My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Wednesday, November 10, 2021

ഒരു ജാലക കാഴ്ച്ച



ഹാലെറ്റ്‌ കോവെന്ന നാടിനെ ഇഷ്ടപ്പെടുവാൻ ഒരുപാട് ‌കാരണങ്ങളുണ്ട്‌അതിലൊന്നാണു എന്റെ ജനാലയിലൂടെ കാണുന്ന  സൂര്യാസ്തമയംകാഴ്ചകൾ മങ്ങിയ ജീവിതത്തിനു കൂട്ടായി പ്രകൃതി നൽകി അനുഗ്രഹിക്കുന്ന മനോഹരമായ കാഴ്ചകൾ...  കാഴ്ചകൾ നമുക്ക്‌ തുറന്നു തരുന്ന ചില ഉൾക്കാഴ്ചകൾ... 


"നമുക്കു നാമേ പണിവതു നാകംനരകവുമതുപോലെഉള്ളൂർ എസ്‌പരമേശ്വരയ്യർ".


ഉളളൂര് പറഞ്ഞതു പോലെ നാം തന്നെ നമുക്ക്‌ വേണ്ടിയ സ്വർഗ്ഗവും നരകവും  ഭൂമിയിൽ തീർക്കുന്നു...


നമ്മൾ അനുഭവിക്കുന്ന സന്തോഷത്തിനു നമ്മൾ കാരണക്കാരാവുന്നതുപോലെനമ്മൾ അനുഭവിക്കുന്ന വേദനകൾക്കും നമ്മൾ തന്നെ കാരണക്കാരാകുന്നു വേദനകൾ മറ്റൊരാൾ മൂലം ഉണ്ടായാൽ പോലും സാഹചര്യം ഒരുക്കിക്കൊടുക്കുന്നത്‌ നമ്മൾ തന്നെയാണുഒരു പക്ഷേ ചില തിരിച്ചറിവുകളിലേക്ക്‌ ജീവിതം നമ്മെക്കൂട്ടിക്കൊണ്ട്‌ പോകുവാൻ  വേദനകളിലൂടെ മാത്രമേ സാധിക്കൂ.


ബോബി അച്ചൻ (Fr. Bobby Jose Kattikadu) പറഞ്ഞതു പോലെ നിങ്ങളെ വേദനിപ്പിച്ചവരോട്‌ ക്ഷമിച്ചു കൊണ്ട്‌ നിങ്ങൾ ദൈവമാകുക ലോകത്ത്‌ ഏറ്റവും മൂല്യമുളളതുംപ്രാവൃത്തികമാക്കുവാൻ വിഷമമുളളതുമായ ഒന്നാണു മറ്റുളളവരോട് ‌ക്ഷമിക്കുക എന്നത്‌


"എന്റെ ജനാലകൾ ഞാൻ തുറന്നു,
വെളളിവെളിച്ചം കടന്നു വന്നു,
ഉൾക്കഴ്ചകൾ തെളിഞ്ഞു വന്നു...
 കാഴ്‌ചകളെന്നെ പഠിപ്പിച്ചു,
 ലോകത്തിനജ്ഞാതമാം-
ക്ഷമയുടെ പാഠങ്ങൾ."

❤️

KR

Monday, November 1, 2021

മൂകമായി... Report at MetroMalayalam

 സഹസ്രകോടി സൂര്യപ്രഭാപൂരസദൃശാം*


*പഞ്ചബ്രഹ്മസ്വരൂപിണീ തവമുഖപങ്കജം*


*മായയാം മമ മാനസത്തിൻ മാലകറ്റി*


*മായാതെയെന്നുള്ളിൽ വിളങ്ങീടണം ചിരം*


(ആയിരം കോടി സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലയുള്ള പഞ്ചബ്രഹ്മസ്വരൂപിണിയായഅമ്മയുടെ താമരപ്പൂ പോലെയുള്ള മുഖം....

എന്റെ മായയുടെ അഴുക്കു മൂടിയ മനസ്സിൽ എന്നെന്നും മായാതെ വിളങ്ങീടണം).


ഹൃദയവേണു ക്രിയേഷൻസിനു വേണ്ടി അനീഷ്‌ നായർ എഴുതിശിവദാസ്‌ വാര്യർ മാഷ്‌സംഗീതം നൽകിപ്രശസ്ത പിന്നണി ഗായകനായ ശ്രീജിവേണുഗോപാൽ പാടിയമൂകമായ്‌ എന്ന ഭക്തിഗാനം ഒക്ടോബർ, 15 വിജയ ദശമി ദിവസം സംഗീത ലോകത്തിനുശ്രീജിവേണുഗോപാൽ സമർപ്പിച്ചുഇതിന്റെ പിന്നണയിൽ പ്രവർത്തിച്ച ഒരു പറ്റംകലാകാരന്മാരെക്കുറിച്ചുംഅതിന്റെ അനുഭവങ്ങളേയും കുറിച്ച്‌  പാട്ടിന്റെ വരികൾചിട്ടപ്പെടുത്തിയ അനീഷ്‌ നായർ വായനക്കാർക്കായി പങ്കുവെക്കുന്നു.



പ്രകൃതിയെ അറിയാത്തവർ ദൈവസാന്നിധ്യവും തിരിച്ചറിയുന്നില്ല എന്നതാണ് മൂകമായിഎന്ന ഗാനത്തിലൂടെ പങ്കുവെച്ചിരിക്കുന്ന ആശയം.  



"നാദമേ നിന്നെയുണർത്തുന്നെതെന്നു -

മൊരാഘാതമാണെന്നറിയുന്നു ഞാൻ "

എൻവിസാറിന്റെ വരികളുടെ സ്വാധീനത്തെക്കുറിച്ച്‌ അനീഷ്‌ നായർ പറയുന്നത്‌, "ഓരോ നാദത്തിന്റെ പിന്നിലും ഒരോ ആഘാതമുണ്ടായിരിക്കുംനമുക്കു വരുന്ന അടികളുംതിരിച്ചടികളുമെല്ലാം ഉള്ളിൽ നാദമുണ്ടാക്കുവാൻ വേണ്ടിയാണെന്ന തിരിച്ചറിവോളം നമ്മിൽപോസിറ്റീവിറ്റി നിറക്കാൻ മറ്റെന്തിനാകുംഎനിക്കുണ്ടാകുന്ന നോവുകളിൽവേദനിച്ചിരിക്കാതെ അതിൽ  നിന്ന് നാദമുണ്ടാക്കാനുളള ബോധപൂർവ്വമായ ശ്രമമാണ്എന്റെ ഓരോ സൃഷ്ടിയും."


 ഒരാശയമാണു  പാട്ടിന്റെ അന്തസത്തയെങ്കിലുംപാട്ടിന്റെ ചിത്രീകരണവേളയിൽഞാൻ അനുഭവിച്ചറിഞ്ഞ ഒരു വലിയ സന്തോഷമുണ്ട്‌ഇതൊരു ഹിന്ദു ഭക്തി ഗാനമാണ് . പക്ഷേ ഇതിന്റെ ഷൂട്ടിന്റെ സമയത്ത്‌  അസ്സോസ്സിയേറ്റ്‌ ഡയറക്‌ടറായ അജു ജോണുംജിജോസെബാസ്റ്റ്യനുംഏരിയൽ ഷോട്ടെടുത്ത റെഫീക്ക്‌ മുഹമ്മദുംഞാനും കൂടി ഒന്നിച്ചപ്പോൾഒരു ഹിന്ദു ഭക്തി ഗാനത്തിനുവേണ്ടി ഹിന്ദുവുംക്രിസ്ത്യാനിയുംമുസ്ലീമുകൂടി ഒരുമിച്ച്‌കൈകോർത്തിരിക്കുന്നുവെന്ന തിരിച്ചറിവ്‌ എന്നിൽ ഒരു പാട്‌ സന്തോഷമുണ്ടാക്കിഅത്‌അവരോടുംശ്രീജിവേണുഗോപാലിനോടും ഞാൻ പങ്കുവെച്ചിരുന്നുനാട്ടിൽ മതത്തിന്റെപേരിൽ തമ്മിതല്ലുന്നവർക്ക് ജാതിമത ഭേദമന്യേ ആസ്ട്രേലിയ എന്ന നാട്ടിൽ ഞങ്ങൾകൈകോർക്കുന്നുവെന്ന ഒരു സന്ദേശവും  പാട്ട്‌ ഞങ്ങൾക്കും നൽകി.


ഒരു ഭക്തി ഗാനത്തിന്റെ വിഷ്വൽസിനോട്‌ കിട പിടിച്ചില്ലാ മൂകമായിയുടെ ചിത്രീകരണമെന്നപ്രതികരണത്തോട്‌ അനീഷ്‌ നൽകുന്ന വിശദീകരണവും വിശ്വാസത്തെ ഏത്‌ തലങ്ങളിൽകാണണമെന്നുംഅനുഭവ ഭേദ്യമാക്കണമെന്നുമുളള ഒരു കലാകാരന്റെ വ്യക്തമായകാഴ്ചപ്പാടുകളെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നു.


തുടർന്ന് വായിക്കുക @ http://metrom.com.au/articles/mookamay/


❤️

കാർത്തിക താന്നിക്കൻ

Saturday, October 16, 2021

❤️… മൂകമായി...❤️




https://youtu.be/1J5m2PY5DvY

രചന: അനീഷ്‌ നായർ

സംഗീതം: ശിവദാസ്‌ വാര്യർ

ആലാപനം: ജി. വേണുഗോപാൽ

Camera and Director : Anish Nair


ഭക്തി സാന്ദ്രമായ വരികൾ.... മനസ്സിനെ തൊട്ടുണർത്തുന്ന സംഗീതം.... ആത്മാവിലേക്ക് ‌ആഴ്‌ന്നിറങ്ങുന്ന ആലാപനം....


കുട്ടിക്കാലത്ത്‌ ചുറ്റും അമ്പലങ്ങളാലുംപളളികളാലും നിറഞ്ഞ ഒരു നാട്ടിലാണു ഞാൻ ജനിച്ചു വളർന്നത്‌... 


മാതൃമല അമ്പലംകൂരോപ്പട അമ്പലംമാടപ്പാട്‌ അമ്പലം...


എന്നും വെളുപ്പിനെ അഞ്ചു മണിക്കെണീക്കും... പഠിക്കുന്ന മുറിയിലെ ജനൽ തുറക്കുമ്പോൾ തണുപ്പ്‌ ഇരച്ച്‌ അകത്തോട്ട്‌ കയറും...  തണുപ്പിനെ ഒരു പുതപ്പുകൊണ്ട്‌ മറച്ച്‌ അമ്പലത്തിൽ രാവിലെ ഇടുന്ന ദേവീ സ്തുതിക്കായി കാതോർത്തിരിക്കും...  പാട്ട് ‌മനസ്സിനെ തൊട്ട്‌ ആത്മാവിലേക്ക്‌ ആഴ്‌ന്നിറങ്ങുമ്പോൾ കിളികൾ  ദേവി സ്തുതികളെ ഏറ്റെടുത്ത്‌ ആകാശത്തേക്ക്‌ പറന്നുയരുന്നത്‌ കാണാം... 


സായന്തനത്തിൽ ഉമ്മറത്ത്‌ പോയിരുന്ന് ആകാശത്തെ ചുവപ്പിക്കുന്ന സൂര്യകിരണങ്ങളോടൊപ്പം അമ്പലത്തിൽ നിന്ന് കേൾക്കുന്ന ഹരിവരാസനം എന്ന പാട്ട്‌ കേട്ട് ‌അങ്ങനെയിരിക്കും.... അപ്പോഴൊക്കെ മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു കാര്യം എത്രയോ അമ്പലങ്ങളിൽ , എത്രയോ പേരുടെ ജീവിതത്തിൽ നിറഞ്ഞു നിൽക്കുന്ന സ്തുതികളാണു ഇവയെല്ലാം... 


അനീഷ്‌ നായർ എഴുതി , ശിവദാസ്‌ വാര്യർ സർ സംഗീതം നൽകിജി വേണുഗോപാൽ സർ ആലപിച്ച ഗാനം ആദ്യം കേൾക്കുമ്പോൾ മനസ്സും ശരീരവും ആത്മാവുമെല്ലാം ആ കുട്ടിക്കാലത്തേക്കുംഅന്നു കേട്ടിട്ടും കേട്ടിട്ടും കൊതിതീരാത്ത ഭക്തി ഗാനങ്ങളിലേക്കും അറിയാതെ തിരിച്ചു പോയി....  ഗാനവും ഭക്തി സാന്ദ്രമായി ജനഹൃദയങ്ങളിൽ ആഴ്‌ന്നിറങ്ങട്ടെ.... 


ഇന്നാണു അതിന്റെ വിഷ്വൽ മുഴുവനും കാണുന്നത്‌.... നാടും വീടും  അഡ്ലെയിഡെന്ന കൊച്ചു നാടും വളരെ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു....


വളരെ മനോഹരമായ ഫ്രെയിംസ്‌...  അനീഷ്‌ മാഷേ... വാക്കുകളില്ലാ...

റെഫീക്ക്‌ ഭായി നിങ്ങളുടെ ഡ്രോൺ ഷോട്ട്‌ സ്‌ അതി ഗംഭീരം.... 


 ഒരു ഗാനത്തിനു പിന്നിൽ പ്രവൃത്തിച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദി... അജു മാഷ്‌ ... ജിജോ... നിങ്ങളാണു  പാട്ടിന്റെ ചിറകുകൾ ... 


ഇതിൽ അഭിനയിച്ച അനിലേട്ടൻ... അഖില.. കുട്ടികൾ... ജോസഫ്‌... അങ്ങനെ എല്ലാവരേയും ഓർക്കുന്നു... വളരെ നന്നായിട്ട്‌ അഭിനയിച്ചിരിക്കുന്നു....


അനീഷ്‌ മാഷേ നിങ്ങളുടെ പരിശ്രമംവിശ്രമമില്ലാതെ നിങ്ങൾ ചില വഴിച്ച ഓരോ നിമിഷവും  പാട്ടിന്റെ ആത്മാവിലുണ്ട്‌... നന്ദി മനോഹരമായ  സർഗ്ഗ സൃഷ്ടിക്കുവേണ്ടി നിങ്ങൾ അധ്വാനിച്ച ഓരോ നിമിഷങ്ങൾക്കും... 


സായി സരസ്വതി.... എനിക്ക്‌ നിങ്ങളോട്‌ എന്നും ബഹുമാനവും സ്നേഹവുമാണു... അനീഷെന്ന കലാകാരന്റെ ഓരോ ചുവടുവെപ്പിലും നിങ്ങളുടെ കൈയ്യൊപ്പുണ്ട്‌നിങ്ങളുടെ പ്രോത്സാഹനമുണ്ട്‌നിങ്ങളുടെ സ്നേഹമുണ്ട്‌.... നന്ദി... ഓരോ യാത്രയിലും നിങ്ങൾ ഏറ്റെടുക്കുന്ന കഷ്ടപ്പാടുകൾക്കും പരിശ്രമങ്ങൾക്കും ...


എല്ലാവരും കാണുക... നല്ല കഴിവുകളെ... നല്ല മനുഷ്യരെ പ്രോത്സാഹിപ്പിക്കുക... ഈ ലോകത്തിനു ഇനി ആവശ്യം അങ്ങനെയുളളവരെയാണു...


നന്ദി...

കാർത്തിക

Friday, October 15, 2021

Rest In Peace Jude…❤️🙏

 



God sent an Angel to James and Preethy. They named Him Jude James Thomas. God is kind. He chose You both to give a peaceful and dignified life to Jude.


Jude’s journey in this beautiful earth was ended yesterday… He joined with His Heavenly Father… 


Oh! Jude… We all miss You, but Your family…They’re going to miss You the most..  You left them with Your beautiful memories…. 


May Your Soul Rest In Peace…


With lots of Love ❤️ and prayers…


Tuesday, October 5, 2021

സാഹിത്യവേദി (26.09.21)

 സാഹിത്യവേദിയുടെ കൂട്ടായ്മ ഒരിക്കൽ കൂടി കൊറോണയുടെ ആകുലതകളെ മാറ്റി വെച്ച്‌ സെപ്റ്റംബർ 26-നു സംഗമിച്ചപ്പോൾ പുസ്തക പരിചയവും ചർച്ചകളുമായി വീണ്ടും ഒരു പിടി നല്ല ഓർമ്മകൾ ഞങ്ങളിൽ അവശേഷിപ്പിച്ചു



സജിച്ചായൻ പരിചയപ്പെടുത്തിയ വിടിഭട്ടതിരിപ്പാടിന്റെ കണ്ണീരും കിനാവും ഏറെ ചർച്ചചെയ്യപ്പെട്ടു. 1971- കേരള സാഹിത്യ പുരസ്കാരം  കൃതിക്ക്‌ ലഭിച്ചുവി ടി -യുടെ ബാല്യം കൗമാരം യവ്വനം വരച്ചു കാട്ടുന്ന ആത്മകഥ  ബ്രാഹ്മണ സമൂഹത്തിന്റെ അനാചാരങ്ങളെ വളരെ ധീരമായി എടുത്തുകാണിക്കുന്ന ഒരു ചരിത്ര പുസ്തകമായിത്തന്നെ ഇതു മാറി


തന്റെ പതിനേഴാം വയസ്സ് വരെ നിരക്ഷരനായിരുന്ന  യുവാവ് ഒരു ചെറു ബാലികയില്‍ നിന്ന് ആദ്യമായി അക്ഷരം പഠിക്കുന്നത്‌ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വലിയവഴിത്തിരിവായി മാറിവ്യവസായ വിപ്ലവങ്ങളിലൂടെയും ശാസ്ത്രീയ വിജ്ഞാനത്തിലൂടെയും ലോകം മുന്നേറുമ്പോള്‍ ദര്‍ഭ പുല്ലുകൊണ്ട് പവിത്രമോതിരവും കൂര്‍ച്ചവും കെട്ടി ഹോമരൂപേണ നമ്പൂതിരിമാര്‍ നടത്തി വന്ന ലഘു വ്യവസായത്തിന്റെ ദയനീയതയോര്‍ത്തു അദ്ദേഹം പരിതപിച്ചു.


ഉണ്ണുകഉറങ്ങുകഗർഭമുണ്ടാക്കുക’, ‘വയ്ക്കുകവിളമ്പുകപ്രസവിക്കുക’ തുടങ്ങി വിവാദപരമായ പ്രസ്‌താവനകളിൽ മുഖമടച്ചു പ്രഖ്യാപിക്കുന്ന ആഖ്യാന ശൈലി രചനയിൽ അവലംബിച്ചിരിക്കുന്നുനങ്ങേമയും അമ്മുക്കുട്ടിയും സ്വകാര്യ ജീവിതത്തിലെ വേദനകളും ആത്മകഥാ ലക്ഷണങ്ങൾ പൂർണത്തിൽ എത്തിക്കുമ്പോളും കൃത്യമായ രാഷ്ട്രീയസാമൂഹിക വീക്ഷണങ്ങൾ  പുസ്തകത്തിലൂടെ വി.ടിഎടുത്തുകാണിക്കുന്നു.


വിദ്യാവിപ്ലവത്തിലാകട്ടെ സാമൂഹ്യവിപ്ലവത്തിലാകട്ടെഞാന്‍ പ്രവേശിച്ചത് ഒരു സ്വാര്‍ത്ഥലാഭത്തെയും ഉദ്ദേശിച്ചായിരുന്നില്ലചുറ്റം ആചാരങ്ങളാല്‍ ചങ്ങലയ്ക്കിടപ്പെടുകയും അന്ധതയാല്‍ വീര്‍പ്പുമുട്ടുകയും ചെയ്ത മനുഷ്യാത്മാക്കളെ കണ്ടപ്പോള്‍ എന്റെ ഉള്ളുരുകിആ ചൂട് എന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിച്ചുഅവരുടെ സ്വാതന്ത്ര്യത്തിന് അഥവാ ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് ഞാന്‍ പ്രവര്‍ത്തിച്ചുമനുഷ്യചിത്രം സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രമാണെന്ന് എനിക്ക് തോന്നുന്നുസ്വാതന്ത്ര്യസമരമെന്നാല്‍ രാഷ്ട്രീയസമരമോസാമ്പത്തിക സമരമോ സാമൂഹ്യസമരമോ മാത്രമല്ലഎന്നാല്‍ ഇതെല്ലാമാണുതാനും…”

കേരളീയ സാമൂഹ്യനവോത്ഥാനത്തിനു നേരെപ്പിടിച്ച കണ്ണാടിയായിമാറിയ ഇതിഹാസസമാനമായ ഒരു ആത്മകഥയിലെ കുറിപ്പുകളാണ്


അര്‍ത്ഥശൂന്യവും യാന്ത്രികവുമായ ആചാരാനുഷ്ഠാനങ്ങളുടെ കണിശതയില്‍ ബുദ്ധിയും സര്‍ഗ്ഗ ശേഷിയും മുരടിച്ചു തങ്ങളുടെ അഭിലാഷങ്ങളെ സാക്ഷാത്കരിക്കാന്‍ സാധിക്കാതെ ആത്മസംഘര്‍ഷങ്ങളില്‍ പെട്ട് കഷ്ടപെടുന്ന സ്ത്രീകളെയും പുരുഷന്മാരെയും അദ്ദേഹംകണ്ടു കാഴ്ച അദ്ദേഹത്തില്‍ ഉണ്ടാക്കിയ ആത്മനൊമ്പരങ്ങള്‍ ആണ് വി. ടി. ഭട്ടതിരിപ്പട്‌ എന്നാ സാമൂഹ്യ പരിഷ്‌കര്‍ത്താവിനു ജന്മം നല്‍കിയത്.


"1921- അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻറെ വാർഷികത്തിൽ ഞാൻ കേരളത്തിൻറെ ഒരു പ്രതിനിധിയായി പങ്കെടുത്തു." എന്നതൊഴിച്ചാൽ അവിടെ സംഭവിച്ച രാഷ്ട്രീയ തീരുമാനങ്ങളെ ബോധപൂർവം ഒഴിവാക്കി തന്റെ കേരളം നവോത്ഥാനം എന്ന ലക്ഷ്യത്തിലേക്കു വി ടി കൃത്യമായി ഒരുക്കുന്നത് ഒരു വിരോധാഭാസമാണ് . ഇന്ത്യയുടെ ചുറ്റുപാടിനേക്കാൾ ഉപരി കേരളം സമൂഹം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി മേഖല എന്നതിന് ഒരു അടിവര മാത്രമാണ് പ്രസ്തുത ഭാഗം


വിദ്യാഭ്യാസവിപ്ലവത്തിലും സാമൂഹ്യവിപ്ലവത്തിലും അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചുപറയുന്ന ആത്മകഥാസ്വഭാവമുള്ള ഗ്രന്ഥമാണിത്.


(കടപ്പാട്‌ : വിക്കിപീഡിയഡി.സിബുക്ക്സ്‌).


സ്നേഹപൂർവ്വം 

കാർത്തിക.

Monday, October 4, 2021

പ്രിയപ്പെട്ട അപ്പാപ്പിക്ക്‌ കണ്ണീരോടെ വിട...




 ഓർമ്മകൾ അവശേഷിപ്പിച്ചു കൊണ്ട്‌ ഞങ്ങളുടെ പ്രിയപ്പെട്ട അപ്പാപ്പിയും യാത്രയായിരിക്കുന്നു... എന്നും ഒരു ചിരിയോട്‌ കൂടി മാത്രമേ അപ്പാപ്പിയെ കണ്ടിട്ടുളളൂ.... ഇനി നാട്ടിൽ ചെല്ലുമ്പോൾ  ചിരി ഇല്ലാ... 


കൊറോണയെന്ന മഹാമാരിയിൽ പ്രിയപ്പെട്ടവരെ‌ ഒരു നോക്ക്‌ കാണുവാൻ സാധിക്കാതെ എത്രയോ പേർ ഓർമ്മയുടെ ഏടുകളിൽ മൃതിയടയുന്നു....


ഞങ്ങളുടെ സൂസുവിനേയും(പപ്പയുടെ പ്രിയപ്പെട്ട പെങ്ങൾ), രെഞ്ചിത്തിനേയുംരെമ്യയേയുംറോയിയേയും അവരുടെ കുടുംബാങ്ങളേയും പ്രാർത്ഥനയിൽ ഓർക്കുന്നു.... അപ്പാപ്പിയുടെ വേർപാട്‌ തീർത്തിരിക്കുന്ന വേദനയെശൂന്യതയെ അതിജീവിക്കുവാൻ ദൈവം എല്ലാവരേയും പ്രാപ്തമാക്കട്ടെ...


ഒരു പാട്‌ വേദനയോടെ...

Thursday, September 23, 2021

❤️ 23.09.21❤️

 നന്ദിനീ ചൊരിഞ്ഞ സ്നേഹത്തിനു...

നന്ദിനീ നൽകിയ സഹകരണങ്ങൾക്ക്‌...

നന്ദിനീ ചേർത്തുവെച്ച നിമിഷങ്ങൾക്ക്‌...


നന്ദിതനിച്ചായ നേരങ്ങളിൽ

പങ്കുകൊണ്ട ജീവിത യാത്രക്ക്‌...

നന്ദിആത്മാംശമാം സ്വപ്നങ്ങൾക്ക്‌ -

നീ നൽകിയ ജീവനു...


നന്ദികാലം നിഷേധിച്ച നീതിക്ക്‌ മുൻപിൽ

എന്നെ തനിച്ചാക്കി നീ തുടർന്ന യാത്രക്ക്‌...

നന്ദിതനിച്ചാകുമ്പോൾ മാത്രം-

നാമറിയുന്ന ചില ജീവിത സത്യങ്ങൾക്ക്‌...


ഏകാംഗ പഥികയായി തുടരുമീ യാത്രയിൽ

എന്നും സ്നേഹം മാത്രം ‌..

നന്ദി... നന്ദി...നന്ദി....


❤️

KR

Wednesday, September 22, 2021

ധർമ്മം...


"ഈശ്വരൻ ഒരു കർമ്മത്തിനും കൂട്ടു നിൽക്കുന്നില്ലാ... പക്ഷേ ഈശ്വരനെ കൂടെക്കൂട്ടേണ്ടത്‌ നമ്മുടെ ആവശ്യകതയാണു..."


ധർമ്മം പാലിക്കുന്ന യുധിഷ്ഠിരൻ ചൂതുകളിയിൽ ഏർപ്പെടുന്നത്‌ മാനഭംഗമെന്ന് ധരിച്ച്‌ മാധവൻ അറിയാതെ ചൂതുകളിച്ചുഎല്ലാം അറിയുന്ന മാധവനിൽ നിന്ന് ചൂതു കളി മറച്ചുവെച്ചത്‌ ചെറിയ തെറ്റായാരിക്കാം പക്ഷേ അതിന്റെ ഭവിക്ഷത്ത്‌ വളരെ വലുതുമായിരുന്നു


ധർമ്മം പാലിക്കുന്നവർ നിർബദ്ധത്തിനു വഴിങ്ങിയിട്ടാണെങ്കിലും ചെറിയ തെറ്റുകളോ പാപങ്ങളോ ചെയ്യേണ്ടതായിട്ട്‌ വരുന്നുഅല്ലെങ്കിൽ ചെയ്യുവാൻ കൂട്ടു നിൽക്കേണ്ടതായിവരുന്നുഅതുമല്ലെങ്കിൽ ചെയ്യുന്നത്‌ കണ്ടു നിൽക്കേണ്ടതായി വരുന്നുപക്ഷേ ആ അവസരത്തിൽ ഈശ്വരനെ കൂടെക്കൂട്ടുവാൻ മറന്നു പോകുന്നുകാരണം ഈശ്വരൻ ഈ കർമ്മത്തിനു കൂട്ടുനിൽക്കില്ലായെന്ന ചിന്തയാണുഎന്നാൽ ഈശ്വരൻ ഒരു കർമ്മത്തിനും കൂട്ടു നിൽക്കുന്നില്ലാഅത്‌ പുണ്യമായാലും പാപമായാലുംഈശ്വര വിശ്വാസത്തെ കൂടെക്കൂട്ടുമ്പോൾ നമ്മളിൽ നിന്ന് പുറത്തുവരുന്ന പാപത്തിന്റെ അളവ്‌ കുറയുന്നതാണുഅതു മൂലമുണ്ടാകുന്ന ദുഃഖവും കുറയുന്നതാണുഈശ്വരൻ ചെയ്യുന്നത്‌ പാപത്തിന്റെ സങ്കീർണ്ണതകളെ കുറച്ച്‌ മാനവനെ പുണ്യമാർഗ്ഗത്തിലേക്ക്‌ നയിക്കുകയെന്നതാണുഅതുകൊണ്ട്‌ ഈശ്വരനെ എല്ലായിടത്തേക്കും ക്ഷണിക്കുക

 https://youtu.be/CLHLJNx6K8k


❤️

KR