My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, August 15, 2022

മൂകമായ്‌ (വരികൾ)

 മൂകയായ്‌ എന്ന സൃഷ്ടിയുടെ ജനന കഥ!

ആലാപനം: G. വേണുഗോപാൽ

സംഗീതം: ശിവദാസ്‌ വാര്യർ

വരികൾ: അനീഷ്‌ നായർ





2021 ഒക്ടോബറിലാണ്  ഗാനം പ്രേഷകരിലേക്ക്‌ എത്തുന്നത്‌ പാട്ടിനെക്കുറിച്ച്‌ മെട്രോ മലയാളത്തിൽ ഒരു ആർട്ടിക്കിൾ എഴുതുന്ന വേളയിൽ അനീഷ്‌ നായർ എനിക്ക്‌ കുറച്ച്‌ വോയിസ്‌ ക്ലിപ്പുകൾ അയച്ചു തന്നിട്ട്‌ പറഞ്ഞു,


 " പാട്ടിന്റെ അർത്ഥത്തെക്കുറിച്ച് ഒരു സുഹൃത്ത്‌ ചോദിച്ചപ്പോൾ ഞാൻ അദ്ദേഹത്തോട്‌ പറഞ്ഞ കാര്യങ്ങൾ ഇതിലുണ്ട്‌ഇതിൽ ഒരു കാര്യം ഒഴിച്ച്‌ ബാക്കിയെല്ലാം ആർട്ടിക്കിളിൽ ചേർത്തോളൂ." 


 വോയിസ്‌ ക്ലിപ്പിലൂടെ അന്ന് അദ്ദേഹം പങ്കുവെച്ച ഒരനുഭവത്തിലൂടെ ശരിക്കും ആ പാട്ടിന്റെ ദൈവീക സാന്നിധ്യം ഞാൻ അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്‌.


 അനുഭവം അദ്ദേഹത്തിന്റെ വാക്കുകളിലൂടെ ഞാൻ ഇവിടെ കുറിക്കുന്നു;


" പാട്ടെഴുതുന്ന സമയത്ത്‌ എവിടെയുമില്ലാത്ത ഒരു ഗന്ധം എന്റെ മുറി ഒന്നായിട്ട്‌ വന്നുനിറഞ്ഞുകൂടെ ആരുമില്ലാഇതുവരെയുമില്ലാത്ത  സുഗന്ധം എന്തിന്റെയാണെന്ന് അറുയുവാൻ പറ്റാതെ എനിക്ക്‌‌ ഒരുതരം ഭ്രാന്ത്‌ പിടിക്കുന്ന അവസ്ഥയായിഎന്നിട്ട്‌ ഞാൻ മുകളിലത്തെ മുറിയിലേക്ക്‌ പോയി പെർഫ്യൂമിന്റെ കുപ്പി എന്തെങ്കിലും പൊട്ടിയതാണോയെന്ന് നോക്കിമുകളിലൊന്നും  സ്മെല്ലില്ലാഅപ്പോൾ മനസ്സിലായി അത്‌ പെർഫ്യൂമിന്റെ മണമല്ലാഞാൻ ഇതുവരേയും അനുഭവിക്കാത്ത ഒരു ഗന്ധമാണ്ആ സുഗന്ധം നിറഞ്ഞു നിന്ന എന്റെ മുറിയിലിരുന്ന്  ദിവസമാണ് ഞാനീ പാട്ട്‌ എഴുതുന്നത്‌അടുത്ത ദിവസം രാവിലെ ഞാൻ എണീറ്റയുടനെ നോക്കിയത്‌  മണം അവിടെയുണ്ടോയെന്നാണുഅപ്പോഴും എന്റെ കൈയ്യിൽ  മണം ബാക്കിയുണ്ട്‌ദിവസം മുഴുവൻ  മണം എന്റെ കൂടെയുണ്ടായിരുന്നുഞാനൊരു ഭക്തനല്ലാപക്ഷേ ഏതോ ഒരു ശക്തിയാണ് എന്നെക്കൊണ്ട്‌ ഇതെല്ലാം ചെയ്യിക്കുന്നത്‌ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നുനമ്മളല്ലാ ഇതൊന്നും ചെയ്യുന്നതെന്ന് നമ്മളെ മനസ്സിലാക്കിത്തരുന്ന ഒന്നാണ് എഴുത്ത്‌."


അദ്ദേഹത്തിന്റെ  വാക്കുകൾ കേട്ടുകഴിഞ്ഞപ്പോൾ ഒന്നും പറയുവാൻ ആകാതെ എത്ര നിമിഷം ഞാൻ അങ്ങനെ ഇരുന്നുവെന്ന് അറിയില്ലാ ദൈവീക സാന്നിധ്യം ഞാനും അറിയുകയായിരുന്നുഅന്ന് അതെന്നിൽ നിറച്ച പൂർണ്ണത എന്റെ കണ്ണുകളെ നനയിച്ചു


 ഒരു കാര്യം ഒരിടത്തും എഴുതരുതെന്ന് അദ്ദേഹമെന്നോട്‌ പറഞ്ഞിരുന്നുപക്ഷേ ആ പാട്ടിനെ ആസ്വദിച്ചവർക്ക്‌ അത്‌ പൂർണ്ണമാകുവാൻ  ഒരു കുറിപ്പ്‌ വേണമെന്ന് ഞാൻ വിശ്വസിക്കുന്നു.


 ദൈവീക സാന്നിദ്ധ്യത്തിൽ ജന്മം കൊണ്ട വരികൾ !


*സഹസ്രകോടി സൂര്യപ്രഭാപൂരസദൃശാം*


*പഞ്ചബ്രഹ്മസ്വരൂപിണീ തവമുഖപങ്കജം*


*മായയാം മമ മാനസത്തിൻ മാലകറ്റി*


*മായാതെയെന്നുള്ളിൽ വിളങ്ങീടണം ചിരം*


(ആയിരംകോടി സൂര്യന്മാർ ഒന്നിച്ചുദിച്ചതുപോലയുള്ള പഞ്ചബ്രഹ്മസ്വരൂപിണിയായഅമ്മയുടെ താമരപ്പൂ പോലെയുള്ള മുഖം....

എന്റെ മായയുടെ അഴുക്കു മൂടിയ മനസ്സിൽ എന്നെന്നും മായാതെ വിളങ്ങീടണം)


*മൂകമായ് ഭജിക്കുമീയടിയന്റെ നാവിലെന്നും*

*വരമായി വരേണം നീ മൂകാംബികേ*

*അഹമെന്ന ഭാവങ്ങളൊഴിഞ്ഞോരെന്നുള്ളിലെന്നും*

*അറിവായി നിറയേണം ജ്‌ഞാനാംബികേ*

*തെറ്റുന്നോരിളം പാദമടിവെക്കും വഴിത്താരിൽ*

*വിരൽത്തുമ്പാൽ നടത്തേണം വേദാംബികേ


*നേരെന്തെന്നറിയാതെ നേരമെന്തെന്നറിയാതെ*

*വ്രതം നോറ്റു പ്രണമിപ്പൂ ത്രിപുരേശ്വരീ*

*ഒന്നുമാത്രമറിയുന്നേൻ*

*അമ്മയാണെന്നുള്ളിലെന്നും*

*അമ്മയുണ്ടെൻ പിന്നിലെന്നും*

*അമ്മയെന്ന മന്ത്രമൊന്നെൻ ചുണ്ടിലെന്നും*. 


*ജ്ഞാനോദയം നൽകും പുലരിപ്പൊന്നൊളി തൂകി*

*നെറുകിൽ ജ്‌ഞാനാംബിക തൊട്ടുണർത്തും*

*അജ്ഞാനമകലുവോളം*

*കൂരിരുട്ടിൽ കൂട്ടിരിക്കാൻ*

*താരാട്ടിൻ താളമായെൻ*

*അമ്മമാത്രമമ്മമാത്രമുണർന്നിരിക്കും*


❣️

KR

Friday, July 29, 2022

The IKIGAI Journey




 A well-deserved break with My Books!!…


അറിവിന്റെ ലോകത്തേക്ക്‌ നമ്മൾ തനിച്ച്‌ നടത്തുന്ന യാത്രകൾ‌ ഒരു ഹരമാണ്...


"The IKIGAI Journey" : A Practical Guide to Finding Happiness and Purpose the Japanese Way


by Hector Garcia and Francesc Miralles...


ഒരുപാട്‌ കേട്ടറിഞ്ഞ  പുസ്തകം വായിക്കുവാൻ കാത്തിരിക്കുവാൻ തുടങ്ങിയിട്ട് ‌നാളുകൾ ഏറെയായി... തിരക്കുകൾ ക്കൊടുവിൽ തേടിയെത്തിയ വിശ്രമ ദിവസങ്ങളിൽ കൂടെക്കൂട്ടുവാൻ പറ്റിയ നല്ലൊരു സുഹൃത്തായി ഇക്കിഗായിയെ കൂടെക്കൂട്ടി...


നിങ്ങളുടെ ലക്ഷ്യങ്ങളെ പുൽകുവാൻ ഭാഗ്യത്തേയുംധനത്തേയും ആശ്രയിക്കാതെ സ്വന്തം കഴിവിനേയുംകഠിനാധ്വാനത്തേയും ആശ്രയിക്കുകയെന്നത്‌ എല്ലാവർക്കും അറിയാവുന്ന വസ്തുത വസ്തുതകളുടെ സയന്റിഫിക്ക്‌ തലങ്ങളിലേക്കുളള ഒരു യാത്ര...


നമ്മുടെ ജീവിത്തത്തിലെ ഓരോ കാര്യങ്ങൾക്കും നമ്മൾ ഒരു ഫീഡ്‌ബാക്ക്‌ കൊടുക്കന്നത്‌ നല്ലതാണ്...


 ചോദ്യങ്ങൾ നമ്മൾ നമ്മളോട്‌ തന്നെ ചോദിക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെവളർത്തുകയാണ്;


Magical questions to ask Yourself to find the better person in You! 


“What should I STOP doing?

What should I KEEP doing?

What should I START doing?”


Live Your Life to its fullest extent.... ❣️


❤️

KR





Monday, July 4, 2022

ഒന്നുമില്ലെൻ കൈയ്യിൽ നേദിക്കുവാൻ ... G. Venugopal , Anish Nair

ചിലർ പാട്ടിനെ കേൾക്കുവാൻ ഇഷ്ടപ്പെടുന്നു...

ചിലർ പാട്ട്‌ കേട്ടുകൊണ്ട്‌ കാണുവാൻ ഇഷ്ടപ്പെടുന്നു...

ചിലർ അതിന്റെ വരികളെ അറിഞ്ഞ്‌അർത്ഥമറിഞ്ഞ്‌ ആത്മാവിനോട്‌ ചേർത്ത്‌ വെക്കുവാൻഇഷ്ടപ്പെടുന്നു...





ആൽബം:  ബ്രഹ്‌മാർപ്പണം

രചന: അനീഷ് നായർ

സംഗീതം: സജിത്‌ ശങ്കർ

ആലാപനം: G. വേണുഗോപാൽ




ഒന്നുമില്ലെൻ കൈയ്യിൽ നേദിക്കുവാൻ കണ്ണാ..

 ജന്മമതിനല്ലയോ...  ജന്മമതിനല്ലയോ

ഒന്നുമില്ലിനിയും പ്രാർത്ഥിക്കുവാൻ കണ്ണാ...

എന്നുളളിൽ നീയല്ലെയോ...എന്നുളളിൽ നീയല്ലെയോ...

                                   (ഒന്നുമില്ലെൻ....)


എന്തിനു രാവിലും കായാമ്പൂവിലും

ഘനശ്യാമവർണ്ണം ചാലിച്ചു നീ... (2)

മണ്ണിലും വിണ്ണിലും കാട്ടുകടമ്പിലും

എന്തിനു നിന്റെ മെയ്‌ ചേർത്തുവെച്ചു

എപ്പോഴും കാണുവാനാശിച്ചോരെൻ 

ജന്മമോഹങ്ങളെ നീ അറിഞ്ഞതല്ലേ

കൃഷ്ണാ അറിഞ്ഞതല്ലേ...

                                      (ഒന്നുമില്ലെൻ...)


എന്തിനു സന്ധ്യകൾ ചന്ദനം ചാർത്തിയെൻ 

ചിന്തയിൽ നിന്നെ കുടിയിരുത്തീ... (2)

എന്തിനു ഞാനാ പാഴ്മുളന്തണ്ടിലും 

നീ നിന്റെ ചുണ്ടിണ ചേർത്തു വെച്ചു....

എപ്പോഴും നിൻ നാമം പാടാൻ കൊതിച്ചൊരെൻ 

മോഹങ്ങളെ നീ അറിഞ്ഞതല്ലേ...

കൃഷ്ണാ അറിഞ്ഞതല്ലേ ...

                                         (ഒന്നുമില്ലെൻ...)


❣️

KR

Saturday, July 2, 2022

We will miss You Ammachi


 നാട്ടിൽ ചെല്ലുമ്പോൾ നമ്മളെ കാണുവാൻആഗ്രഹിക്കുന്നപലഹാരങ്ങളൊക്കെ ഉണ്ടാക്കി കാത്തിരിക്കുന്ന കുറച്ച്‌ മനുഷ്യരുണ്ട്‌അതിലൊരാളായിരുന്നു ബിബിന്റെ വല്ല്യമ്മച്ചികാണുമ്പോൾ ഒരു നല്ല ചിരി സമ്മാനിച്ച്‌നമ്മളെ ചേർത്ത് നിർത്തി കുശലം പറഞ്ഞ്‌ ചോദിക്കും, "കൊച്ച്‌ എന്നാ വന്നേ?"... അവിടെ നിന്ന് പോരുവാൻ സമ്മതിക്കാതെപോരുമ്പോൾ "തിരിച്ച്‌ പോകുന്നതിനു മുൻപ്‌ ഒന്നൂടി വന്ന് കണ്ടിട്ട്‌ പോണേഎന്ന് പറഞ്ഞ്‌ യാത്ര അയക്കുന്ന അമ്മച്ചി ഇനി ഓർമ്മകളിൽ." ഇപ്രാവശ്യം നാട്ടിൽ പോയപ്പോൾ അമ്മച്ചിയെ കണ്ടപ്പോൾ അറിയാമായിരുന്നു ഇനി ഒരു കൂടിക്കാഴ്ച്ചയില്ലായെന്ന്.

നാട്ടിലേക്കുളള ഓരോ യാത്രയിലും കാണുവാൻ സാധിക്കുന്നവരെയെല്ലാം കണ്ട്‌ തിരികെ മടങ്ങിവരിക.... ഇനിയത്തെ യാത്രയിൽ ആരൊക്കെ നമുക്ക്‌ വേണ്ടി  കാത്തിരിപ്പുണ്ടാവുമെന്ന് അറിയില്ല..... ഓരോ മനുഷ്യരെയും ഓർമ്മകളുടെ ഏടുകളിലേക്ക്‌ യാത്രയാക്കി മരണവും കൂടെത്തന്നെയുണ്ട്‌..


🙏

KR

Tuesday, June 21, 2022

സാഹിത്യവേദി കൂട്ടായ്മ - ജൂൺ 19, 2022


കോവിഡും ലോക്ക്ഡൗണുമെല്ലാം സ്മൃതിപദങ്ങളിൽ ചേക്കേറിക്കൊണ്ടിരിക്കുന്ന നാളുകളിൽ വീണ്ടുമൊരു സായന്തനം പുസ്തകങ്ങളുടേയുംപുതിയ ഒരു നോവലിന്റെ പരിചയപ്പെടുത്തലിനും സാക്ഷിയായി!. അഡ്ലെയിഡ്‌ നിവാസിയായ ബിനു ഗോപിനാഥ്‌ എഴുതിയ "അസന്തുഷ്ടിയുടെ കാവലാൾഎന്ന പുതിയ നോവലിനെക്കുറിച്ച്‌ അദ്ദേഹം പങ്കുവെച്ച അനുഭവങ്ങൾ എഴുതന്നവർക്കുംഇനിയും എഴുതുവാൻ ആഗ്രഹിക്കുന്നവർക്കും ഒരു പ്രചോദനമായിമാറി എന്ന് തന്നെ പറയാംജിരോലിമോ കാർഡാനോ എന്ന മഹാനായ വ്യക്തിയുടെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തി സ്പാനിഷ്‌ മതവിചാരണ ജനങ്ങളെ എങ്ങനെ ഭയപ്പെടുത്തിയെന്നുംഇരുണ്ട കാലഘട്ടത്തിൽ നിന്നും നവോത്ഥാനത്തിലേക്ക്‌ സമൂഹം എങ്ങനെ ഉയിർത്തെഴുന്നേറ്റെന്നും അടയാളപ്പെടുത്തുന്നതാണ്  നോവൽ. (വിശദമായ വിവരണം ഒരു പുസ്തക നിരൂപണത്തിലൂടെ പിന്നീട്‌ എഴുതുന്നതാണ്.)



ബിനു ഗോപിനാഥിന്റെ പുസ്തകം വേണ്ടവർ അദ്ദേഹത്തെ നേരിട്ട്‌ ബന്ധപ്പെടാവുന്നതാണ്.
 ലിങ്കിൽ ക്ലിക്ക്‌ ചെയ്താൽ അദ്ദേഹത്തിന്റെ പുസ്തകം ലഭ്യമാണ്.

സജിമോൻ ജോസഫ്‌ വരകുകാലായിൽ പരിചയപ്പെടുത്തിയ തകഴിയുടെ കയർ എന്ന നോവലിനെക്കുറിച്ച്‌ സജിചേട്ടന്റെ വാക്കുകളിലൂടെ ചുവടെ ചേർക്കുന്ന വിവരണം;
"മനുഷ്യനും ഭൂമിയും തമ്മിലുളള ബന്ധത്തിന്റെ കഥപറയുന്നഇരുനൂറിലേറെ വർഷങ്ങളിലെ ആറു തലമുറകളുടെ സുദീർഘ പരിണാമങ്ങളെ അനാവരണം ചെയ്യുന്ന ഇതിഹാ സതുല്യവുംഅസാധാരണവുമായ ആയിരത്തോളം പേജുകളുളളആയിരത്തോളം കഥാപാത്രങ്ങളുളള ഒരു സാഹിത്യസൃഷ്ടിയാണ് തകഴി ശിവശങ്കര പിളളയുടെ "കയർഎന്ന നോവൽ. 1980- വയലാർ അവാർഡും, 1984- ജ്ഞാനപീഠ പുരസ്കാരവും ലഭിച്ച കൃതികഴിഞ്ഞ രണ്ടു ശതകങ്ങളിൽ കേരളത്തിലുണ്ടായ സാമൂഹികവുംസാംസ്കാരികവുംസാമ്പത്തികവുംരാഷ്ട്രീയവുമായ വികാസ പരിണാമങ്ങളെ കുട്ടനാടൻ ജീവിതത്തിന്റെ താളലയങ്ങളിലൂടെ ആവിഷ്ക്കരിച്ചിരിക്കുകയാണ് തകഴിഒരു നായകനേയോനായികയേയോഒരു കുടുംബത്തേയോ ആസ്പദമാക്കിയല്ല  നോവൽ എഴുതിരിക്കുന്നത്‌ഓരോ കഥാപാത്രങ്ങൾക്കും ഓരോ കഥകൾഓരോ കഥാപാത്രങ്ങളുടെ കഥകൾ ഒരു സമൂഹത്തിന്റെഒരു നാടിന്റെ കഥയായി മാറുന്നു ഈvനോവലിൽഇരുനൂറിലേറെ വർഷങ്ങൾക്ക്‌ മുൻപ്‌ ഭൂമി അളന്ന് അതിരു തിരിച്ച്‌ ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ ക്ലാസ്സിപ്പേർ കൃഷ്ണപിളള എത്തുന്നതു മുതൽ, 1970-കളിലെ നക്സൽ പ്രസ്ഥാനം വരെ  കഥയുടെ ഭാഗമാകുന്നുമരുമക്കത്തായ സംസ്കാരത്തിന്റെ തകർച്ചയുടെ ക്രമമായ രീതി വിവരിക്കുന്നതിനോടൊപ്പംകഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടുകളിൽ ഭൂവുടമ വ്യവസ്ഥയിൽ വന്നമാറ്റങ്ങളേയുംഅവ സമൂഹത്തിൽ സൃഷ്ടിച്ച ചലനങ്ങളേയും  നോവലിൽ പ്രതിപാദിക്കുന്നു."

ഹിജാസ്‌ പുനത്തിൽ അവതരിപ്പിച്ച "പുഴുഎന്ന സിനിമയുടെ നിരൂപണവും ജാതിമതവർഗ്ഗവർണ്ണ സമത്വ ചിന്തകളിലേക്ക്‌ ഓരോ അംഗങ്ങളേയും കൂട്ടിക്കൊണ്ട്‌ പോയി എന്നതും എടുത്ത്‌ പറയേണ്ട അനുഭവമായി

നന്ദിഊർമിള കൃഷ്ണദാസ് സാഹിത്യവേദിയുടെ‌  സായന്തനത്തെ ക്രമീകരിച്ചതിന്...

നന്ദിരുചിക്കൂട്ടുകൾ നൽകി കൂട്ടയ്മയെ  പരിപോഷിപ്പിച്ച അംഗങ്ങൾക്ക്‌...

ഇനിയും ഒരുമിച്ച്‌ കൂടുവാൻ എല്ലാവർക്കും സാധ്യമാകട്ടെയെന്ന് ആശംസിച്ച്‌ കൊണ്ട്‌..

സ്നേഹപൂർവ്വം 
കാർത്തിക താന്നിക്കൻ

Tuesday, June 7, 2022

മഴ ...🌧🌧




  പ്രണയം 

കൈമാറുന്ന

മേഘപാളികള്‍ ...

 സംഗമത്തിൽ

ദിവ്യപ്രഭ പൊഴിക്കുന്ന

 മിന്നല്‍ പിണരുകൾ..

പ്രണയത്തിന്‍ 

തീവ്രതയിൽ 

നാലു ദിഗന്തങ്ങളിലും 

മുഖരിതമാകുന്ന 

ഇടിമുഴക്കം

പിന്നെയാ പ്രണയത്തിന്‍ 

പൂര്‍ണ്ണതയായി 

പെയ്തിറങ്ങുന്ന

മഴനീര്‍ത്തുള്ളികൾ….


മഴ!!...

എന്റെ പ്രണയം ....

 

❤️

KR

Friday, June 3, 2022

എന്തൊരു ചങ്കൂറ്റം

 


നീനീയെന്താ ഇങ്ങനെ?


ഞാൻഅത്‌ തന്നെയാ കഴിഞ്ഞ മുപ്പത്തെട്ട്‌ വർഷമായിട്ട്‌ ഞാനും ചിന്തിക്കുന്നത്‌!!!


നീഎനിക്ക്‌ നിന്നെ മനസ്സിലാക്കുവാനേ പറ്റുന്നില്ലാ...


ഞാൻഎനിക്ക്‌ എന്നെ തന്നെ പിടുത്തം കിട്ടുന്നില്ലാ... പിന്നെയല്ലേ നീ!!!.. 


നീനിനക്ക്‌ വട്ടാണു.


ഞാൻഅത്‌ തന്നെയാണു‌ നാട്ടുകാരും വീട്ടുകാരും ഒരേ സ്വരത്തിൽ പറയുന്നത്‌!!!...


(ഞാൻ അട്ടഹസിക്കുന്നു)


നീ: (പ്ലിംങ്ങിയ‌ ഭാവത്തിൽ എന്നെ നീ നോക്കി തലയാട്ടുന്നു.)


ഞാൻകഴിഞ്ഞോ


നീ: (നിശബ്ദം)


(ഒരു ദീർഘ നിശ്വാസം വിട്ടുകൊണ്ട്‌)


ഞാൻഅതേയ്.... ‌ ആർക്കും പിടുത്തം കിട്ടാത്തഎന്നെപ്പോലെ വട്ടുളള ഒരു പാട്‌ പേർ ഈ ഭൂമിയിൽ ഉണ്ട്‌അവരെ അറിയണമെങ്കിൽ അവരുടെ കണ്ണുകളിലൂടെ അവരുടെ ആത്മാവിലേക്കൊന്ന് നോക്കിയാൽ മതി...  നിങ്ങൾ കണ്ടില്ലാത്ത ഒരത്ഭുത ലോകം നിങ്ങൾക്കവിടെ കാണുവാൻ സാധിക്കും...  പക്ഷേ അതിനൊരു ചങ്കൂറ്റം വേണം..


 (നീ എന്റെ കണ്ണുകളിലേക്ക്‌ നോക്കി. )


(അങ്ങനെ നോക്കിയിരുന്ന് എപ്പോഴാ നീ ഉറങ്ങിയതെന്ന് ഞാനും അറിഞ്ഞില്ലഞാൻ എപ്പോഴാ ഉറങ്ങിയതെന്ന് നീയും അറിഞ്ഞില്ലാ....)


"എന്തൊരു ചങ്കൂറ്റം !!!...."


(P M A ഗഫൂർ പറഞ്ഞതു പോലെ, " ഒരു ശ്വാസം മറ്റേതോ ഒരു ശ്വാസത്തിന്റെ ഇന്ധനമാണ്." അവിടെ പരസ്പരം അറിഞ്ഞും അറിയാതെയും  ശ്വാസങ്ങൾ അങ്ങനെ പൊയ്ക്കൊണ്ടേയിരിക്കും....).


❤️

KR

Thursday, June 2, 2022

ഞാനും നിശബ്ദം

 


ഞാൻഞാനൊരു കാര്യം ചോദിക്കട്ടെ....


നീചോദിച്ചോളൂ!!..


ഞാൻഅല്ലെങ്കിൽ വേണ്ട....

ചോദ്യങ്ങൾ ഇല്ലാതിരിക്കുന്നതാണ് എപ്പോഴും നല്ലത്‌...


നീഅത്‌ നല്ല കാര്യം!


ഞാൻചോദ്യങ്ങൾക്കുളള ഉത്തരം അറിയുമ്പോൾ..ചോദിക്കാതിരിക്കുന്നതല്ലേ നല്ലത്‌...


നീ: (നിശബ്ദം )


(ആത്മഗതം)

ഞാൻ : ചോദിച്ചാൽ തന്നെ അവനവനെ

ന്യായീകരിക്കുന്ന ഉത്തരങ്ങൾ മാത്രമേ എല്ലാവരും നൽകൂ...


(ഞാനും നിശബ്ദം)