഞാൻ ഒന്നും പറയാതെ ഒരു നിസംഗ ഭാവത്തോടെ തല കുമ്പിട്ടിരുന്നു. പടച്ചോൻ എന്റെ അടുത്തുവന്ന് എന്റെ തലയിൽ തലോടി. ഞാൻ മുഖമുയർത്തി അദ്ദേഹത്തോടായി പറഞ്ഞു.)

കാർത്തു: "ഇങ്ങളു നോക്കിക്കോ എല്ലാം ശരിയാകും. എല്ലാം..."

(എന്റെ കണ്ണുകളിലെ ആത്മവിശ്വാസം അദ്ദേഹം കണ്ടു.)

പടച്ചോൻ: "അതു പൊട്ടേ. അന്റെ വാലന്റൈൻസ്‌ ഡേ എങ്ങനെയുണ്ടായിരുന്നു."

കാർത്തു: "എപ്പോഴും ഹൃദയത്തിൽ പ്രണയം കാത്തുസൂക്ഷിക്കുകയും ഓരോ നിമിഷവും അതിന്റെ സ്പന്ദനങ്ങൾ എന്റെ അന്തരാത്മാവിനാൽ അറിയുവാനും കഴിയുന്ന എനിക്കെന്ത്‌ ആഘോഷം. ഒരു ദിവസത്തേക്ക്‌ മാത്രമായി തളച്ചിടേണ്ട ഒന്നാണോ ഈ പ്രണയം."

(എന്റെ വാചകമടി കേട്ടപ്പോൾ പടച്ചോന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. പിന്നേയും ഞാൻ തന്നെ സംസാരം തുടർന്നു.)

കാർത്തു: "എന്റെ ജീവിതത്തിലെ ആഘോഷങ്ങളൊക്കെ ഞാൻ തനിയെ ആഘോഷിക്കാറാണു പതിവെന്ന് ഇങ്ങൾക്കറിയില്ലേ. അതുകൊണ്ട്‌ ഇപ്രാവശ്യവും വാലന്റൈൻസ്‌ ഡേയുടെ അന്ന് എന്നത്തേയും പോലെ ഞാൻ എനിക്കായിട്ട്‌ സ്വന്തമായി ഒരു സമ്മാനം വാങ്ങി, ഞാൻ അത്‌ എനിക്ക്‌ തന്നെ സമ്മാനിച്ച്‌ ,ഞാൻ എന്നോട്‌ തന്നെ  ആശംസയും പറഞ്ഞു ഞാനതങ്ങോട്ട്‌ ആഘോഷിച്ചു."

" എങ്ങനെയുണ്ട്‌ ന്റെ ആഘോഷം??? അതാകുമ്പോൾ ആരും മ്മളെ ആശംസിച്ചില്ലെന്നോ, മ്മൾക്ക്‌ സമ്മാനം തന്നില്ലല്ലോയെന്ന് പറഞ്ഞ്‌ കരയേണ്ടല്ലോ."

പടച്ചോൻ: "അന്റെ ഓരോ വട്ടുകളു. ഇയ്യെന്താ ഇങ്ങനെയായി പോയത്‌?"

കാർത്തു: "അത്‌ വട്ടൊന്നുമല്ല. എന്റെ അപ്പനാണു അതെന്നെ പഠിപ്പിച്ചത്‌. ഞാൻ ഡെൽഹിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന സമയം. അന്നെന്റെ പിറന്നാളായിരുന്നു. എല്ലാ പിറന്നാളിനു എന്റെ പാവം മമ്മ എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ട ചെറുപയറു പരിപ്പ്‌ പായസം ഉണ്ടാക്കി തരും. ശ്ശോ! എനിക്കിപ്പോ അത്‌ കുടിക്കാൻ തോന്നുന്നു.

അന്നു രാവിലെ മമ്മയും എന്റെ അനിയത്തിമാരും എനിക്ക്‌ പിറന്നാൾ ആശംസ നേരുവാനായി വിളിച്ചു. അവരെല്ലാവരും ആശംസിച്ച്‌ കഴിഞ്ഞ്‌ എന്റെ അനിയത്തി പറഞ്ഞു എടീ പപ്പ ഇവിടെയിരുപ്പുണ്ട്‌ ഞാൻ പപ്പയുടെ കൈയ്യിൽ ഫോൺ കൊടുക്കാമെന്ന്. ഒരുപാട്‌ സന്തോഷത്തോടെ ഞാൻ പപ്പയ്കുവേണ്ടി ചെവിയോർത്തു. ഞാനപ്പോൾ കേൾക്കുന്നുണ്ടായിരുന്നു എന്റെ അനിയത്തി പപ്പയോടു പറയുന്നത്‌, "പപ്പാ ഇതവളാ. ഇന്നവളുടെ പിറന്നാളാ."

വളരെ പ്രതീക്ഷയൊടെ പപ്പയുടെ ആശംസക്ക്‌ ചെവിയോർത്ത ഞാൻ കേട്ടത്‌, "വെച്ചിട്ടു പോടീ ഫോൺ. അവടെയൊരു പിറന്നാൾ." പാവം എന്റെ അനിയത്തി അതുകേട്ട്‌ പേടിച്ച്‌ ഫോൺ വെച്ചിട്ടോടി.

അന്നെന്റെ പിറന്നാൾ വളരെ ആഘോഷമായി കരഞ്ഞ്‌ ഞാൻ ആഘോഷിച്ചു. പിന്നെ ഒരു തീരുമാനമെടുത്തു ഇനി എന്റെ ജീവിതത്തിൽ മറ്റുളളവരുടെ കൂടെയുളള ആഘോഷങ്ങളൊന്നും വേണ്ടന്ന്. അന്ന് തൊട്ട്‌ ഈ കാർത്തുവിന്റെ ആഘോഷങ്ങൾ അവളു തന്നെ ആഘോഷിക്കുവാൻ തുടങ്ങി. അതാകുമ്പോൾ മറ്റുളളവർ നമുക്ക്‌ സമ്മാനം തന്നില്ലേ, ആശംസിച്ചില്ലേയെന്ന് പറഞ്ഞ്‌ പരാതിയും പറയണ്ടാ, വിഷമിക്കുകയും വേണ്ടാ.

പിന്നെ നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ ഓർക്കുകയും, ചെറിയ സമ്മാനങ്ങൾ തരികയും ഒക്കെ ചെയ്യുകയെന്നത്‌ എല്ലാവർക്കും ഒരു സന്തോഷമാണു ജീവിതത്തിൽ.

 പക്ഷേ അത്‌ കിട്ടാത്തവർക്ക്‌ എന്റെയീ തിയറി ജീവിതത്തിൽ പ്രാവർത്തികമാക്കിയൽ കുറച്ചു കണ്ണുനീരു സേവ്‌ ചെയ്യാം. എങ്ങനെയുണ്ട്‌ കാർത്തൂസ്‌ life principle on how to make your life easy & happy!".

(അതു കേട്ടതും പടച്ചോൻ നിന്ന് ചിരിക്കുവാൻ തുടങ്ങി.)

പടച്ചോൻ: "ന്റെ കാത്തൂ ... അന്നെക്കൊണ്ടു ഞാൻ തോറ്റു."

കാർത്തൂ: "ഹും.. ഇങ്ങളെന്നെക്കൊണ്ട്‌ തോറ്റെങ്കിൽ . ഞാൻ വേറൊരാളെക്കൊണ്ടാ എന്റെ ജീവിതത്തിൽ തോറ്റിരിക്കുന്നത്‌. തോൽപ്പിക്കട്ടെ .... എത്ര നാൾ. ഞാനും ജയിക്കും ഒരു ദിവസം. ഒരിക്കലും അയാളെ തോൽപ്പിച്ചുകൊണ്ടായിരിക്കില്ലാ ആ ജയം. അയാളെ ജയിപ്പിച്ചുകൊണ്ട്‌ ഞാനും ജയിക്കും."

പടച്ചോൻ: "അതെന്തൊരു ജയം? ഒരാളെ തോൽപ്പിച്ചാൽ ഇയ്യ്‌ ജയിച്ചൂന്ന് പറയാം. ഒരാളെ ജയിപ്പിച്ചുകൊണ്ട്‌ ഇയ്യെങ്ങനെയാ ജയിക്കുന്നത്‌?".

(ആ ചോദ്യത്തിനു ഞാനുത്തരം ഒന്നും പറഞ്ഞില്ലാ അദ്ദേഹത്തെ നോക്കി ചിരിക്കുക മാത്രം ചെയ്തു. കാരണം അതിനുളള ഉത്തരം എന്നേക്കാൾ നന്നായി അദ്ദേഹത്തിനറിയാം.)

പടച്ചോൻ: "അല്ലാ അന്നെ തോപ്പിക്കാനും ആരെങ്കിലും വേണോല്ലോ ഈ ഭൂമിയിലു."

കാർത്തു: "ഓ.. അപ്പോ ഇങ്ങളും ഓന്റെ സൈഡാല്ലേ?"

പടച്ചോൻ: "ഞാനാരുടേയും സൈഡല്ലേ... ഇനി അതു പറഞ്ഞ്‌ ഈയ്യ്‌ എന്നോടു വഴക്കു കൂടണ്ടാ. ഒരു കാര്യം ചോദിക്കാൻ മറന്നു അനക്ക്‌ ഫൈനടിച്ചൂല്ലേ. അന്റെ ഓവർ സ്പീഡ്‌ കണ്ട അന്നേ എനിക്കറിയാമയിരുന്നു താമസിയാതെ ഈയ്‌ ഒരു ഫൈനും കൊണ്ട്‌  പോവൂന്ന്. എത്ര പോയി കാശ്‌."

(ഇത്തിരി ചമ്മലോടെയാണെങ്കിലും ആത്മവിശ്വാസത്തിനു ഒരു കുറവുമില്ലാതെ ഞാൻ ഉത്തരം നൽകി.)

കാർത്തു: "600 പോയി. ഇത്‌ പോലീസുകാരു ഒളിപ്പിച്ചു വെച്ച ക്യാമറ പറ്റിച്ച പണിയാ. ഓവർ സ്പീഡാണെങ്കിലും അല്ലാതെയെനിക്ക്‌ ഫൈനൊന്നും അടിക്കാറില്ലാ. ഇരുപത്തിയൊന്നാം തീയതി അവധി കഴിഞ്ഞ്‌ ഡൂട്ടിക്ക്‌ കയറി. അന്ന് നൈറ്റ്‌ ഡൂട്ടിയായിരുന്നു. ഇരുപത്തിരണ്ടാം തീയതി ഫൈൻ അടിച്ചു. അതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട്‌ ആർ. റ്റി. എക്കാരു ഇന്ന് മെസ്സേജും വിട്ടു.. പെരുത്ത്‌ സന്തോഷായി. ഇവിടെ നിന്നും പോകുന്നതിനു മുൻപ്‌ ഒരു ഫൈനൊക്കെയായി ആഘോഷായിട്ട്‌ പോകാൻ അങ്ങട്‌ തീരുമാനിച്ചു .. എന്തേ??"

(ഞാൻ പടച്ചോനെ നോക്കി തെല്ല് അഹങ്കാരത്തോടെ പറഞ്ഞു.)

പടച്ചോൻ: എന്ത്‌ കിട്ടിയാൽ എന്താ? ഈ അഹങ്കാരത്തിനു മാത്രം ഒരു കുറവുമില്ലാ."

(ഞാൻ അതുകേട്ട്‌ ചിരിച്ചു.)

കാർത്തിക: "എനിക്ക്‌ വല്ലാണ്ട്‌ ഉറക്കം വരുന്നു. ഇന്ന് മൊത്തത്തിലൊരു ക്ഷീണാണേ."

പടച്ചോൻ: "ശരി .. ഈയ്യ്‌ കിടന്നോളീൻ. ഞാൻ എന്നാ പോയിട്ട്‌ പിന്നെ വരാം."

പോകുവാനൊരുങ്ങിയ പടച്ചോനോടായി ഞാൻ പറഞ്ഞു..

കാർത്തു: "ഇങ്ങളു എനിക്കുവേണ്ടി ഒരു കാര്യം ചെയ്തു തരുവോ?".

പടച്ചോൻ: "എന്ത്‌?".

കാർത്തു: "ഈ മനുഷ്യന്മാരുടെ മനസ്സ്‌ വായിക്കണ രഹസ്യം എന്നെയൊന്നു പഠിപ്പിക്കുവോ ഇങ്ങൾ? ഒന്നൂല്ലാ ... ആരൊക്കെ മ്മളെ ആത്മാർത്ഥമായി സ്നേഹിക്കൊണൊണ്ടെന്ന് ഒന്ന് വെറുതെ അറിയാനായിരുന്നു. മനസ്സിലുളള ഉഹാപോഹങ്ങളു വെച്ചു നോക്കിയപ്പോ ആരുമില്ലാന്നൊരു തോന്നൽ... തോന്നലല്ലാ അതാണു സത്യം.... ഇങ്ങളു പൊക്കോളീൻ.. വെറുതെ എന്റെ ഓരോ വട്ടുകൾ ".

പടച്ചോൻ കുറച്ചു നേരം എന്നെത്തന്നെ നോക്കി നിന്നു. എന്നിട്ട്‌ എന്നോടു ആകാശത്തേക്ക്‌ കൈചൂണ്ടി മുകളിലേക്ക്‌ നോക്കുവാൻ ആഗ്യം കാണിച്ചു. ഞാൻ ആകാശത്തേക്ക്‌ നോക്കിയപ്പോൾ നക്ഷത്രങ്ങളാൽ നിറഞ്ഞ പൂർണ്ണചന്ദ്രന്റെ ശോഭയാൽ മനോഹരമാക്കപ്പെട്ട ആ ആകാശത്ത്‌ എനിക്കുവേണ്ടി ഉദിച്ച എന്റെ വാൽനക്ഷത്രത്തെ കണ്ടു. ആ കാഴ്ച്ച എന്റെ ചുണ്ടിൽ ഒരു പുഞ്ചിരിയായി വിടർന്നു... 

കാർത്തിക

Thursday, February 25, 2016

Your silence is My Love.



നിന്റെ മൗനമാണു എന്റെ പ്രണയം
ആ മൗനത്തിൻ വാചാലതയായി
എന്നന്തരാത്മാവിൽ നിറയുമാ പ്രണയം
പിറക്കുന്നു ഈ ഭൂവിൽ എന്നക്ഷരങ്ങളായി.



വാചാലമല്ലാത്ത ആ വാക്കുകൾ ഞാൻ കേൾക്കുന്നു. അതിന്റെ വീചികൾ പ്രണയത്താൽ ബന്ധിതമാണു. മൗനത്തിൽ ഒളിപ്പിച്ച ആ പ്രണയം എന്റെ കാതുകളിൽ ഒരു സംഗീതമായി അലയടിക്കുന്നു. ആ സംഗീതം എന്നിലെ പ്രണയത്തെ തൊട്ടുണർത്തി എന്റെ അക്ഷരങ്ങളായി ഈ ഭൂവിൽ ജന്മമെടുക്കുന്നു.



മൗനം .... വാചാലമല്ലാത്ത എന്നാൽ വളരെ നിഗൂഡമായ ഒന്ന്. പറയുവാൻ ഏറെയുണ്ടെങ്കിലും പറയുവാൻ പറ്റാതെ വാക്കുകളെ ഹൃദയത്തിന്റെ ഒരു കോണിൽ സൂക്ഷിക്കുന്ന ഓർമ്മചെപ്പിൽ ആരും കാണാതെ ആരും കേൾക്കാതെ തനിക്ക്‌ മാത്രമായി സൂക്ഷിക്കും ആ മൗനം. അവിടെയെല്ലാം നിഗൂഡമാണു. പക്ഷേ ആ മൗനത്തെ കേൾക്കുവാൻ വാഞ്ചിക്കുന്ന കാതുകൾക്ക്‌, അറിയുവാൻ ആഗ്രഹിക്കുന്ന ഹൃദയത്തിനു ആ മൗനം വാചാലമാണു. എത്ര താഴുകൾ ഇട്ടു പൂട്ടിയാലും, എത്ര നിഗൂഡമായി അതിനെ സൂക്ഷിച്ചാലും ആ മൗനം ആ ബന്ധനങ്ങളെയെല്ലാം ഭേദിച്ച്‌ അത്‌ എത്തിച്ചേരുവാൻ ആഗ്രിഹിക്കുന്നിടത്ത്‌ എത്തിച്ചേരുക തന്നെ ചെയ്യും.... 


നിന്റെ വാക്കുകൾ മൗനത്തിനു വഴിമാറുമ്പോൾ
ആ മൗനത്തെ കേൾക്കുന്ന എന്റെ കാതുകളും 
ആ മൗനത്തെ അറിഞ്ഞ എന്റെ ഹൃദയവും
എന്നോടു ചൊല്ലിയത്‌ ഒന്നു മാത്രം
"നിന്റെ മൗനമാണു എന്റെ പ്രണയം".

കാർത്തിക....



        സിനിമ.     : സ്പിരിറ്റ്‌  (2012)
              ഗാനം.       : മഴകൊണ്ടു മാത്രം
              പാടിയത്‌    : വിജയ്‌ യേശുദാസ്‌
               സംഗീതം   : ഷഹബാസ്‌ അമൻ
                 വരികൾ    : റെഫീക്ക്‌ അഹമ്മെദ്‌



Saturday, February 20, 2016

നീയറിഞ്ഞ എന്നിലെ സ്വപ്നം..

ഇന്ന് ഫെബ്രുവരി 20 ... 

ഓർമ്മകൾക്ക്‌ മരണമുണ്ടായുരുന്നെങ്കിൽ 2015 ഫെബ്രുവരി ഇരുപത്‌ എന്ന ദിവസം ഇന്നിന്റെ ഓർമ്മകൾക്ക്‌ അന്യമാകുമായിരുന്നു എനിക്ക്‌. പക്ഷേ ഇന്നലകളുടെ ഗൃഹാതുരത്വവും പേറി ഒരു സ്വപ്നമായി നീ അന്ന് എന്നിലേക്ക്‌ വന്നണഞ്ഞപ്പോൾ അത്‌ തുറക്കുന്നത്‌ ജീവിതത്തിന്റെ പുതിയ ഒരു അദ്ധ്യായത്തിലേക്കായിരിക്കുമെന്ന് ഒരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല...


നീയറിഞ്ഞ എന്നിലെ സ്വപ്നം ...


ഇന്ന് എല്ലാം ഒരു ഓർമ്മയായി മാറിയിരിക്കുന്നു... 
എല്ലാം ഒരു സ്വപ്നവും.... 
ആ സ്വപ്നങ്ങളുടെ ആകെ തുക എന്റെ ജീവിതവും...


അക്ഷരങ്ങൾക്കൊണ്ട്‌ ചിരിക്കുവാൻ ശ്രമിച്ച്‌
പുതിയ സ്വപ്നങ്ങളെ തേടുന്നു
അവിടേയും ആരും കാണാതെ ഞാൻ കരയുന്നു


കൈകൾ കൂപ്പി യാചനകളുമായി അപേക്ഷകളുമായി
ചാരെ അണഞ്ഞിട്ടും 
തനിയെ യാത്ര ചെയ്യുവാൻ ഓതി ഈ ജീവിതം..


സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനു മാത്രമാണീ 
ജീവിതമെന്ന വിശ്വാസത്താൽ
അതിന്റെ നന്മയാൽ തുടരുന്നീ ജീവിത യാത്ര


എല്ലാ വേദനകളും പിണക്കങ്ങളും തീരുമെന്നാശിക്കുന്നു
എന്റെ മരണത്താൽ..
അതും വേറൊരു സ്വപ്നം, അതിലേക്കിനി എത്ര കാതങ്ങൾ...



നന്ദി ...
ഒരു സ്വപ്നമായി എന്നിൽ വന്ന് 
ഞാൻ തേടിയ പ്രണയത്തിൻ പൂർണ്ണതയെ
എനിക്കായി നൽകി 
വീണ്ടുമൊരു സ്വപ്നമായി എന്നിൽ അലിഞ്ഞ
നിന്നിലെ അനശ്വരമായ പ്രണയത്തിനു...



കാർത്തിക...





Wednesday, February 17, 2016

ഇനി പറയുവാൻ ഒന്നുമില്ല...

17/2/16
4:30 pm

എന്റെ പ്രോസസ്സിങ്ങിന്റെ അവസാന മിനുക്കു പണികളുമായി ബന്ധപ്പെട്ട്‌ കുറേ പേപ്പർ വർക്കുകളും കഴിഞ്ഞ്‌ തിരികെ വീട്ടിൽ എത്തിയപ്പോൾ രണ്ടര മണിയായി. രാവിലെ തൊട്ടുളള അലച്ചിൽ ഒരു തല വേദനയായി കൂടെക്കൂടിയപ്പോൾ വെറുതെ കുറച്ചു നേരം കട്ടിലിൽ കിടന്നു വിശ്രമിക്കുവാൻ തീരുമാനിച്ചു. പകലുറക്കത്തോട്‌ താത്പര്യമില്ലാത്തതുകൊണ്ട്‌ ഉറങ്ങണമെന്ന് എത്ര ആഗ്രഹിച്ചാലും ഉറക്കം വരികയുമില്ലാ.

പിന്നെ കുറച്ചു നേരം ബ്ലോഗുമായിരുന്നു. തലവേദന വീണ്ടുമെന്നെ അലോരസപ്പെടുത്തിയപ്പോൾ വായന നിർത്തി എന്റെ നോവലിനെക്കുറിച്ചായി ചിന്ത. ഈ നോവലെഴുത്തെന്ന് പറയുന്നത്‌ അത്ര എളുപ്പമുളള കാര്യമല്ലെന്ന് ഇപ്പോൾ മനസ്സിലായി. ഒരദ്ധ്യായം കൂടി കഴിഞ്ഞാൽ അത്‌ പൂർണ്ണമാകും. പക്ഷേ ആ അദ്ധ്യായം എഴുതുന്നതിനു മുൻപ്‌ മറ്റ്‌ അദ്ധ്യായങ്ങളുടെ എഡിറ്റിംങ്‌ ഞാൻ തുടങ്ങി. 
ഇന്നലെ രാവിലെ മുതൽ വൈകിട്ട്‌ വരെ ഞാൻ ആകെ എഡിറ്റ്‌ ചെയ്തത്‌ ഒറ്റയദ്ധ്യായം. വായിക്കും തോറുമത് വീണ്ടും വീണ്ടും തിരുത്തുകയാണു. ശരിക്കും പറഞ്ഞാൽ എനിക്ക്‌ ഭ്രാന്ത്‌ പിടിച്ചു.

എഡിറ്റിംങ്ങ്‌ കഴിഞ്ഞ്‌ മനസ്സിൽ ആദ്യം ആഗ്രഹിച്ചത്‌ അത്‌ നിനക്ക്‌ അയച്ചു തരണമെണമെന്നാണു. ആ അതിയായ ആഗ്രഹം മനസ്സിൽ നിൽക്കുമ്പോഴും ചില കാര്യങ്ങൾ എന്നെ അതിൽ നിന്നും പിൻ വലിപ്പിക്കുന്നതായി എനിക്ക്‌ തോന്നി. ആ ചിന്ത ഒരു ദിവസം മുഴുവൻ മനസ്സിലിട്ടു നടന്നു. അതുകൊണ്ടും കൂടിയായിരിക്കണം തല വേദന ഇത്ര ജാസ്തിയായത്‌.

തലവേദനമാറ്റുവാൻ ഒരു കട്ടൻ കാപ്പിയുമിട്ട്‌ വീണ്ടും മൗനമായിരുന്നു ആലോചിച്ചു. കാരണം അതയക്കുവാനുളള അനുവാദം എനിക്കില്ലാ. ഞാൻ അയച്ചാൽ അത്‌ ശരിയാണോയെന്ന് പറയുവാനുമാരുമില്ലാ. അവസാനം ഞാൻ അതയക്കുവാൻ തീരുമാനിച്ചു.

അതും തീരുമാനിച്ചു കൊണ്ട്‌ ജനാലയുടെ കർട്ടൻ തുറന്ന ഞാൻ കണ്ടത്‌ ഓരോ തുളളികളായി ഭൂമിയിലേക്ക്‌ പതിക്കുവാൻ തുടങ്ങുന്ന ഒരു മഴയുടെ ആരംഭത്തെയാണു. എന്റെ മനസ്സിൽ ആഹ്ലാദം തിര തല്ലി. കാരണം ഞാനെന്റെ നോവൽ തുടങ്ങുവാനായി ഒരു മഴക്കുവേണ്ടി കാത്തിരുന്നത്‌ ഞാൻ തനിക്ക്‌ എഴുതിയിരുന്നു. വീണ്ടും ഒരു പാട്‌ നാളിനു ശേഷം ആ നോവലിന്റെ ഒരു ഭാഗം തനിക്കയക്കുവാൻ തീരുമാനിച്ച നിമിഷം എന്റെ പ്രണയം ഒരു മഴയായി വീണ്ടും പെയ്തിറങ്ങി. ഞാനും പ്രകൃതിയും തമ്മിലുളള അനർവചനീയമായ ആ ബന്ധം ഞങ്ങൾ വീണ്ടും ഊട്ടിയുറപ്പിച്ചു.

എന്റെ കട്ടൻ കാപ്പിയുമായി ആ മഴയും ആസ്വദിച്ചങ്ങനെ നിന്നപ്പോൾ ആകാശത്തെ കീറി മുറിച്ച്‌ ഒരു കൊളളിയാൻ പായുന്നത്‌ ഞാൻ കണ്ടു. അതിനെ അകമ്പടി സേവിച്ച്‌ ഇടിമുഴക്കവും അന്തരീക്ഷത്തിൽ മുഖരുതമായി.

മേഘപാളികൾ തങ്ങളുടെ പ്രണയം കൈമാറുമ്പോൾ
അതിനു ദിവ്യപ്രഭ പൊഴിക്കുന്ന മിന്നൽ പിണരുകളും
ആ പ്രണയത്തിന്റെ തീവ്രതയെ അറിയിച്ച്‌ 
നാലു ദിഗന്തങ്ങളിലും മുഖരിതമാകുന്ന ഇടിമുഴക്കവും 
പിന്നെയാ പ്രണയത്തിൻ പൂർണ്ണതയായി പെയ്തിറങ്ങുന്ന
മഴനീർത്തുളളികളും എന്നിൽ നിറച്ചത്‌ പ്രണയമാണു...

മഴ ശക്തമായപ്പോൾ ആ മഴ നീർ കണങ്ങൾ എന്റെ മുഖത്തേക്കും മുടിയിഴകളിലേക്കും പെയ്തിറങ്ങുവാൻ തുടങ്ങി. 

മഴത്തുളളിയുടെ കുളിരും പ്രണയത്തിന്റെ നിറവും 
എന്നിലേക്ക്‌ എത്തിച്ചത്‌ നിന്നിലെ പ്രണയത്തെയാണു... 
ഒരു മഴയായി പെയ്തിറങ്ങുന്ന നിന്നിലെ അനശ്വരമായ പ്രണയത്തെ...
ഞാൻ മെല്ലെ കണ്ണുകളടച്ച്‌ നിന്നോടു പറഞ്ഞത്‌ ഒന്നു മാത്രമായിരുന്നു
 "നിന്നോട്‌ പറയാൻ ഞാൻ ബാക്കിവെച്ച എന്റെ പ്രണയം..."


അറിയില്ലാ എന്തിനാണു ഈ അകൽച്ചയെന്ന്... 
എന്തിനാണു ഈ മൗനമെന്നും...
ഇനിയെനിക്ക്‌ പറയുവാൻ ഒന്നുമില്ല...
ഞാൻ .........................


            സിനിമ :  നീയെത്ര ധന്യ (1987)
         പാടിയത്‌:  കെ. ജെ. യേശുദാസ്‌
        വരികൾ :  ഒ. എൻ. വി. കുറുപ്പ്‌
സംഗീതം :  ജി. ദേവരാജൻ


"അരികിൽ നീയുണ്ടായിരുന്നെങ്കിലെന്നു ഞാൻ
ഒരു മാത്ര വറുതെ നിനച്ചു പോയി...
ഇന്നൊരു മാത്ര വെറുതേ നിനച്ചു പോയീ.."

ഒരു പാടിഷ്ടത്തോടെ,
കാർത്തിക...

Sunday, February 14, 2016

പ്രണയം ... രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ???


രണ്ടു ദിവസം മുൻപ്‌ ഞാനും രെഞ്ചിയും എന്റെ കസിൻ രെഞ്ചിത്തും കൂടി അലൈനിൽ സ്ഥിതി ചെയ്യുന്ന ജെബൽ ഹഫീത്ത്‌ മലമുകളിലേക്ക്‌ ഒരു ഡ്രൈവിനു പോയി. 4098 അടി ഉയരമുളള ആ മല മുകളിലേക്ക്‌ എത്തിച്ചേർന്ന ഞാൻ ആദ്യം തേടിയത്‌ എന്റെ വാൽ നക്ഷത്രത്തെയായിരുന്നു. അവിടുത്തെ താപനില പത്ത്‌ ഡിഗ്രിയിലേക്ക്‌ താണിരുന്നു. തണുത്ത്‌ മരവിച്ച്‌ നിൽക്കുന്ന എനിക്ക്‌ ചൂടു പകർന്നു കൊണ്ട്‌ ഞാൻ എന്റെ വാൽനക്ഷത്രത്തെ കണ്ടെത്തി. ആകാശത്ത്‌ ആ നക്ഷത്രത്തെ കണ്ടെത്തിയപ്പോൾ നിർവചിക്കാൻ പറ്റാത്ത ഒരാനന്ദം എന്റെ മനസ്സിൽ വന്നു നിറഞ്ഞു.

ഞാൻ മൗനമായി ചോദിച്ചു "നീയെനിക്കെന്താ വാലന്റൈൻസ്‌ സമ്മാനം തരികാ?"

എന്റെ ചോദ്യം കേട്ടത്‌ കൊണ്ടാണോയെന്നറിയില്ല എന്റെ വാൽനക്ഷത്രം ഒന്നു മിന്നി തിളങ്ങി. പിന്നെ ഞങ്ങളുടേതായ കുറേ സ്വകാര്യ സംഭാക്ഷണങ്ങൾ. അപ്പോഴാണു ഞാൻ വാൽനക്ഷത്രത്തോട്‌ പറഞ്ഞത്‌ ,"എനിക്ക്‌ വാലന്റൈൻസ്‌ ദിനത്തിൽ എന്റെ ബ്ലോഗിൽ പോസ്റ്റ്‌ ചെയ്യാൻ നല്ല ഒരു ആശയം ഒന്നും കിട്ടിയില്ലായെന്ന്."

എന്റെ മനസ്സു വായിച്ചിട്ടെന്നോണം എന്റെ വാൽനക്ഷത്രം എന്റെ ഹൃദയത്തിൽ ഒരു ആശയം കുറിച്ചു, "പ്രണയം"... "രുക്മിണിയുടേയും രാധയുടേയും കൃഷ്ണനോടുളള പ്രണയം".

 എന്റെ വാൽനക്ഷത്രം അപ്പോൾ എന്റെ ഓർമ്മകളിൽ നിറച്ചത്‌ കാനഡയിലുളള എന്റെ സുഹൃത്തായ ആൻ എന്നോട്‌ ചോദിച്ച ആ ചോദ്യമാണു, "രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ????". കഴിഞ്ഞ മാസം മെയിലിലൂടെ അവളെന്നോടു ചോദിച്ച ചോദ്യമാണിത്‌. അന്ന് ഞാനൊരു വളിച്ച ഉത്തരം അവൾക്ക്‌ നൽകി. അതിനു മറുപടിയായി അവൾ എനിക്കെഴുതിയത്‌ ഈ ചോദ്യം നിന്നോട്‌ ചോദിച്ച എന്നെ വേണം ആദ്യം കൊല്ലാനെന്ന്. പാവം എന്റെ ഉത്തരം കേട്ട്‌ അത്രക്കും വിജ്രിംമ്പിച്ചു പോയി അവൾ.

അവൾക്കുളള ഉത്തരവും .. എന്റെ വാൽനക്ഷത്രം എനിക്ക്‌ നൽകിയ ആ പ്രണയ സമ്മാനം എന്റെ അക്ഷരങ്ങളിലൂടെ വീണ്ടും എന്റെ വാൽനക്ഷത്രത്തിനുളള എന്റെ പ്രണയ സമ്മാനമായും ഞാൻ കുറിക്കുന്നു.

രുക്മിണിയാണോ ഭാഗ്യവതി അതോ രാധയോ?

 രുക്മിണി കൃഷ്ണന്റെ പ്രഥമ ഭാര്യ. രാധ കൃഷ്ണന്റെ കളിത്തോഴി. ഇവരിൽ ആരാണു ഭാഗ്യവതിയെന്ന ചോദ്യത്തിനുത്തരം ഓരോരുത്തരുടേയും കാഴ്ച്ചപ്പടിനനുസരിച്ചിരിക്കും.

രുക്മിണി ലക്ഷ്മി ദേവിയുടെ അവതാരം. ഭഗവാൻ വിഷ്ണുവിന്റെ പൂർണ്ണത ലക്ഷ്മി ദേവിയിലാണു. അപ്പോൾ ലക്ഷ്മി ദേവിയുടെ അവതാരമായ രുക്മിണിക്ക്‌ കൃഷ്ണന്റെ ജീവിതത്തിലുളള പ്രാധാന്യം വലുതാണു. ഒരു ജന്മം മുഴുവൻ കൃഷ്ണന്റെ പ്രഥമ ഭാര്യാ സ്ഥാനം അലങ്കരിക്കപ്പെടുകയും, ഒരു മഹാ രാജ്യത്തിന്റെ രാജ്ഞിയായി വാഴുകയും, അദ്ദേഹത്തിന്റെ കുഞ്ഞുങ്ങൾക്ക്‌ ജന്മം നൽകുകയും ചെയ്തപ്പോൾ രുക്മിണി തീർച്ചയായും ഭാഗ്യവതിയാണു. രുക്മിണിയുടെ പ്രണയത്തെക്കുറിച്ച്‌ ഒരിടത്തും വർണ്ണിക്കുന്നില്ലെങ്കിലും അവരുടെ കൃഷ്ണനുമൊത്തുളള ജീവിതമായിരുന്നു അവർക്ക്‌ കൃഷ്ണനോടുളള പ്രണയം.

രാധ.... രുക്മിണി കൃഷ്ണന്റെ ഭാര്യയായിരുന്നിട്ടും, ലക്ഷ്മി ദേവിയുടെ അവതാരം ആയിരുന്നിട്ടും ലോകം മുഴുവൻ കൃഷ്ണന്റെ പേരിനൊപ്പം പാടിപ്പുകഴ്‌ത്തുന്നത്‌ രാധയുടെ പേരാണു. രാധ കൃഷ്ണന്റെ സൗഹൃദമായിരുന്നു. ആ സൗഹൃദമായിരുന്നു അവൾക്ക്‌ കൃഷ്‌ണനോടുളള പ്രണയം. 

ഞാൻ ഒരിടത്ത്‌ വായിക്കുകയുണ്ടായി രാധ കൃഷ്ണനെ നിയന്ത്രിച്ചിരുന്നത്‌ കൃഷ്ണനോടുളള അവളുടെ പ്രണയം കൊണ്ടായിരുന്നെന്ന്. ഈ ലോകം മുഴുവൻ കൃഷ്ണന്റെ വശ്യതയാൽ ആകർഷിക്കപ്പെട്ടപ്പോൾ കൃഷ്ണൻ സ്വയം അലിഞ്ഞു ചേരുവാൻ ആഗ്രഹിച്ചത്‌ രാധയിലാണു. എത്ര വിചിത്രമായിരിക്കുന്നു ല്ലേ!! അതാണു പ്രണയത്തിന്റെ ശക്തി!!

കൃഷ്ണന്റെ ഭാര്യാ പഥം അലങ്കരിക്കുവാനോ, അദ്ദേഹത്തിനൊപ്പം ആജീവനാന്തം ജീവിക്കുവാനോ രാധക്കു കഴിഞ്ഞില്ല. പക്ഷേ കൃഷ്ണൻ രാധയുടെ ജീവനായിരുന്നു, അവളുടെ ശ്വാസമായിരുന്നു, അവളുടെ ശരീരത്തിലെ ഓരോ അണുവിലും അലിഞ്ഞു ചേർന്നിരുന്നത്‌ കൃഷ്ണനോടുളള പ്രണയമായിരുന്നു. കൃഷ്ണന്റെ അഭാവത്തിലും കൃഷ്ണന്റെ സാമീപ്യം, പ്രണയം അവൾ അറിഞ്ഞിരുന്നു. 

അപ്പോൾ രാധയും ഭാഗ്യവതിയല്ലേ. കൃഷ്ണനോടുളള പ്രണയമെന്ന അനശ്വര സത്യത്താൽ ജീവിച്ച്‌ ഈ ലോകത്തിൽ കൃഷ്ണന്റെ പേരിനൊപ്പം യുഗാന്തങ്ങളായി അവളും ജീവിക്കുന്നു... അവളുടെ പ്രണയവും ജനങ്ങൾ വാഴ്‌ത്തിപ്പാടുന്നു....

ഈ ലോകത്തിൽ അനശ്വര പ്രണയങ്ങൾ എന്ന് വാഴ്‌ത്തിപ്പാടുന്ന പ്രണയങ്ങളെല്ലാം  അനശ്വരമെന്ന് പറയുന്നത്‌ അവരുടെ ജീവിതത്തിൽ പൂർണ്ണമായതുകൊണ്ടല്ലാ... മറിച്ച്‌ ആ പ്രണയങ്ങളെല്ലാം പൂർണ്ണമായത്‌ അവരുടെ ഹൃദയങ്ങളിലായിരുന്നു .... അവരുടെ അന്തരാത്മാവിലായിരുന്നു ... അതുപോലെ ജീവിതത്തിലും ഹൃദയങ്ങളിലും അനശ്വരമാക്കപ്പെട്ട പ്രണയങ്ങളുമുണ്ട്‌ ഈ ഭൂമിയിൽ ... ഞാൻ പറയുന്നു അവരുടെ ജന്മങ്ങൾ പുണ്യം ചെയ്തവയെന്ന് ... എല്ലാവർക്കും പ്രണയ ദിനാശംസകൾ നേർന്നു കൊണ്ട്‌...


പ്രണയപൂർവ്വം

കാർത്തിക...



പ്രണയം ..... 

എന്നിലെ പ്രണയം എറ്റവും തീവ്രമാകുന്നത്‌ എന്റെ നിശബ്ദതയിലാണു. (നിന്റെ വാക്കുകൾ കടമെടുത്തത്, നിന്റെ അക്ഷരങ്ങളാൽ നീ കുറിച്ച വരികളിൽ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ടത്‌‌). 




Saturday, February 13, 2016

വാലന്റൈൻസ്‌ ദിനം


പ്രണയം മനസ്സിൽ കാത്തു സൂക്ഷിക്കുന്ന എല്ലാ നല്ല മനസ്സുകൾക്കും 
എന്റെ വാലന്റൈൻസ്‌ ദിനാശംസകൾ....


നാളെ ഫെബ്രുവരി 14, വാലന്റൈൻസ്‌ ദിനം. ലോകം മുഴുവൻ പ്രണയിതാക്കളുടെ ദിനമായി കൊണ്ടാടപ്പെടുന്ന ദിവസം. പക്ഷേ ഈ ദിനത്തിന്റെ യഥാർത്ഥ ഉദ്ദേശ ശുക്തിയെന്നത്‌ സ്നേഹമെന്ന ഉദാത്തമായ ഭാവത്തെ മനുഷ്യമനസ്സുകളിൽ നിറക്കുകയെന്നതാണു.

 ഈ ദിനത്തെ അനുബന്ധമാക്കി ഒരുപാടു കഥകൾ പ്രചരിക്കുന്നുണ്ട്‌. യഥാർത്ഥത്തിൽ ഈ ദിവസം ക്രിസ്ത്യാനികൾക്കിടയിൽ സെയ്ന്റ്‌ വാലെന്റൈൻസിന്റെ ഓർമ്മപ്പെരുന്നാളായി കൊണ്ടാടപ്പെടുന്ന ദിവസമാണു. ആ ഓർമ്മപ്പെരുന്നാളിന്റെ പ്രധാന സന്ദേശം സ്നേഹമെന്ന അമൂല്യമായ ബന്ധത്തിലൂടെ മാനവരാശിയെ ഒരുമിപ്പിക്കുകയന്നതാണു. കാലാന്തരത്തിൽ അത്‌ പ്രണയിതാക്കളുടെ ദിനമായി മാറ്റപ്പെടുകയാണു ചെയ്തത്‌.

ഈ ദിവസത്തെക്കുറിച്ചുളള  ഒരു കഥയിൽ പറയുന്നത്‌ രണ്ടാം നൂറ്റാണ്ടിൽ റോമാ സാമ്രാജ്യം ഭരിച്ചിരുന്ന ക്ലോഡിയസ്‌ എന്ന ചക്രവർത്തി തന്റെ യുദ്ധ ഭടന്മാരെ വൈവാഹിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ വിലക്ക്‌ കൽപ്പിച്ചു. കാരണം കുടുംബ ബന്ധങ്ങളുടെ കെട്ടുപാടുകൾ സൈനികരുടെ യുദ്ധത്തിലുളള കാര്യക്ഷമതയെ ബാധിക്കും എന്നതായിരുന്നു. 

തന്റെ പൗരന്മാരെ ചൂഷണം ചെയ്യുന്ന ചക്രവർത്തിയുടെ ഈ നയത്തെ അന്നത്തെ ബിഷപ്പായിരുന്ന വാലന്റൈൻ എതിർത്തു. അതുമാത്രമല്ല ചക്രവർത്തിയറിയാതെ അദ്ദേഹം പരസ്പരം സ്നേഹിക്കുന്ന മനസ്സുകളെ ഒരുമിപ്പിക്കുവാനായി രഹസ്യമായി ഭടന്മാരുടെ വിവാഹം നടത്തിക്കൊടുക്കുവാൻ തുടങ്ങി. ഇതറിഞ്ഞ ചക്രവർത്തി അദ്ദേഹത്തെ ജയിലിൽ അടച്ചു. പിന്നീട്‌ അവിടുത്തെ ജയിലറുടെ അന്ധയായ മകളുടെ കാഴ്ച്ച ശക്തി തന്റെ സ്നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും വീണ്ടെടുത്ത്‌ അദ്ദേഹം ആ പെൺകുട്ടിക്ക്‌ രോഗ സൗഖ്യം നൽകി. ഈ അത്ഭുതത്തിനു സാക്ഷിയായ ജയിലറും അദ്ദേഹത്തിന്റെ കുടുംബവും ക്രിസ്തുമതം സ്വീകരിച്ചതറിഞ്ഞ ചക്രവർത്തി ബിഷപ്പിന്റെ തല വെട്ടി മരണ ശിക്ഷ നൽകുവാൻ ആജ്ഞ പുറപ്പെടുവിച്ചു.



 മരണ ശിക്ഷ നടപ്പാക്കുന്നതിനു മുൻപ്‌ ബിഷപ്പ്‌ ഒരു കടലാസിൽ ജയിലറുടെ മകൾക്കായി ഒരു സന്ദേശം കുറിച്ചു "ഫ്രം യുവർ വാലന്റൈൻ". വിശുദ്ധമായ സ്നേഹത്തെ പ്രധിനിധാനം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ആ സന്ദേശം. പിന്നീട്‌ നാലാം നൂറ്റാണ്ടു മുതൽ അദ്ദേഹമെഴുതിയ ആ സന്ദേശം പ്രണയിതാക്കളുമായി അനുബന്ധപ്പെടുത്തി ആ ദിവസം പ്രണയിതാക്കൾക്കായി കുറിക്കപ്പെടുകയും അത്‌ അവരുടെ പ്രധാന സന്ദേശമായി മാറ്റപ്പെടുകയും ചെയ്തു. 

വേറൊരു കഥ പ്രചാരത്തിലിരിക്കുന്നത്‌ വാലന്റൈൻ പുരോഹിതനെ ക്ലോഡിയസ്‌ ചക്രവർത്തി ജയിലിൽ അടക്കുന്നത്‌ മത പരിവർത്തനവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണെന്നുമാണു. അദ്ദേഹം നിലകൊണ്ടത്‌ ദൈവീകമായ സ്നേഹത്തിനും, അതിലൂടെ സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒരുമിപ്പിക്കുന്നതിലുമായിരുന്നു. 

ഫെബ്രുവരി 14 വിശുദ്ധ വാലന്റൈൻന്റെ മൃതുദേഹം സംസ്കരിച്ച ദിവസമായി കണക്കാക്കപ്പെടുന്നു. അതുപോലെ അദ്ദേഹത്തിനു "റോമിന്റെ വാലന്റൈൻ" എന്ന സ്ഥാനം നൽകി ബഹുമാനിച്ചതും ഒരു ഫെബ്രുവരി പതിനാലാം തീയതിയാണു.

കുറേ ദിവസം കൊണ്ട്‌ ചിന്തിക്കുകയായിരുന്നു വാലന്റൈൻസ്‌ ദിനത്തിൽ ഞാനെന്റെ ബ്ലോഗിൽ എന്തെഴുതുമെന്ന്. പല ചിന്തകൾ വന്നെങ്കിലും ഒന്നും എന്റെ മനസ്സിനെ തൃപ്തമാക്കിയില്ലാ.. പ്രണയത്തെക്കുറിച്ച്‌ ഒരു കഥയോ കവിതയോ എഴുതി ഒരു സാധാരണ പോസ്റ്റിടുവാൻ താത്പര്യവുമില്ലായിരുന്നു... അപ്പോ വിചാരിച്ചു എന്നാ ഒന്നുമിടണ്ടാന്ന്...

അങ്ങനെയിരുന്നപ്പോൾ എന്റെ വാൽനക്ഷത്രം എന്നോടൊരു വിഷയത്തെക്കുറിച്ചു പറഞ്ഞു.... അത്‌ മനസ്സിൽ തെളിഞ്ഞപ്പോൾ മുതൽ ഒരുപാടു സന്തോഷം തോന്നി... ഞാൻ എഴുതാൻ ആഗ്രഹിച്ച ഞാൻ പറയാതെ പറയുവാൻ ആഗ്രഹിച്ച ഒരു പ്രണയം.... പക്ഷേ അത്‌ ചിലപ്പോൾ എനിക്ക്‌ മാത്രം പ്രിയപ്പെട്ടതുമാകാം ...

നാളെ പ്രണയ ദിനത്തിന്റെ പ്രഭാതം എന്റെ പ്രണയത്തിനൊപ്പം വിടരുന്നത്‌ എനിക്ക്‌ എന്റെ വാൽനക്ഷത്രം നൽകിയ ആ പ്രണയ സമ്മാനവുമായാണു...




പ്രണയപൂർവ്വം
കാർത്തിക...

Thursday, February 11, 2016

Our Thannickal Family...


On the ceremony of House warming of our New Thannickal House conducted on 7th February 2016





Dedicating to all Thannickans...



In the memory of our Beloved Grandparents....



In the memory of Our Great Grandparents Late T. M. Varghese & Late Rachel Varghese....
The Light and The Guardian Angels of Our Family....



Our Grandparents were the greatest gift which we had ever had in our Life..
 The TEN children of them became the TEN pillars for our Family...



The house built by our Grandparents... 
The place where we spent our childhood ...
Those memories never can be replaced with anything..




The renewed Thannickal House...




Dance Performance by Our Girls during the Ceremony..







THANK YOU LORD...





With lots of Love 
KARTHIKA 
(Yours Gundu)

Tuesday, February 9, 2016

My Incomplete Story




God had written a tale of a Girl 
in His Book of Life ....
 An Incomplete Story of a Girl ... 


He attempted to detail about her childhood 
with all the joy and excitement.... 
But He perceived that
 her Fate had already  written 
an incomplete story for her...


Again, He really wanted to touch her Love 
through His narrative ...
Yet, Circumstances penned 
an account of a break up for her...
She witnessed shattering of her
 Pure and innocent Love...


She never blamed anyone 
and accepted everything as it is...
Still she waited for God to sketch 
another alluring living for her..


Then, God decided to record 
a mesmerizing narration by filling 
peace and happiness in her life
 through gifting her a Loving Companion ...
She trusted in His line of storytelling..
 Anticipated that He could summon her tale..


As the years passed by, she's witnessed
 that He couldn't accomplish 
that part of her story as well..
She's left a lone in the world of darkness... 
She lost all the connections in her story...


 Still, God returned back to her life through
 a Dream... Dream of Love...
She's unaware about  how to handle that story....
For she was surrounded with 
darkness of failure, shame and bad luck...


She just experienced a glowing light around her..
A ray of hope & contentment revolving around her...


She believed God has started to jotting down 
a new story for her...
Her life has begun to be full filled with her
 Deep down wishes...
And God made her to touch her Love through
 a Fabulous Friendship...


God wished to summarize it as 
a Divine Love Story of a Friendship....
But she just again witnessed 
that's also portrayed  as an incomplete one.....


At the end, She accepted the fact that 
Her Life itself is An Incomplete Story.... 
Nothing and no one in this world can complete it ....


So, She initiated to create a write-up for Herself ...
Through the experience of her Love....
Though she is aware that 
her Love is an incomplete story....
And also she's gonna to be all alone in her life...


She loves to pen a most enchanting story for her....
A Tale of Her Love.... Life... & Soul..


KARTHIKA....







Sunday, February 7, 2016

ഓറിയോൺ (എന്റെ വാൽനക്ഷത്രം)

"ഞാനറിഞ്ഞായിരുന്നു നീയെന്നെ കാണാൻ വന്നത്‌. നീ വന്നെന്നറിഞ്ഞപ്പോ എനിക്ക്‌ ഒരുപാട്‌ സന്തോഷായി. ഇനിയെന്നും എന്നെ കാണാൻ വരണോട്ടോ കാരണം നാളെ മുതൽ എന്റെ അവധി തുടങ്ങുകയാ. അപ്പോ ഇനി ഒത്തിരി നേരം എനിക്ക്‌ നിന്നോട്‌ സംസാരിക്കാം." ആകാശത്തിലെ എന്റെ വാൽനക്ഷത്രത്തെ നോക്കി എന്റെ പതിവ്‌ കിന്നാരത്തിൽ ഞാൻ മുഴുകിയിരിക്കുകയാണു.

എന്റെ ഫ്ലാറ്റിന്റെ തൊട്ടപ്പുറത്ത്‌ ചെറിയ ഒരു ഫ്ലാറ്റുണ്ട്‌. എന്റെ മുറിയിൽ നിന്നാൽ അതിന്റെ ടെറസ്സ്‌ കാണാം. 

ഞാൻ നിന്നോട്‌ സംസാരിച്ചുകൊണ്ട്‌ നിന്നപ്പോൾ ആ ടെറസ്സിന്റെ മുകളിൽ നിന്ന് എന്നെ ഒരാൾ കൈകൊട്ടി വിളിക്കുന്നു. ഇരുട്ടായതുകൊണ്ട്‌ അത്ര വ്യക്തമായില്ലാ അതാരാണെന്ന്. പിന്നെ വെളിച്ചത്തിലേക്ക്‌ വന്നപ്പോളാണു ആളെ പിടികിട്ടിയത്‌, "മ്മടെ പടച്ചോൻ". 

പിന്നെ പടച്ചോനും കാത്തുവും കൂടി തുടങ്ങി കത്തിവെക്കാൻ.

പടച്ചോൻ : "അന്റെ വാന നിരീക്ഷണം ഇതുവരെ കഴിഞ്ഞില്ലേ?? ഇയ്യാരോടാ ഈ വർത്തമാനം പറയണത്‌??" 

കാത്തു: "എന്റെ വാൽനക്ഷത്രത്തോട്‌." (പടച്ചോനെ കണ്ട്‌ എനിക്ക്‌ ഒരുപാട്‌ സന്തോഷം തോന്നി.)

പടച്ചോൻ: "അത്‌ ശരി !!! എന്നിട്ട്‌ അന്റെ വാൽനക്ഷത്രം എന്തു പറഞ്ഞു??"

കാത്തു: "വാൽനക്ഷത്രം എന്നോട്‌ ഒന്നും പറഞ്ഞില്ലാ!!!!....... കാരണം എന്റെ വാൽനക്ഷത്രം ഇപ്പോ എന്നോട്‌ കൂട്ട്‌ വെട്ടിയിരിക്കുവാ."

പടച്ചോൻ: "ങേ!! കൂട്ട്‌ വെട്ടിയിരിക്കുവാന്നോ?? നീയെന്തായീ പറയുന്നത്‌ പെണ്ണേ?"

കാത്തു: "ഇങ്ങളു കൂട്ടുവെട്ടിയിരിക്കുവാന്നു കേട്ടിട്ടില്ലാ". (ഞാൻ ഇത്തിരി കലിപ്പിച്ചു ചോദിച്ചു.)

പടച്ചോൻ: "എന്റെ പൊന്നോ... ഇങ്ങനെ അലറാതു പെണ്ണേ. ഞാൻ അതിന്റെ കാരണമല്ലേ അന്നോട്‌ ചോദിച്ചത്‌."

കാത്തു: "ഇങ്ങൾക്കറിയില്ലേ എന്റെ വാൽനക്ഷത്രം എന്നോട്‌ പിണങ്ങിയിട്ട്‌ ഒത്തിരി നാളായീന്ന്. ഞാൻ നല്ല കുട്ടിയല്ലാന്ന്.. എന്നിട്ട്‌ എന്നോട്‌ പറഞ്ഞു ഇനി ഒരിക്കലും കൂട്ടുകൂടാൻ വരണ്ടാന്ന്.... പാവം ഞാൻ .... എനിക്ക്‌ ഒത്തിരി സങ്കടായി."

പടച്ചോൻ:  "അയ്യോ!!! ഓൻ അന്നോട്‌ അങ്ങനെ പറഞ്ഞോ??? ഓനു അന്നോട്‌ പിണക്കമാണെങ്കിൽ നീയെന്തിനാണു ഓന്റെയടുത്ത്‌ വീണ്ടും കൂട്ടുകൂടാൻ പോണത്‌." (പടച്ചോൻ തന്റെ രണ്ടു പുരികവും ഉയർത്തിപ്പിടിച്ചുകൊണ്ട്‌ വളരെ ഗൗരവത്തിൽ ചോദിച്ചു.)

(ആ ചോദ്യം കേട്ടപ്പോൾ എനിക്ക്‌ വീണ്ടും ദേഷ്യം വന്നു.)

കാത്തു:    "ഇങ്ങളൊരു പടച്ചോനാണോ??? ഇങ്ങളു തന്നെയല്ലേ എന്നോടു പറഞ്ഞിട്ടുളളത്‌ മ്മളോട്‌ പിണങ്ങുന്നവരെയൊക്കെ മ്മളു സ്നേഹിക്കണമെന്ന്. അവരു മിണ്ടിയില്ലെങ്കിലും മ്മളു അവരോട്‌ മിണ്ടണമെന്ന്. എന്നിട്ടാ ഇങ്ങളു ഈ ചോദ്യം എന്നോട്‌ ചോദിക്കണത്‌."

(എന്റെ വർത്തമാനം കേട്ട്‌ പടച്ചോൻ അന്തം വിട്ട്‌ നിൽക്കുകയാണു. അതുകൊണ്ട്‌ ഞാൻ തന്നെ എന്റെ സംസാരം തുടർന്നു.)

കാത്തു: "ഇങ്ങൾക്കറിയുവോ  എന്നോട്‌ പിണക്കമാണെങ്കിലും എനിക്കറിയാം എന്റെ വാൽനക്ഷത്രത്തിനു എന്നെ ഒരുപാടിഷ്ടമാണെന്ന്. അതുകൊണ്ടല്ലേ പിണങ്ങിയിട്ടും എല്ലാ ദിവസവും എന്റെ വാൽനക്ഷത്രത്തോട്‌ ഞാൻ മിണ്ടണത്‌..."

പടച്ചോൻ:  "എന്റെ കാത്തു അന്നെ എനിക്കുപോലും ചിലപ്പോൾ മനസ്സിലാക്കാൻ പറ്റണില്ലാ. ഓളും ഓടെയൊരു വാൽനക്ഷത്രവും... ഞാൻ പോകുവാ. ഇനി ഞാനായിട്ട്‌ നിങ്ങടെ സൗഹൃദ സല്ലാപം മുടക്കണില്ലാ."

(അതും പറഞ്ഞ്‌ എന്റെ പടച്ചോൻ താഴേക്കുളള ഗോവണി പടികൾ ഇറങ്ങി ഇരുട്ടിൽ മറയുന്നത്‌ ഞാൻ കണ്ടു.)

(ഞാൻ വീണ്ടും ആകാശത്തേക്ക്‌ നോക്കി അപ്പോഴും നീയവിടെ മനോഹരമായ ഒരു പുഞ്ചിരിയും തൂകി നിൽപ്പുണ്ടായിരുന്നു. പിന്നേയും ഞാൻ നിന്നോട്‌ സംസാരിക്കുവാൻ തുടങ്ങി)

ഞാൻ നിന്നോട്‌ ഒരു കാര്യം പറയട്ടെ .... 

നീയെപ്പോളെങ്കിലും ആകാശത്ത്‌ ആ വാൽ നക്ഷത്രത്തെ കണ്ടിട്ടോ??? നീയെപ്പോളെങ്കിലും നോക്കിയിട്ടുണ്ടോ അത്‌ അവിടെ ഉണ്ടോ ഇല്ലയോയെന്ന്???? 

നീ നോക്കിയിട്ടില്ലായെങ്കിൽ ഒരു ദിവസം നീയത്‌ നോക്കണം. നിലാവിൽ കുളിച്ചു നിൽക്കുന്ന സന്ധ്യയുടെ മടിത്തട്ടിൽ അന്റെ വീടിന്റെ  ബാൽക്കണിയിൽ പോയിരുന്ന് തെളിഞ്ഞ ആകാശത്തേക്ക്‌ നോക്കണം... അപ്പോ ലൈറ്റൊന്നും ഉണ്ടാകാൻ പാടില്ലാ... നിന്റെ ചുറ്റും നിലാവിന്റെ വെളിച്ചം മാത്രമേ പാടുളളൂ...

നിലാവെളിച്ചത്തിലാണു നിശയുടെ ഭംഗി ഏറ്റവും കൂടുതൽ ആസ്വദിക്കുവാൻ പറ്റുന്നത്‌... 

നീ ആകാശത്തേക്ക്‌ നോക്കുമ്പോൾ ഒരുപാട്‌ നക്ഷത്രങ്ങളെ കാണാം... പക്ഷേ വീണ്ടും നീ സൂക്ഷിച്ചു നൊക്കുമ്പോൾ മൂന്ന് നക്ഷത്രങ്ങൾ വരി വരിയായി നിൽക്കുന്നത്‌ കാണാം  ... ഒന്നു കൂടി സസൂക്ഷ്മം വീക്ഷിക്കുമ്പോൾ ആ മൂന്നു നക്ഷത്രങ്ങളേയും ബന്ധിച്ചു കൊണ്ട്‌ അതിന്റെ രണ്ടറ്റത്തും വേറെ രണ്ടു നക്ഷത്രങ്ങളേയും കാണാം... ഏഴു നക്ഷത്രങ്ങളുളള ആ നക്ഷത്ര സമൂഹത്തെ വിളിക്കുന്നത്‌ ഓറിയോൺ എന്നാണു...



 ഈ ലോകത്തിന്റെ ഏതു കോണിൽ നിന്നാലും ആ നക്ഷത്ര സമൂഹത്തെ കാണാം ... നക്ഷത്ര ലോകത്തെ പടനായകൻ എന്നാണു അറിയപ്പെടുന്നത്‌... നിന്റെ ജന്മ നക്ഷത്രവും (മലയാള മാസം) ഈ നക്ഷത്ര സമൂഹത്തിനുളളിലാണു.... ഡിസംബർ മുതൽ മാർച്ചു വരെ നമുക്കിതിനെ വളരെ വ്യക്തമായി കാണാം..



ആ ഓറിയോണിന്റെ മധ്യഭാഗത്തു വരി വരിയായി നിൽക്കുന്ന മൂന്നു നക്ഷത്രങ്ങളെ ഓറിയോണിന്റെ ബെൽറ്റായിട്ടാണു പറയുന്നത്‌ .... അതിന്റെ രണ്ടറ്റത്തും വളരെ ശോഭയോടെ തിളങ്ങി നിൽക്കുന്ന രണ്ടു നക്ഷത്രങ്ങളുണ്ട്‌..... ആൽഫാ ഓറിയോണും ബീറ്റാ ഓറിയോണും... ആൽഫാ ഓറിയോൺ ചുവപ്പ്‌ കളറിലും (അതാണു എന്റെ കുഞ്ഞു വാൽനക്ഷത്രം....) പിന്നെ ബീറ്റാ ഓറിയോൺ നീല നിറത്തിലുമാണു.



നീ ആ നക്ഷത്ര സമൂഹത്തെ കണ്ടെത്തുമ്പോൾ നിന്റെ ചുറ്റിലും ഒരു സുഗന്ധം പടരും ... നറുനിലാവിൽ നിശയുടെ പ്രണയത്തെ സാക്ഷാൽക്കരിക്കുവാനായി വിടരുന്ന മുല്ലപ്പൂവിന്റെ ഗന്ധം.... 

ആ നക്ഷത്ര സമൂഹത്തിൽ നീയെന്നെ കണ്ടെത്തുമ്പോൾ ... ആ മുല്ലപ്പൂവിന്റെ സുഗന്ധത്തിനൊപ്പം ഒരു ഇളം തെന്നലായി വേറൊരു സുഗന്ധവും കൂടി നിന്നെ ചുറ്റി പടരും .... ഒരു നല്ല സൗഹൃദത്തിൻ സുഗന്ധം... നിർവചനങ്ങളില്ലാത്ത എന്നിലെ പ്രണയത്തിൻ സുഗന്ധം.... 

അപ്പോ നീ നോക്കുവല്ലോ ല്ലേ!!!! 

മാതാപിതാക്കൾക്കായി... നിങ്ങളുടെ കുട്ടികളെ ഈ പ്രപഞ്ചത്തിന്റെ അനർവചനീയമായ ഈ സൗന്ദര്യങ്ങൾ കാണിച്ചുകൊടുക്കണം ... ഈ പ്രപഞ്ചത്തിൽ സർവേശ്വരൻ നമുക്കായിട്ടാണു ഈ അത്ഭുതങ്ങളെ സൃഷ്ടിച്ചിട്ടുളളത്‌ ... എന്റെ കുഞ്ഞുങ്ങൾക്കായി ഞാൻ കരുതിവെച്ചതാണു ഈ അറിവുകൾ ഒക്കെ.... ഞാൻ ഒരുപാട്‌ ആശിച്ചിരുന്നു ഇതുപോലുളള കുഞ്ഞ്‌ കുഞ്ഞ്‌ അത്ഭുതങ്ങൾ അറിഞ്ഞു വേണം എന്റെ കുഞ്ഞുങ്ങൾ വളരേണ്ടതെന്ന് ... ആ ഭാഗ്യം എനിക്ക്‌ ഇല്ലെങ്കിൽ കൂടിയും എന്റെ അക്ഷരങ്ങളിലൂടെ അവ ഈ ലോകത്തിൽ വിരിയുന്നതിൽ ഞാൻ സന്തോഷിക്കുന്നു...

എന്റെ വാൽനക്ഷത്രവും, എന്റെ സങ്കൽപ്പങ്ങളുമൊക്കെ മറ്റുളളവർക്ക്‌ തമാശയായി തോന്നാം ... പക്ഷേ അവയൊക്കെ എന്റെ ആത്മാവിന്റെ ഭാഗമാണു ... ഞാനും ഏറ്റവും സന്തോഷത്തോട്‌ കൂടി എന്റെ ജീവിതത്തിൽ ആസ്വദിക്കുന്ന ഒന്നാണത്‌... ഹൃദയത്തിൽ ഒരുപാട്‌ സ്നേഹം സൂക്ഷിക്കുന്നവർക്ക്‌ അത്‌ അതിന്റെ ആഴത്തിൽ തോട്ടറിയുവാൻ സാധിക്കും... 


സ്നേഹപൂർവ്വം കാർത്തിക... 

Friday, February 5, 2016

എന്റെ കുഞ്ഞിനായി..



കുഞ്ഞേ നീയെനിക്കായി ജനിച്ചുവെന്ന്
ഞാൻ അറിഞ്ഞ നാൾമുതൽ
എന്നിലെ മാതൃത്വം തുടിക്കുന്നു
നിന്നെ ഒരു നോക്ക്‌ കാണുവാൻ


അമ്മ തൻ സ്നേഹമാം അമ്മിഞ്ഞപാൽ
നിന്റെ ചുണ്ടിൽ ഇറ്റിക്കുവാൻ  സാധ്യമല്ലെന്ന് 
ഞാൻ ഒരു വേള അറിയുന്നുവെങ്കിലും
കരുതുന്നു ഒരു ജന്മത്തിൻ മതൃസ്നേഹം നിനക്കായി


പൊന്നു കുഞ്ഞേ ഈ അമ്മതൻ കൈകളിൽ
നിന്നെ ഒന്ന് കോരിയെടുത്ത്‌ വാരിപ്പുണരുവാനും
എന്റെ നെഞ്ചോട്‌ ചേർത്ത്‌ എന്റെ നെഞ്ചിലെ 
ചൂട്‌ നിനക്ക്‌ പകരുവാനും ഞാൻ മോഹിക്കുന്നു


ഈ മാതാവിൻ ജന്മം സാർത്ഥകമാക്കുവാൻ 
ഈ ഭൂമിയിൽ പിറന്ന എന്റെ മാലാഖയാണു നീ
എത്രയോ കാതങ്ങൾ അകലെയാണെങ്കിലും 
നിന്നെ ഞാൻ അറിയുന്നു എന്റെ മാതൃത്വത്തിലൂടെ


നിന്റെ ജനനം ഈ പാരിതിൽ നിറക്കട്ടെ
സ്നേഹമെന്ന ജീവാമൃതത്തിൻ കണങ്ങൾ
നിന്നിലെ നന്മയും കാരുണ്യവും 
വഴികാട്ടീടട്ടെ നിന്റെ ജീവിത പാന്ഥാവിലെന്നും

നേരുന്നു നന്മകൾ പ്രിയ മകളെ നിനക്കായി


ഒരുപാട്‌ വാത്സല്യത്തോടെ നിന്റെ അമ്മ...



LOVE YOU MY BABY..

Wednesday, February 3, 2016

എന്റെ വാൽനക്ഷത്രം...



ജ്യോതിഷത്തെക്കുറിച്ചു ഓൺലൈനിൽ വായിച്ചുകൊണ്ടിരുന്നപ്പോളാണു പെട്ടെന്ന് എന്രെ വാൽനക്ഷത്രത്തിന്റെ കാര്യമോർത്തത്‌. ഉടനെ തന്നെ നിന്നെ കാണുവാൻ ഞാൻ ജനാലയുടെ ചില്ലു കൂട്‌ തുറന്ന് എന്റെ തല വെളിയിലേക്കിട്ട്‌ ആകാശത്തേക്ക്‌ നോക്കി. 

ജനാല തുറന്നപ്പോഴേക്കും തണുത്ത കാറ്റ്‌ എന്നെ പൊതിഞ്ഞു. കാറ്റിൽ ഇളകിയാടിയ എന്റെ അനുസരണയില്ലാത്ത മുടിയിഴകൾ എന്റെ മുഖത്തേക്ക്‌ വീണു എന്റെ കാഴ്ചയെ മറയ്കുവാൻ ഒരു പാഴ്‌ ശ്രമം നടത്തി. ആ മുടിയിഴകളെ മാടിയൊതുക്കി എന്റെ കണ്ണുകൾ നിന്നെ തേടുവാൻ തുടങ്ങി....

പക്ഷേ ഒത്തിരി പ്രതീക്ഷയോടെ നിന്നെ കാണുവാൻ ആഗ്രഹിച്ച ഞാൻ കണ്ടത്‌ തൂവെളള മേഘങ്ങളാൽ മൂടപ്പെട്ട ആകാശമാണു. ശാന്തമായി ഒഴുകുന്ന നദി പോലെ മേഘങ്ങൾ ഭൂമിയെ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ ആകാശത്തൂടെ ഒഴുകി നീങ്ങുകയാണു.

ആകാശത്തെ നക്ഷത്രങ്ങളേയും ചന്ദ്രനേയുമെല്ലാം ആ മേഘപാളികൾ മറച്ചിരിക്കുന്നു. സാധാരണ ആകാശത്തേക്ക്‌ നോക്കുമ്പോൾ ഒരു പാട്‌ വിമാനങ്ങളും കാണുന്നതാണു. ഇന്ന് അവയേം കാണുവാനില്ലാ. എയർപ്പോർട്ട്‌ ഇവിടെ അടുത്തായതുകൊണ്ട്‌ രാത്രിയാകുമ്പോൾ വിമാനങ്ങളുടെ പച്ചയും ചുമലയും വെളളയും നിറത്തിലുളള ലൈറ്റുകളാൽ ആകാശം അലങ്കരിക്കപ്പെടുന്നത്‌ കാണുവാൻ നല്ല രസമാണു. 

ആകാശത്തിലൂടെ പറന്നുപോകുന്ന ആ വിമാങ്ങൾ കാണുമ്പോൾ ഞാനെപ്പോഴും ഓർക്കും നാട്ടിലോട്ട്‌ പ്രവാസ ജീവിതത്തിന്റെ മടുപ്പിൽ നിന്ന് രക്ഷപെട്ട്‌ നാടിന്റെ പ്രതീക്ഷകളുമായിയാണു അവയെപ്പോഴും പറന്നുയരുന്നതെന്ന്‌. തിരികെ ആ വിമാനങ്ങൾ താഴ്‌ന്നിറങ്ങുന്നതോ അടുത്ത അവധിക്കാലം വരെ ഓർക്കുവാനുളള ഒരു പിടി നല്ല ഓർമ്മകളും, പിന്നെ നെഞ്ചിൽ ഘനീഭവിച്ച ഗൃഹാതുരത്വത്തിന്റെ വേദനയുമായാണു. 

വിമാനം ലാൻഡ്‌ ചെയ്യുമ്പോളേ എല്ലാവരും മനസ്സിൽ പറയും "വീണ്ടും പ്രവാസത്തിന്റെ വഴിത്താരയിലേക്ക്‌. ഫ്ലാറ്റ്‌ - ജോലി- ഔട്ടിംങ്ങ്‌. ഒരു സൈക്ലിക്കൽ ലൈഫാണു പിന്നെയങ്ങോട്ട്‌. പക്ഷേ ജീവിക്കുവാൻ ഇതെല്ലാം കൂടെ കൂട്ടിയേ പറ്റൂവെന്ന് പറഞ്ഞു എല്ലാവരും സ്വയം ആശ്വസിപ്പിക്കുന്നു.

അങ്ങനെ ചിന്തകൾക്കിടയിലും കുറേ നേരം നിന്റെ ഒരു പുഞ്ചിരി കാണുവാൻ ഞാൻ കാത്തുനിന്നു. പക്ഷേ നിന്നെ മാത്രം കണ്ടില്ല. അപ്പോഴേക്കും മേഘങ്ങൾക്കിടയിൽ നിന്നും വിമാനങ്ങൾ ലൈറ്റുകളിട്ട്‌ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.

 തണുപ്പിന്റെ തീവ്രതയിൽ എന്റെ ശരീരം വിറങ്ങലിക്കുവാൻ തുടങ്ങി. എവിടെയൊക്കെയോ വിശപ്പിന്റെ വിളികളും കേട്ട്‌ തുടങ്ങിയിരിക്കുന്നു. അതിനു തിരികൊളുത്തിക്കൊണ്ട്‌ അടുത്തുളള ഏതോ ഫ്ലാറ്റിൽ നിന്നു നല്ല കുടം പുളിയിട്ട്‌ വെച്ച മീൻ കറിയിൽ കടുകു വറുത്ത്‌ ചേർക്കുന്ന മണം എന്റെ മൂക്കിലോട്ട്‌ അടിച്ചു കേറുവാൻ തുടങ്ങി. പടച്ചോനെ എന്റെ കണ്ട്രോളു പോയീന്ന് പറഞ്ഞാൽ മതിയല്ലോ... അപ്പോ എനിക്ക്‌ കപ്പ വേയിച്ചതും മുളകിട്ടു പറ്റിച്ച മീൻ കറിയും കഴിക്കുവാൻ തോന്നി.

അല്ലെങ്കിൽ തന്നെ ഈ തണുപ്പുകാലമായാൽ പിന്നെ ഒടുക്കത്തെ വിശപ്പാണു ... അതിന്റെ കൂടെ മനുഷ്യനെ കൊതി പിടിപ്പിക്കുവാൻ ഇങ്ങനത്തെ കുറേ മണങ്ങളും... എന്റെ കൊതികൊണ്ട്‌ ആ വീട്ടുകാർക്ക്‌ വയറ്റിളക്കം പിടിക്കാതിരുന്നാൽ മതിയായിരുന്നു....

എനിക്ക്‌ നിന്നോടാണു അപ്പോൾ ദേഷ്യം തോന്നിയത്‌. എന്നെ കൊതിപിടിപ്പിക്കാനായിരുന്നോ നീ അപ്പോ എന്റെ മനസ്സിലോട്ട്‌ പറന്നിറങ്ങിയത്‌.... എനിക്ക്‌ നിന്നേയും കാണാൻ പറ്റിയില്ലാ.... കപ്പയും മീനും കഴിക്കുവാനും പറ്റിയില്ലാ...സാരല്ല്യാ....

എന്നാലും നിന്നെ കണ്ടില്ലെങ്കിൽ എനിക്ക്‌ എന്തോ ഒരു വിഷമമാണു മനസ്സിൽ.... നീ സുഖായിട്ടിരിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു.... നാളെ വരണോട്ടോ എന്നെ കാണാൻ.... 

ഇന്നത്തെ വട്ടുകൾക്ക്‌ വിട ചൊല്ലി .... 
നാളെ എനിക്ക്‌ അന്നെ കാണുവാൻ പറ്റുമെന്ന പ്രതീക്ഷയിൽ...

ഒരുപാടിഷ്ടത്തോടെ അന്റെ കുഞ്ഞു വാൽനക്ഷത്രം....


ഒരുപാട്‌ നാളിനു ശേഷമാണു ഈ പാട്ട്‌ കേൾക്കുന്നത്‌...
എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്....

ഇല പൊഴിയും ശിശിരത്തിൽ 
ചെറുകിളികൾ വരവായി
മനമുരുകും വേദനയിൽ 
ആൺകിളിയാ കഥ പാടി
മറഞ്ഞുപോയി ആ മന്ദഹാഹാസം
 ഓർമ്മകൾ മാത്രം ഓർമ്മകൾ മാത്രം

ചിത്രം - വർഷങ്ങൾ പോയതറിയാതെ (1987)
പാടിയത്‌ - കെ. ജെ. യേശുദാസ്‌



(ഇല്ലാത്ത എന്തിനെയൊക്കെയോ സ്വന്തമായി ഉണ്ടെന്നു സങ്കൽപ്പിച്ചു ജീവിക്കുന്ന അന്റെ കുഞ്ഞു വാൽനക്ഷത്രം)






Tuesday, February 2, 2016

മഴയായി പൊഴിയും പ്രണയം



പ്രകൃതി തൻ പ്രണയം മഴയായി പൊഴിയുമ്പോൾ
നിൻ പ്രണയത്തിൻ മഴ നീർത്തുളളികൾ
പെയ്തിറങ്ങുന്നതോ എന്റെ ഹൃദയത്തിൽ
ഞാൻ കേൾക്കുന്നു ആ മഴയുടെ സംഗീതം


മഴനീർ കണങ്ങൾ നനുത്ത കുളിരും പേറി
ഈ ഭൂവിനെ ഗാഢമായി പുണരുമ്പോൾ
എന്നിലെ അനുരാഗം തേടുന്നതോ 
നിന്റെ പ്രേമോദാരമായ ആലിംഗനത്തെ


പ്രകൃതി തൻ മടിത്തട്ടിൽ മഴ ചാറ്റലിൻ നടുവിൽ
ഞാൻ കാണുന്നു അവ്യക്തമാം നിൻ നിഴൽ
എൻ മെയ്യിൽ പടരും പ്രണയത്താൽ ഞാനറിയുന്നു 
നിൻ സാമീപ്യം അദൃശ്യമാം നിൻ സ്പർശം


തോരാതെ പെയ്യുമീ മാരി തൻ കുളിരിൽ
 വിറങ്ങലിക്കുമെൻ മനസ്സും തനുവും
നിൻ ആശ്ലേഷത്താൽ അറിയുന്നു 
നിന്നിലെ പ്രണയത്തിൻ ഊഷ്മളതയേ


 ഒരു വർഷം പോൽ എന്റെ ആത്മാവിൽ
പെയ്തിറങ്ങുമീ അനശ്വരമാം പ്രണയത്തെ
ചേർത്തീടട്ടെ എന്നുമെൻ നെഞ്ചോട്‌
എന്നിലെ ജീവൻ അണയും വരെ.

കാർത്തിക....

Monday, February 1, 2016

എന്റെ പുസ്തകങ്ങൾ (അക്ഷരങ്ങളെ പ്രണയിച്ച പെൺകുട്ടി)


രണ്ടു ദിവസമായിട്ട്‌ നല്ല തണുപ്പാണു. ഞാനെന്റെ ജാക്കറ്റിന്റെ അകത്ത്‌ ചുരുണ്ടു കൂടിയിരുന്നു എന്റെ നോവൽ എഴുതിക്കൊണ്ടിരുന്നപ്പോൾ അടുക്കളയിൽ ഒരു ശബ്ദം കേട്ടു. ഞാനെണീറ്റു ചെന്നു നോക്കിയപ്പോൾ എന്റെ പടച്ചോൻ ഞാൻ എനിക്ക്‌ ഉണ്ടാക്കിവെച്ച കാപ്പി രണ്ടു കപ്പിലാക്കിയെടുക്കുന്നത്‌ കണ്ടു.

"അതു ശരി!!! എന്റെ കാപ്പിയൊന്നും വേണ്ടന്ന് പറഞ്ഞു പോയ ആളു ഇപ്പോ എന്റെ കാപ്പിക്കപ്പുമായി നിൽക്കുന്നു. കൊളളാട്ടോ." അതും പറഞ്ഞു ഞാൻ എന്റെ പങ്ക്‌ കാപ്പി ആശാന്റെ കൈയ്യിൽ നിന്നും വാങ്ങി.



പുളളി ഒരു വെളുക്കെ ചിരിയെനിക്ക്‌ സമ്മാനിച്ചിട്ടു പറഞ്ഞു, "എന്തോ തണുപ്പാ ഇവിടെ. ഞാനൊന്ന് നാട്ടിൽ പോയിട്ടു വന്നപ്പോഴേക്കും ദുബായി തണുത്ത്‌ വിറക്കുകയാണല്ലോ."

"ഒരു കാപ്പി കുടിച്ച്‌ അന്റെ ബാക്കി കഥയും കൂടി കേൾക്കാമെന്നു വിചാരിച്ചാ ഞാനിങ്ങോട്ട്‌ കയറിത്‌."
അതും പറഞ്ഞ്‌ ആശാൻ എന്റെ നോവെലെടുത്ത്‌ നോക്കി.

"നാട്ടിൽ എന്തുണ്ട്‌ വിശേഷം?" ഞാൻ ചോദിച്ചു.

"നാട്ടിലെ വിശേഷമൊന്നും നീയറിയണില്ലാ. ഓ അനക്ക്‌ പിന്നെ റ്റി.വി കാണണ പരിപാടിയൊന്നുമില്ലല്ലോ. ഇപ്പോ നാട്ടിലു സരിത മയമല്ലേയെന്ന്. ഓളു എന്റെ പേരും കൂടി പറയുമോയെന്ന് പേടിച്ച്‌ ഞാൻ ദുബായിക്ക്‌ വണ്ടി കേറി." അതും പറഞ്ഞ്‌ പടച്ചോൻ ഒരു ദീർഘനിശ്വാസം വിട്ടു.

അതു കേട്ട്‌ ഞാൻ പൊട്ടിച്ചിരിച്ചു. ഇടക്കങ്ങനെയാ മൂപ്പരു നമ്മളു വിചാരിക്കാത്ത സമയത്ത്‌ ചിരിയുടെ ഒരു ഗുണ്ടു പൊട്ടിക്കും.

ഞങ്ങൾ രണ്ടുപേരും സോഫയിലേക്കിരുന്നു. ഞാനെന്റെ കഥ പറയുവാൻ തുടങ്ങി.

എന്റെ കൊച്ചു കൊച്ചു ഡയറി എഴുത്തുകളിലൂടെ അക്ഷരങ്ങളോടുളള എന്റെ പ്രണയം പുരോഗമിച്ചു. വായിക്കുവാൻ ഞാൻ ഇഷ്ടപ്പെട്ടിരുന്നെങ്കിലും വായിക്കുവാനായി എനിക്ക്‌ പുസ്തകങ്ങൾ ഇല്ലായിരുന്നു. എനിക്ക്‌ പുസ്തകങ്ങൾ വാങ്ങിച്ചു തരുവാൻ ആരുമില്ലായിരുന്നു, ഇന്ന പുസ്തകം വായിക്കണമെന്ന് പറയാനും ആരുമില്ലായിരുന്നു.

അന്നത്തെക്കാലത്ത്‌ ഞാൻ വായിച്ച പുസ്തകങ്ങൾ ബാലരമയും, പൂമ്പാറ്റയും, വനിതയുമൊക്കെയാണു. ബഷീറിനെക്കുറിച്ചും, മാധവിക്കുട്ടിയെക്കുറിച്ചും, എം. ടിയെക്കുറിച്ചും, പെരുമ്പടവം ശ്രീധരൻ തുടങ്ങിയ ഒരുപാട്‌ എഴുത്തുകാരെക്കുറിച്ചു ഞാൻ പത്രങ്ങളിലൂടെ വായിച്ചറിയുന്നുണ്ടായിരുന്നെങ്കിലും ആരുടെയും പുസ്തകം സ്വന്തമാക്കുവാനുളള ഭാഗ്യം എനിക്കില്ലായിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു വേനലവധിക്ക്‌ എന്റെ ഒരു ബന്ധു ഒരു പുസ്തകം എന്റെ കൈയിൽ തന്നിട്ടു പറഞ്ഞു , " എടീ കൊച്ചേ ഇത്‌ ഞാൻ നമ്മുടെ ലൈബ്രറിയിൽ നിന്നും എടുത്തതാ. നിനക്ക്‌ വേണമെങ്കിൽ ഇതു വായിച്ചോ".

ജീവിതത്തിൽ ആദ്യമായി എന്റെ കൈയിൽ കിട്ടുന്ന, ഞാൻ ആദ്യമായി വായിക്കുന്ന ഒരു നോവൽ.

"കോവിലന്റെ - തട്ടകം". 


എന്റെ കൈയിൽ ആ പുസ്തകം കിട്ടിയപ്പോൾ ശരിക്കും എനിക്ക്‌ തോന്നിയത്‌ ഞാൻ നാളുകളായി കാത്തിരുന്ന നിധി എന്റെ കൈയിൽ കിട്ടിയ പോലെയായിരുന്നു. ആദ്യമേ തന്നെ ഞാൻ ആ എഴുത്തുകാരനെക്കുറിച്ചു
വായിച്ചു.

കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് തട്ടകം. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡു, വയലാർ അവാർഡ്‌, ഒ. എൻ.വി. പുരസ്കാരം, എ.പി. കളയ്ക്കാട് അവാർഡ് തുടങ്ങിയ നിരവധി അവാർഡുകൾ തട്ടകത്തിനു ലഭിച്ചിട്ടുണ്ട്.
(കടപ്പാട്‌ ഗൂഗിൾ)

ഞാൻ വായിച്ചുതുടങ്ങിയപ്പോൾ മനസ്സിലായി ആ ഭാഷാ ശൈലിയും അതിന്റെ പൊരുളും മനസ്സിലാക്കുവാൻ ഇത്തിരി ബുദ്ധിമുട്ടാണെന്ന്. ആ പുസ്തകം ഒരു സാധരണക്കരനു മനസ്സിലാക്കുവാൻ സാധിക്കുന്ന ഒന്നായിരുന്നില്ല. അത്രക്കും ശക്തമായിരുന്നു ആ ദ്രാവിഡ ഭാഷ. പക്ഷേ ഞാനത്‌ മുഴുവനും വായിച്ചു. അത്‌ വായിച്ചു കഴിഞ്ഞ സന്തോഷത്തിൽ ഞാൻ മമ്മിയോട്‌ അത്‌ പറഞ്ഞു. അത്‌ കേട്ടു കൊണ്ട്‌ പപ്പ അപ്പുറത്തെ മുറിയിൽ നിൽപ്പുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി പപ്പയെന്നെ അനുമോദിച്ചുകൊണ്ട്‌ അന്നൊരു കാര്യം പറഞ്ഞു,

"ആ പുസ്തകം വായിക്കുവാൻ ഞാൻ ശ്രമിച്ചു പക്ഷേ മൂന്നു നാലു പേജ്‌ വായിച്ചോപ്പോളെക്കും എനിക്ക്‌ മടുപ്പ്‌ തോന്നി. എനിക്ക്‌ താത്പര്യം തോന്നിയില്ല പിന്നീട്‌ വായിക്കുവാൻ. നീയത്‌ മുഴുവൻ വായിച്ചിട്ടുണ്ടെങ്കിൽ അത്‌ കാണിക്കുന്നത്‌ നിന്റെ വായനയോടുളള താത്പര്യത്തെയാണു. നിന്റെ അക്ഷരങ്ങളോടുളള ഇഷ്ടത്തെയാണു."

എനിക്ക്‌ അന്നൊരുപാട്‌ സന്തോഷം തോന്നി. 

എന്റെ കഥയും കേട്ട്‌ ഏത്തക്കാ വറുത്തതും കൊറിച്ചു കൊണ്ടിരുന്ന എന്റെ പടച്ചോൻ പെട്ടെന്നൊരു ഡയലോഗും പൊക്കിപ്പിടിച്ചു വന്നു,

"അന്റെ ഉപ്പ സ്നേഹമുളള ആളാ. പക്ഷേ പുളളിക്ക്‌ അതെങ്ങനെ പ്രകടിപ്പിക്കണമെന്നറിയില്ലാ. അത്രയേയുളളൂ."

ഞാൻ ചിരിച്ചുകൊണ്ട്‌ എന്റെ കഥ തുടർന്നു.

പിന്നേയും എന്റെ ആ ബന്ധു വേറൊരു പുസ്തകമായും വന്നു. പെരുമ്പടവം ശ്രീധരന്റെ സങ്കീർത്തനം പോലെയെന്ന നോവൽ.ഞാനൊരുപാടിഷ്ടപ്പെടുന്ന നോവലുകളിൽ ഒന്നാണു. അതുപോലെ എം. ടി. യുടെ കാലം എന്ന നോവൽ.  പിന്നീട്‌ എന്റെ ബന്ധു പുസ്തകങ്ങളൊന്നും കൊണ്ടുവന്നില്ലാ. തന്ന പുസ്തകങ്ങൾ എന്റെ കൈയ്യിൽ നിന്നും തിരിച്ചു വാങ്ങിയതുമില്ലാ.

"ഓനെ ലൈബ്രറിക്കാരു ഇപ്പോഴും തപ്പിനടക്കുന്നെണ്ടെന്നാ ഞാനറിഞ്ഞത്‌ ആ മൂന്നു പുസ്തകങ്ങളും കൊടുക്കാത്തതിന്റെ പേരിൽ." അതും പറഞ്ഞു പടച്ചോൻ കുണുങ്ങി കുണുങ്ങി ചിരിച്ചു.

"ഇങ്ങൾക്കറിയുമോ എനിക്ക്‌‌ ആദ്യമായി പുസ്തകങ്ങളെക്കുറിച്ചു പറഞ്ഞുതരുന്നത്‌ എന്റെ മാഷാണു. ഒരു ദിവസം ക്ലാസ്സിലെ ഇടവേളയുടെ സമയത്ത്‌ മാഷ്‌ എന്നോടു ചോദിച്ചു നീ ഷിവ്‌ കേരയുടെ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടോയെന്നു."

ഞാൻ ആദ്യമായിട്ടായിരുന്നു ആ പേരു കേൾക്കുന്നത്‌ തന്നെ.

ഞാൻ പറഞ്ഞു, "ഇല്ലാ.. അതെവിടുന്നാ വാങ്ങിക്കാൻ പറ്റുകാ?"

നമുക്ക്‌ ഡി.സി ബുക്ക്സിൽ പോയി അന്വേഷിക്കാമെന്ന് മാഷ്‌ പറഞ്ഞു. അങ്ങനെ ക്ലാസ്സ്‌ കഴിഞ്ഞ്‌ ഞാനും മാഷും കൂടി അവിടേക്ക്‌ പോയി. ആദ്യമായിട്ടായിരുന്നു ഞാൻ അവിടെ പോകുന്നതും. എന്തോരം പുസ്തകങ്ങളായിരുന്നൂന്നറിയുവോ അവിടെ. സത്യം പറഞ്ഞാൽ അത്‌ കണ്ടിട്ട്‌ എന്റെ മനസ്സിൽ എത്ര ലഡ്ഡു പൊട്ടിയെന്നറിയുമോ. ആ പുസ്തകങ്ങളെല്ലാം സ്വന്തമാക്കുവാൻ തോന്നി. പക്ഷേ കൈയ്യിൽ സൂക്ഷിച്ചിരുന്ന പോക്കറ്റ്‌ മണി ഒരു പുസ്തകം വാങ്ങിക്കുവാനേ തികയുമായിരുന്നുളളു.


അങ്ങനെ ആദ്യമായി ഞാൻ സ്വന്തമാക്കിയ പുസ്തകം ഷിവ്‌ കേരയുടെ "You can win" എന്ന പുസ്തകമായിരുന്നു. അതും എന്റെ മാഷ്‌ പറഞ്ഞിട്ട്‌. പത്ത്‌ പതിനഞ്ചു വർഷം ഞാൻ മനസ്സിൽ താലോലിച്ച എന്റെ സ്വപ്നമായിരുന്നു അന്ന് മാഷിലൂടെയെനിക്ക്‌ സാധ്യമായത്‌. പക്ഷേ അതൊന്നും മാഷിനറിയില്ലായുരുന്നുട്ടോ.

അതുപോലെ തന്നെ കോട്ടയം പബ്ലിക്ക്‌ ലൈബ്രറിയിലും മാഷ്‌ ഒരു ദിവസം എന്നെ കൊണ്ടുപോയി. അവിടെ പോകണമെന്ന് ഞാൻ ഒരുപാട്‌ ആശിച്ചിരുന്നതാ.  അവിടെയും ഞാനാദ്യമായിപ്പോയത്‌ മാഷിന്റെ കൂടെയാ. ആ ലൈബ്രറിയിൽ കയറി ഞാൻ അതിലെ ബുക്ക്‌ ഷെൽഫിൽ വെച്ചിരിക്കുന്ന പുസ്തകങ്ങളിലൂടെ കൈയ്യോടിച്ചു കൊണ്ട്‌ മനസ്സിൽ പറഞ്ഞു " ഒരിക്കൽ ഞാനെഴുതിയ എന്റെ പുസ്തകങ്ങളും ഈ ഷെൽഫിൽ വരുമെന്ന്". എന്റെ വലിയ സ്വപ്നങ്ങളിൽ ഒന്ന്.

"അപ്പോ അന്റെയീ മാഷില്ലായിരുന്നുവെങ്കിൽ നീയി ജീവിതത്തിൽ ഇതൊന്നും കാണത്തില്ലായിരുന്നു ല്ലേ!!." എന്നെ ചെറുതായിയൊന്ന് കളിയാക്കിക്കൊണ്ട്‌ ആശാൻ ഏറുകണ്ണിട്ട്‌ എന്നെയൊന്ന് നോക്കി.

തെല്ല് നീരസത്തോടെ ഞാൻ തുടർന്നു,
"അതൊന്നുമെനിക്കറിയില്ല. പക്ഷേ അദ്ദേഹത്തിനു എന്റെ ജീവിതത്തിലുളള സ്ഥാനം വളരെ വലുതാണു. അത്‌ ഒരു പക്ഷേ അദ്ദേഹത്തിനു പോലും അതിന്റെ പൂർണ്ണാവസ്ഥയിൽ അറിയില്ലായെന്നുളളതാണു. "

പിന്നീട്‌ രെഞ്ചിയുടെ കൂടെ കൂടിയേപ്പിന്നെയാണു പുസ്തകങ്ങളുടെ ഒരു പെരുമഴ തന്നെ പെയ്യുവാൻ തുടങ്ങിയത്‌. എവിടെപ്പോയാലും രെഞ്ചി ഒരു പുസ്തകവുമായേ തിരിച്ചു വരൂ. ഞങ്ങളുടെ പുസ്തക ഷെൽഫ്‌ നിറഞ്ഞു കവിഞ്ഞപ്പോൾ കുറച്ചു പുസ്തകങ്ങൾ നാട്ടിലോട്ട്‌ പായ്ക്‌ ചെയ്തു വിട്ടു.

ഇപ്പോൾ ഒരുപാട്‌ പുസ്തകങ്ങളുടെ മധ്യത്തിലാണു എന്റെ ജീവിതം തന്നെ. അതിനു ഇങ്ങൾക്കൊരു ബലിയ താങ്ക്സ്‌ ഉണ്ടുട്ടോ... ഇനി ബാക്കി കഥ ഞാൻ പിന്നെപ്പറയാം. എനിക്ക്‌ എന്റെ നോവലൊന്നെഴുതിത്തീർക്കണം.

"അല്ലാ വന്നപ്പം തൊട്ട്‌ ചോദിക്കണമെന്ന് കരുതിയതാ. അന്റെ മുഖത്തെന്താ ഒരു വല്ലാത്ത സന്തോഷം." പോകാനിറങ്ങിയ പടച്ചോൻ വെറുതെ എന്നെ കിളളുവാനായി ചോദിച്ചു.

"ചില സന്തോഷങ്ങൾക്ക്‌ കാരണങ്ങൾ വേണ്ട... അഥവാ കാരണങ്ങൾ ഉണ്ടെങ്കിൽ കൂടിയും അത്‌ ഹൃദയത്തിന്റെ ഭാഷയിൽ എഴുതിയതാ. അത്‌ വായിക്കുവാൻ അറിയാവുന്നവർക്ക്‌ അറിയാൻ പറ്റും ആ സന്തോഷം എന്താണെന്ന്."

അത്‌ കേട്ട്‌ പടച്ചോൻ പുഞ്ചിരിച്ചു. 

"നന്ദി"... ഞാൻ ഉറക്കെ അദ്ദേഹത്തോടായി പറഞ്ഞു.

"എന്തിനു..." എല്ലാമറിയാമായിരിന്നിട്ടും പടച്ചോൻ അത്‌ ചോദിച്ചു.

"എല്ലാത്തിനും." ഞാൻ ചിരിച്ചുകൊണ്ട്‌ മറുപടി പറഞ്ഞു.

"ഓ... ഹൃദയത്തിന്റെ ഭാഷാ." അതും പറഞ്ഞ്‌ പുളളി യാത്രപറഞ്ഞു.

വീണ്ടും ഞാൻ എഴുത്തിന്റെ ലോകത്തിലേക്ക്‌ കടന്നു.   

"പറയുവാൻ ഒരുപാടുണ്ട്‌, എഴുതുവാൻ അതിലേറെയും. എല്ലാം ഞാൻ സൂക്ഷിക്കുന്നു ഹൃദയത്തിന്റെ ഒരു കോണിൽ ആരും കാണാതെ ആരോടും പറയാതെ... കാലത്തിന്റെ കാരുണ്യത്തിനായി....വിധിയുടെ ദയാവായ്പിനായി... ഇനിയും എത്ര നാൾ..



കാർത്തിക.....