Photo courtesy: Sumi Anirudhan
Sometimes, empty path leads to your Destiny....
ചില വഴികൾ ശൂന്യമാണു.... പക്ഷേ ആ ശൂന്യതയും ഒരു സൗന്ദര്യമാണു....
ഒരു പക്ഷേ തനിയെ നടന്നാൽ മാത്രം അടുത്തറിയുന്ന സൗന്ദര്യം ....
KR....❤️
Photo courtesy: Sumi Anirudhan
Sometimes, empty path leads to your Destiny....
ചില വഴികൾ ശൂന്യമാണു.... പക്ഷേ ആ ശൂന്യതയും ഒരു സൗന്ദര്യമാണു....
ഒരു പക്ഷേ തനിയെ നടന്നാൽ മാത്രം അടുത്തറിയുന്ന സൗന്ദര്യം ....
KR....❤️
27.10.20
“Hey! Are you there?”
“Yes. I am.”
“What are you doing?”
“Ah!..I am collecting broken pieces of my soul.”
“Oh! I am sorry to hear that.”
“Hey! You don’t need to be sorry. It’s just part of my destiny.”
“How can you help you with?”
“Oh! Thank You for your kindness, but you can’t.”
“Why??..”
“Because, It’s broken into million pieces and most of them are missing too..”
“How are you going to fix them then?”
“I can’t fix them anymore. Sometimes, you have to live your life with those missing pieces.”
“How??...”
“I have been trying to fix my broken pieces whenever I went through heartache. And, It always left me with scars. Now, I can’t even join all the pieces as it left me with full of holes.”
“Then, how are you going to survive??..”
“I am going to survive with a fact that no one can break my heart ever as I have forsaken My Emotions....”
KR....
"നമുക്ക് പ്രിയപ്പട്ടവരിൽ ചിലർ നമ്മുടെ ജീവിതത്തിൽ അവശേഷിപ്പിക്കുന്ന ശൂന്യത എത്രവലുതാണു.... ഉത്തരങ്ങളില്ലാത്ത ചില കടങ്കഥകൾ പോലെ...."
സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
മൂകമരുഭൂവിൽ ജീവജലമായ് നീ...
ദാഹാർത്തരിവരിൽ സദാ ചേരണേ...
സ്നേഹം നീ നാഥാ, കാരുണ്യം നീയേ...
പാപം പോക്കൂ നീ, ദൈവസുതനേ...
ദാ ഗുല്‍ത്താ മലതന്‍ തീരാവഴിയേ...
നീറും കാലടിയാൽ കേറും ദേവാ...
തിരുമെയ്യിൽ ഒരോ മുറിവേൽക്കുമ്പൊഴുമേറേ
കനിവാർന്നോ നീയന്നാ മൃതിദൂതരിൽ ദേവാ...
❤️
നൂലില്ലാ പട്ടം...
"എവിടെയായിരുന്നു?"
"ഞാൻ ദൂരെയായിരുന്നു."
"എന്തിനാ ഇത്ര ദൂരെപ്പോയത്?"
"ദൂരെത്തന്നെയായിരുന്നു അടുത്തുളളപ്പോൾ.
ദൂരെപ്പോയപ്പോഴാണു അടുത്താണെന്ന് അറിഞ്ഞത്."
"ഇപ്പോ എത്ര ദൂരെയാണു?"
"അടുപ്പത്തേക്കാൾ അടുത്ത്."
"ഇനിയും അടുക്കാമോ?"
"അടുക്കാം."
"എത്ര അടുക്കാം?"
"ഇടയിൽ അകലം ഇല്ലാത്തത്ര അടുക്കാം."
ചില ഡയലോഗുകൾ എത്ര നിഷ്കളങ്കമാണല്ലേ... ചിലരുടെയെങ്കിലും ജീവിതത്തിൽ ആ നിഷ്കളങ്കതയും കാണുമായിരിക്കും...
പറയുവാൻ ബാക്കിവെച്ചതെല്ലാം പറഞ്ഞു തീർത്ത് ഈ ദുനിയാവിലെ ജന്നത്ത് ഏറ്റവും സംതൃപ്തമായി അവസാനിപ്പിക്കുവാൻ എല്ലാവർക്കും സാധ്യമാകട്ടെ...
❤️
17.10.20
ഒരാഴ്ച്ച മുൻപ് പീഡിയാട്രിക് ഐ.സി.യുവിൽ ആദ്യത്തെ ഷിഫ്റ്റ് ചെയ്തപ്പോളാണു രണ്ടുദിവസം മാത്രം പ്രായമുളള നിന്നെ ഞാൻ ആദ്യമായി കാണുന്നത്. അന്ന് ഞാൻ നിന്നെശുശ്രൂഷിക്കുന്ന ഓരോ സമയത്തും നിന്നോട് എന്തൊക്കെയോ സംസാരിച്ചു. ഒരു പക്ഷേനിന്റെ അമ്മയേക്കാൾ നീ കേട്ടിട്ടുണ്ടാവുക ഞങ്ങൾ നേഴ്സുമാരുടെ സംഭാഷണങ്ങളാവും, നിന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചിട്ടുളളത് ഞങ്ങളുടെ കരങ്ങളായിരിക്കും...
ജീവിതത്തിലേക്ക് നിന്നെ കൈപിടിച്ച് കയറ്റുവാനുളള ഞങ്ങളുടെ ശ്രമത്തെവിഫലമാക്കിക്കൊണ്ട് നീ ഇന്നലെ രാത്രി ഞങ്ങളോട് വിടപറഞ്ഞപ്പോൾ നിന്റെ ജീവനുവേണ്ടി പൊരുതിയ ഞങ്ങളെല്ലാം നിസ്സഹായതയോടെ കണ്ണീർ പൊഴിച്ചപ്പോൾ ... ഞാൻകണ്ടു നിന്നെ സ്നേഹിച്ച ഒരു പറ്റം നേഴ്സ്മാരേയും ഡോക്ട്‌ർമാരേയും... നിന്റെമാതാപിതാക്കൾ എത്തിയപ്പോഴേക്കും നീ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു... അവരുടെഹൃദയം തകർന്നുളള കരച്ചിൽ ഞങ്ങളുടെ ഹൃദയവും നീറി പിടഞ്ഞപ്പോൾ അവർക്കുവേണ്ടിപ്രാർത്ഥിക്കുവാൻ മാത്രമേ ഞങ്ങൾക്ക് സാധ്യമാകുമായിരുന്നുളളൂ...
ഒരു രാത്രി മുഴുവൻ ഞങ്ങൾ പരസ്പരം സങ്കടങ്ങൾ പങ്കുവെച്ചപ്പോൾ ആശ്വസിച്ചപ്പോൾഞാൻ അവരോട് പറഞ്ഞു "നിന്റെ ആയുസ്സ് ഒൻപത് ദിവസം മാത്രമേ ഈ ഭൂമിയിൽഉണ്ടായിരുന്നുളളൂ... ഒരു പക്ഷേ നീ ഭാവിയിൽ അനുഭവിക്കേണ്ടി വരുന്ന വേദനകൾക്കെല്ലാംഅന്ത്യം കുറിച്ചു കൊണ്ട് നീ യാത്രയായപ്പോൾ നിന്റെ വിരഹത്തിൽ ഇപ്പോൾ നിന്റെമാതാപിതാക്കൾ അനുഭവിക്കുന്ന വേദന അവരുടെ ജീവിതത്തിലേക്ക് വീണ്ടുമൊരുകുഞ്ഞിന്റെ വരവിലൂടെ ഇല്ലാതാകുമ്പോൾ നിന്റെ യാത്രയിൽ ഏറ്റവും കൂടുതൽസന്തോഷിക്കുന്നത് ഒരു പക്ഷേ നീയായിരിക്കുമെന്ന്..."
നിന്റെ ആത്മാവിനു നിത്യശാന്തി നേർന്നുകൊണ്ട്...
ഞങ്ങൾ ഭൂമിയിലെ മാലാഖമാർ....
എന്റെ കണ്ണുകളിലേക്ക് നോക്കി അവൾ എന്നോട് ആ ചോദ്യം ചോദിക്കുമ്പോൾ അവളെവാരിപ്പുണർന്ന് ഞാൻ പറയും, "Of course... You can call me “Amma”. “ഞാൻ നിന്റേയുംഅമ്മയാണു.” പിന്നീട് പലപ്പോഴും അവൾ ആ ചോദ്യം ആവർത്തിച്ചപ്പോൾ ഞാനറിഞ്ഞുഅവൾക്ക് ജന്മം നൽകാത്ത ഞാനെങ്ങനെ അവൾക്കമ്മയാകുമെന്ന സന്ദേഹം ആ കുഞ്ഞുമനസ്സിൽ നിറഞ്ഞു നിൽപ്പുണ്ടെന്ന് .... എന്നിട്ടും അമ്മേയെന്ന് അവളെന്നെവിളിക്കണമെങ്കിൽ അവൾക്കെന്നോടുളള സ്നേഹം, വിശ്വാസം എത്രആഴമേറിയതായിരിക്കണം...
ഒരു കുസൃതി ചിരിയോടെ ആരും കേൾക്കാതെ ആരുമറിയാതെ ഇടക്കിടക്ക് അവളെന്നെഅമ്മേയെന്ന് വിളിക്കും.... ആ വിളിയിൽ അവൾക്ക് മുൻപിൽ ഞാനെല്ലാ വേദനകളുംമറക്കുന്നു... ഒരു പക്ഷേ അവളറിഞ്ഞിരിക്കണം ഈ ലോകത്തിൽ എനിക്കേറ്റവും സന്തോഷംനൽകുന്നതാണു, "അമ്മേ.." എന്നുളള അവളുടെ ആ വിളിയെന്ന് ....
ഒരു പക്ഷേ നമ്മുടെ കുഞ്ഞുങ്ങൾ നമ്മളെ മനസ്സിലാക്കുന്നതുപോലെ വേറാർക്കും നമ്മളെമനസ്സിലാക്കുവാനും അംഗീകരിക്കുവാനും സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ലാ... കാരണം അവരുടെ സ്നേഹം നിഷ്കളങ്കമാണു... ആ നിഷ്കളങ്കതിയിലൂടെ നമ്മുടെഹൃദയത്തിന്റെ ആഴങ്ങളിലേക്ക് അവർ ഇറങ്ങിചെല്ലുന്നു... അഹന്തയുടേയുംഅസ്സൂയയുടെയുമൊക്കെ തിമിരത്താൽ മറഞ്ഞിരിക്കുന്ന നമ്മുടെ കണ്ണുകൾക്ക് കാണുവാൻസാധിക്കാത്തത് ആ കുഞ്ഞു ഹൃദയങ്ങൾ ഒപ്പിയെടുക്കുമ്പോൾ കാരുണ്യത്തിന്റെസ്നേഹത്തിന്റെ കൈയ്യൊപ്പുകൾ അവർ നമ്മുടെ ജീവിതത്തിൽ അവശേഷിപ്പിക്കുന്നു....
❤️
കാർത്തിക....
8.10.20
I BELIEVE IN KARMA....
ഞാനിന്ന് ദൈവത്തെ നേരിൽ കണ്ടു.... ഒരു മനുഷ്യന്റെ രൂപത്തിൽ... ഒരു പുരുഷന്റെരൂപത്തിൽ...
ജീവിതത്തിൽ ചില പ്രതിസന്ധിഘട്ടങ്ങളിൽ എല്ലാ വഴികളും അടയുമ്പോൾ എല്ലാപ്രതീക്ഷകളും അവസാനിക്കുമ്പോൾ ദൈവം നമ്മെ തേടി വരും... ചിലപ്പോൾ മനുഷ്യന്റെരൂപത്തിൽ , മൃഗങ്ങളുടെ രൂപത്തിൽ, വാഹനത്തിന്റെ രൂപത്തിൽ, അതുമല്ലെങ്കിൽഏതെങ്കിലും വസ്തുക്കളുടെ രൂപത്തിൽ.... നിസ്സഹായതയിൽ നിന്ന് മുന്നോട്ടുപോകുവാനുളള ലക്ഷ്യങ്ങളിലേക്ക് ഒരു ധൈര്യമായി അവർ അല്ലെങ്കിൽ അത് നമ്മുടെജീവിതത്തിലേക്ക് കടന്നു വരുന്നു...
ഇന്ന് ഞങ്ങൾക്ക് തുണയായി വന്ന ദൈവം ഞങ്ങൾക്ക് തന്ന സന്ദേശമാണു, " I BELIEVE IN KARMA.” ചെയ്തു തന്ന ഉപകാരത്തിനു പ്രതിഫലം നൽകിയപ്പോൾ അത് നിരസിച്ചുകൊണ്ട് അയാൾ പറഞ്ഞ മറുപടിയാണു, "ഞാൻ കർമ്മത്തിൽ വിശ്വസിക്കുന്നു."
മനുഷ്യരിലും ദൈവത്തിലും നന്മയും സ്നേഹവും സഹാനുഭൂതിയും വറ്റിയിട്ടില്ലായെന്ന്ജീവിതവും ഇടക്ക് നമ്മളെ ഓർമ്മപ്പെടുത്തുന്നു...
ചില യാത്രകൾ ചില ജീവിത യാഥാർത്ഥ്യങ്ങളിലേക്കുളളതാകട്ടെ....
നന്ദിയോടെ...
കാർത്തിക...
അഡലൈഡ് സാഹിത്യ വേദിയുടെ ഭാഗമയി 27.09.20 -ൽപുസ്തകങ്ങളേയും വായനേയുമൊക്കെ ഇഷ്ടപ്പെടുന്ന ഞങ്ങൾകൃഷ്ണ ദാസിന്റെ നേതൃത്വത്തിൽ ഹോവ്ത്തോൺ കമ്മ്യൂണിറ്റിഹാളിൽ വീണ്ടുമൊത്തു കൂടി. ശ്രീ ജയപ്രകാശും, ഊർമ്മിളകൃഷ്ണദാസും രണ്ട് പുസ്തകൾ ഞങ്ങൾക്ക് പരിചയപ്പെടുത്തിയപ്പോൾ, മോഡറേറ്ററായ ഹിജാസ് പ്രണയ വിവാഹവും അറേഞ്ച്ഡ് വിവാഹവുംഇന്നത്തെ തലമുറയിൽ എത്ര മാത്രം സ്വാധീനം ചെലുത്തുന്നുവെന്നസംവാദം ഓരോരുത്തരുടേയും കാഴ്ചപ്പാടുകളിലേക്ക് ഒരു രസകരമായയാത്രതന്നെ അനുഭവഭേദ്യമാക്കി...
പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു ...
ചിദംബര സ്മരണ - ശ്രീ ബാലചന്ദ്രൻ കുളളിക്കാട്.
ഒരു കവിയായി അഭിനേതാവായി അറിയപ്പെടുന്ന വ്യക്തിത്വത്തിന്റെപച്ചയായ ജീവിതം വളരെ തന്റേടത്തോടെ തുറന്നെഴുതിയ പുസ്തകം.
ശ്രീ ജയപ്രകാശ് ആ പുസ്തകത്തെക്കുറിച്ച് പറഞ്ഞപ്പോൾഅവിശ്വസനീയതയാണു ആദ്യം തോന്നിയത്. വലിയ ഒരുകുടുംബത്തിൽ ജനിച്ച് തനിക്കിഷ്ടമുളളതുപോലെ ജീവിതത്തെതിരഞ്ഞെടുത്തപ്പോൾ വീട്ടിൽ നിന്ന് പുറത്താക്കപ്പെടുകയും പിന്നീട്‌ജീവിക്കുവാൻ വഴിയില്ലാതെ വന്നപ്പോൾ ഭിക്ഷയെടുക്കേണ്ടിവന്നതുമായ ജീവിത സാഹചര്യങ്ങൾ വളരെ പച്ചയായിഅവതരിച്ചപ്പോൾ നമ്മൾ ആരാധിച്ച ബാലചന്ദ്രൻ ചുളളിക്കാട് എന്നകവി ഇതു തന്നെയായിരുന്നോയെന്ന ഒരു സംശയം എല്ലാവരുടേയുംമനസ്സിൽ ബാക്കിയാവുന്നു. ജീവിച്ച നാളത്രയും ഒരു ആണിന്റെ എല്ലാസ്വാതന്ത്ര്യത്തോടും കൂടി താൻ ആഗ്രഹിച്ച ജീവിതം ജീവിച്ചു തീർത്തു, പിന്നീട് ബുദ്ധമതത്തിൽ ആകൃഷ്ടനായി സന്ന്യാസ ജീവിതത്തേയുംരുചിച്ചറിഞ്ഞു. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻആഗ്രഹിക്കുന്നവർക്ക് വായിക്കുവാൻ യുക്തമായ പുസ്തകം.
ആൽഫ - റ്റി ഡി രാമകൃഷ്ണൻ
ആല്‍ഫ എന്ന ഒരജ്ഞാത ദ്വീപിൽ ആന്ത്രപ്പോളജി പ്രൊഫസ്സറായ ഉപലേന്ദു ചാറ്റര്‍ജിഇരുപത്തഞ്ചു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഒരു വിചിത്രമായ പരീക്ഷണത്തിന്റെ കഥയാണുആൽഫ.
ഊർമ്മിള കൃഷ്‌ണദാസ് ആ കഥയെക്കുറിച്ച് വിവരിച്ചപ്പോൾ ഇങ്ങനെയും വിത്യസ്ഥമായിനോവലുകൾ എഴുതപ്പെടാമെന്ന ആശയം ഞങ്ങളിൽ എഴുതിച്ചേർത്തു. 1973 ജനുവരിഒന്നിന് പല രംഗത്തുനിന്നുള്ള പന്ത്രണ്ടുപേരുമായി ഉപലേന്ദു ചാറ്റര്‍ജി ദ്വീപിലേക്ക് യാത്രതിരിച്ചു.
വേഷവും ഭാഷയും വെടിഞ്ഞ് അറിവും പരിചയവും മറന്ന് ഇരുപത്തഞ്ചു വര്‍ഷം ജീവിക്കുക. ആദിമ ജീവിതാവസ്ഥയിലേക്ക് സ്വയം പ്രവേശിച്ചുകൊണ്ട് പൂജ്യത്തില്‍ നിന്നു തുടങ്ങുക. സമൂഹം, കുടുംബം, സദാചാരം എന്നിവയുടെ പൊള്ളത്തരം തുറന്നു കാട്ടാനും അവമനുഷ്യന്റെ സ്വാതന്ത്ര്യത്തെയും പുരോഗതിയെയും എങ്ങനെ പ്രതികൂലമായിബാധിക്കുന്നുവെന്ന് മനസ്സിലാക്കാനുമാണ് പരീക്ഷണം.
ഇരുപത്തഞ്ചു വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ പരീക്ഷണഫലമറിയാൻആല്‍ഫയിലെത്തിയവർക്ക് കാണുവാൻ സാധിച്ചത് ദ്വീപില്‍ ഇരുപത്തഞ്ചോളം പ്രാകൃതമനുഷ്യരെയാണു. വേഷവും ഭാഷയും അറിവും പരിചയവും മറന്നപ്പോൾ മനുഷ്യനിലെകാടത്തം പുറത്തു വന്നിരിക്കുന്നു. തികച്ചും പുതിയ ഒരു തലമുറയെ പ്രതീക്ഷിച്ചഗവേഷകർക്ക് ഭക്ഷണത്തിനും ലൈംഗീകതക്കും വേണ്ടി കടിച്ചു കീറുന്ന മനുഷ്യ മൃഗങ്ങളെകാണുവാൻ സാധിച്ചു. പരീക്ഷണം പരാജയമയി നോവലിൽ പ്രഖ്യാപിക്കുമ്പോൾമനുഷ്യരിലേക്കും അവരിലെ മനുഷ്യത്വത്തിലേക്കും കാടത്വത്തിലേക്കുമുളള ഒരുനേർക്കാഴ്ചയാണു ഈ നോവൽ...
വീണ്ടും യാത്ര പറഞ്ഞ് ഞങ്ങൾ പിരിഞ്ഞപ്പോൾ മലയാള സാഹിത്യത്തെ നെൻഞ്ചോട്‌ചേർത്ത ഒരു പിടി മനുഷ്യരിൽ അഡലൈഡ് എന്ന ഈ നാട്ടിൽ ആ ഭാഷയെ, അതിലെസാഹിത്യത്തെ ഞങ്ങളിൽ അന്യം നിൽക്കാതിരിക്കുവാനുളള സാഹിത്യവേദിയുടെപരിശ്രമത്തിൽ ഭാഗവാക്കായതിലുളള സായൂജ്യം അവശേഷിച്ചു.
നന്ദി
കാർത്തിക...
28.09.20
“It was My mistake that I filled You with false hopes...
It was My mistake that I placed You in a situation where-
You expected lots from people around You...
It was my mistake that I didn’t see through other’s eyes..
Each and every moment I spent with You taught me -
How a parent’s irresponsibility could shatter -
The innocence of a child,
Her expectations and Her trust towards others.....
Apologies My Child for all the heartache which was imposed by Your Mom Today....
Thank You My Child for being the reason -
for commencing a New Journey within Me.
With Lots of ❤️
"അവൾക്ക് അത്രയൊക്കേ വേണ്ടൂ... അംഗീകരിക്കപ്പെടുന്നു എന്നഅറിവ് മതി അവൾ അന്തസ്സോടെ ജീവിക്കും... കൂടെയുണ്ട് എന്ന വാക്കുമതി ബാക്കിയെല്ലാം ഭംഗിയിൽ പൂർത്തിയാക്കും.... അഭിനന്ദനത്തിന്റെകുഞ്ഞു വാക്കുമതി അതിശയിപ്പിക്കുന്ന വിധം അവളെന്തിലുംമുന്നേറും.... ആദരവും അംഗീകാരവും നൽകുന്നവനു പ്രാണനുംപ്രണയവും കൊണ്ട് അവൾ വിരുന്നൂട്ടും .... "പി.എം.എ ഗഫൂർ