My Dreams and Determinations

My Dreams and Determinations

To have my signature in the World of Letters.

To leave my foot prints in the most beautiful destinations in the world. (Our dream project- Travelogue)

Launching a charitable organization for poor, orphans and destitutes.

To merge into this Nature through the experience of my Love and fervent coupling.

"To win the life through My Secret Wish".


Monday, December 14, 2015

ക്ലൈമാക്സ്...





"എന്‍റെ പ്രഭാതങ്ങള്‍ വിടരുന്നത് എന്‍റെ പ്രണയത്തന്‍റെ സ്പന്ദനങ്ങളിലാണ്,നിന്‍റെ ഓര്‍മകളിലാണ്. വെളുപ്പിനെ നിദ്രവെടിഞ്ഞ് എന്‍റെ കണ്ണുകള്‍ പുതിയ പ്രഭാതത്തിനായി വിടര്‍ന്നാലും, കുറച്ചു നേരം കട്ടിലില്‍ നിന്ന് എണീക്കാതെ ജനാലയിലൂടെ അരിച്ചെത്തുന്ന തണുപ്പിനെ എന്‍റെ ശരീരത്തെ പുല്‍കാന്‍ സമ്മതിക്കാതെ പുതപ്പ് വലിച്ചിട്ട് വെറുതെ കിടക്കും. അപ്പോള്‍ ഞാന്‍ വെറുതെ ചിന്തിക്കും ഞാന്‍ നിന്‍റെ ചിന്തകളിലും സ്വപ്നങ്ങളിലും ഉണര്‍ന്നിരിപ്പുണ്ടാകുമെന്ന്...."



ഇന്നത്തെ പ്രഭാതത്തിന് ഒരു പ്രത്യേകതയുണ്ട്. പതിവ് പോലെ അഞ്ചു മണിയായപ്പോള്‍ ഉണര്‍ന്നു. പിന്നെ എന്നത്തേയും പോലെ എന്‍റെ പ്രണയുവുമായി ഒരു മൌനസല്ലാപം. അത് എന്നെ എപ്പോഴും കൂട്ടിക്കൊണ്ട് പോകുന്നത് എന്‍റെ അക്ഷരങ്ങളുടെ ലോകത്തേക്കാണ്. എനിക്ക് വേണ്ടി മനോഹരമായ ഒരുപാട് ചിന്തകള്‍ അത് സമ്മാനിക്കും. ശരിക്കും അതാണ്‌ എനിക്ക് ഓരോ അദ്ധ്യായങ്ങള്‍ എഴുതുവാനുള്ള ഊര്‍ജ്ജം നല്‍കുന്നത്.

അങ്ങനെ ഒരുപാട് ദിവസമായി ഞാന്‍ ആലോച്ചിച്ചുകൊണ്ടിരുന്ന ഒരു കാര്യം ഇന്ന്‌ സാര്‍ത്ഥകമായി....

14 ഡിസംബര്‍ 2015 , 06:40


എന്‍റെ നോവലിനുള്ള ക്ലൈമാക്സ് എന്‍റെ പ്രണയം എനിക്കായി ഇന്ന്‍ എന്‍റെ ഹൃദയത്തില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നു..... ശരിക്കും പറഞ്ഞാല്‍ ഞാനത് അനുഭവിച്ചറിഞ്ഞു എന്നു വേണം പറയാന്‍...


ഒരു കഥയുടെ ആത്മാവ് കുടികൊള്ളുന്നത് അതിന്‍റെ ക്ലൈമാക്സിലാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. എന്‍റെ കഥകളില്‍ ഞാന്‍ ഏറ്റവും പ്രാധാന്യം കൊടുക്കുന്നതും അതിനാണ്. എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നു ഇന്ന്‌.

ഞാന്‍ അതിന് നന്ദി പറയേണ്ടത് എന്‍റെ പ്രണയത്തോടും... പിന്നെ പ്രിയ സുഹൃത്തേ നീ ഇന്നലെ എന്നോടൊപ്പം ചിലവഴിക്കാന്‍ കാണിച്ച നിന്‍റെ വലിയ മനസ്സിനോടുമാണ്.... എത്രയോ കാതങ്ങള്‍ അകലെയാണെങ്കിലും എന്‍റെ മനസിന്‍റെ വിഹ്വലതകള്‍ നീ അറിയുകയും ജീവിതത്തില്‍ ഞാന്‍ എന്ന വ്യക്തിയും എന്‍റെ തീരുമാനങ്ങളും ശരിയാണെന്ന് പൂര്‍ണമായും വിശ്വസിക്കുവാന്‍ എന്‍റെ മനസ്സിനെ നീ പ്രാപ്തമാക്കുകയും ചെയ്തിരിക്കുന്നു. എനിക്കറിയാം ഇനിയങ്ങോട്ടുള്ള എന്‍റെ വഴികളില്‍ ഞാന്‍ നേരിടുവാന്‍ പോകുന്ന അനുഭവങ്ങള്‍ വളരെ അവിശ്വസനീയമാണെന്നും ഞാന്‍ തനിച്ചു തന്നെ അതിനോട് പടവെട്ടി പൊരുതി ജയിക്കണമെന്നും.

മാഷേ... എന്‍റെ നോവല്‍ എനിക്ക് പൂര്‍ത്തിയാക്കുവാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതെന്‍റെ വലിയൊരു സ്വപ്നമാണ്... എന്‍റെ മാഷിന് ഞാന്‍ സമര്‍പ്പിക്കുന്ന എന്‍റെ ഗുരുദക്ഷിണയാണത്.... എന്‍റെ ആത്മാവിലെ അക്ഷരങ്ങളാണ് അതിലൂടെ കുറിക്കപ്പെട്ടിട്ടുള്ളത്.... ഒരു ജന്മത്തിന്‍റെ സാഫല്യം ആ അക്ഷരങ്ങളിലും അതിലെ ഓരോ വരികളിലും പ്രതിഫലിക്കുന്നുണ്ട്.... അതിന്‍റെ പൂര്‍ണത എന്താണെന്ന് മാഷിനു മാത്രമേ മനസ്സിലാവുകയുള്ളൂ.... കാരണം എന്‍റെ സ്വപ്‌നങ്ങളും ജീവിതവും എന്താണെന്ന് അതിന്‍റെ ആഴത്തില്‍ തൊട്ടറിയുവാന്‍ എന്‍റെ മാഷിനു മാത്രമേ സാധിച്ചിട്ടുള്ളു..... ഞാന്‍ സാധ്യമാക്കിയിട്ടുള്ളൂ.... എല്ലാത്തിനും ഒരുപാട് നന്ദി...



മാഷിനറിയുമോ ഞാന്‍ ഇന്നലെയൊരു സ്വപ്നം കണ്ടു... സ്വപ്നമെന്ന് കേട്ടപ്പോൾ മാഷ്‌ ഞെട്ടിയോ??? ഞെട്ടെണ്ടാട്ടോ ... ആ സ്വപ്നം ഇതായിരുന്നു "എന്‍റെ നോവല്‍ ഞാന്‍ ആര്‍ക്കോ വായിച്ചു കേള്‍പ്പിക്കുകയാണ്. എന്‍റെ മുന്നില്‍ ഇരിക്കുന്ന ആ വ്യക്തിയുടെ മുഖം എനിക്ക് വ്യക്തമല്ല പക്ഷേ കുറച്ചു ദൂരെ മാറിനിന്ന് ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്ന എന്‍റെ കഥ ശ്രദ്ധിക്കുന്ന മാഷിനെ വ്യക്തമായി എനിക്ക് കാണാം...." എന്‍റെ സന്തോഷം കൊണ്ടാണോയെന്നറിയില്ല ആ സ്വപ്നത്തില്‍ നിന്ന് ഞാന്‍ പെട്ടെന്നുണര്‍ന്നു.... എന്നിട്ട് രേഞ്ചിയോട് എന്‍റെ സ്വപ്നത്തിന്‍റെ കാര്യം പറയണമെന്നു വിചാരിച്ചു..... പക്ഷേ മാഷിനറിയുമോ അത്‌ കേട്ടിട്ട്‌ റെഞ്ചി എന്താണു എന്നോട്‌ പറയാൻ പോകുന്നതെന്ന്  .. "എനിക്ക് വട്ടാണെന്ന്!!!!". അതുകൊണ്ട് ഞാന്‍ പറഞ്ഞില്ല. എനിക്ക് ഒരുപാട് സന്തോഷം തോന്നി ... റെഞ്ചി എനിക്ക് വട്ടാണെന്ന് പറയുമെന്നതിലല്ലാ... സ്വപ്നത്തിലാണെങ്കിലും എന്‍റെ കഥ കേട്ടൂല്ലോ എന്‍റെ മാഷ്‌... നമ്മുടെ മനസ്സിന്‍റെ തീവ്രമായ ആഗ്രഹങ്ങളാണ് സ്വപ്‌നങ്ങളായി നമ്മില്‍ വിടരുന്നത്...

പക്ഷേ അതുകൊണ്ടായിരിക്കും എന്‍റെ കഥയുടെ ക്ലൈമാക്സും എന്നെ തേടിയെത്തിയത്... എന്‍റെ ചില വിശ്വാസങ്ങളൊക്കെ മറ്റുള്ളവര്‍ക്ക് വട്ടായി തോന്നാം... പക്ഷേ അതൊക്കെ എന്‍റെ വളരെ നിഷ്കളങ്കമായ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്... എനിക്ക് മാത്രം മനസ്സിലാകുന്ന എന്‍റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍.....
സ്നേഹപൂര്‍വം

കാര്‍ത്തിക 







Sunday, December 13, 2015

KABHI ALVIDA NA KEHNA..


ജീവിതമെന്ന അനന്ത സാഗരത്തിലൂടെ നിരാശയെന്ന കപ്പലിൽ ഗതിവിഗതികൾ നിർണ്ണയമില്ലാതെ യാത്ര ചെയ്യുമ്പോൾ നമ്മുടെ മുൻപിൽ അണയുന്ന ഏതു തീരവും പുതിയ ജീവിതത്തിലേക്കുളള ഒരു പ്രതീക്ഷയുടെ കവാടമാണു, മരണത്തിൽ നിന്നും പുതിയ ജീവിതത്തിലേക്കുളള കാൽവെയ്പ്‌... 

പക്ഷേ ആ കാൽവെയ്പും പിഴച്ചുപോയാൽ , ആ തീരവും മറ്റൊരു നിരാശയിലേക്കുളള കവാടമായുരുന്നുവെന്ന് അറിയുന്ന നിമിഷം .. ആ യാത്ര എന്നന്നേക്കുമായി അവസാനിച്ചിരുന്നുവെങ്കിലെന്ന് അറിയാതെ ഒരു നിമിഷം ആഗ്രഹിച്ചു പോകും... 

പക്ഷേ പിന്നെയും തുടരുവാണുളള യാത്രയാണെങ്കിൽ അവിടെ മറ്റൊരു വാതിൽ തുറക്കപ്പെടും ..., പക്ഷേ ആദ്യം ഉണ്ടായിരുന്ന ആത്മവിശ്വാസം അതിന്റെ പൂർണ്ണതയിൽ അവിടെയുണ്ടാവുകയുമില്ലാ ... കാരണം മറ്റൊരു തീരത്തെ സമീപിക്കുമ്പോൾ പ്രതീക്ഷകൾക്കൊപ്പം ഒരു ഭയവും കൂടി നമ്മളെ വലയം ചെയ്തിരിക്കും ...അതും വീണ്ടുമൊരു നിരാശയിലേക്കുളള വാതിലാണെങ്കിലോയെന്ന ഭയം....



ജീവിതത്തിൽ ഒരിക്കലും പിരിയരുതെന്നാഗ്രഹിച്ചു 
പക്ഷേ വിധി നമ്മളെയകറ്റുകയാണു ചെയ്തത്‌
തീരങ്ങൾ അന്യമായ എന്റെ പ്രതീക്ഷകൾ
ഏത്‌ തീരം തേടിയാണു പോകേണ്ടത്‌.

നാം കണ്ട സ്വപ്നങ്ങൾക്ക്‌ വർണ്ണങ്ങളുണ്ടായിരുന്നു
നാം കണ്ട ജീവിതത്തിനു യാഥാർദ്ധ്യങ്ങളുണ്ടായിരുന്നു
പക്ഷേ വിധിയുടെ പുസ്തകത്തിൽ നാം കണ്ട ജീവിതം
എഴുതി ചേർത്തതോ നിറങ്ങളില്ലാതെ.

എന്നും നമ്മുടെ വഴികൾ ഒന്നായിരുന്നു
പക്ഷേ ഇപ്പോളവ രണ്ടായി പിരിഞ്ഞിരിക്കുന്നു
പൂർണ്ണതയിലേക്കുളള ആ യാത്രാ വഴികളിലെപ്പോഴും
ഒരുപാടിഷ്ടത്തോടെ നേരുന്നു നന്മകൾ നിനക്കായി.

കാർത്തിക....








Saturday, December 12, 2015

മനുഷ്യമൃഗങ്ങൾ (കഥ)

(തരംഗിണി നടത്തിയ കഥാ കവിത മത്സരത്തിൽ ഏറ്റവും നല്ല കഥയെന്ന സ്ഥാനത്തേക്ക്‌ പരിഗണിക്കപ്പെട്ട എന്റെ കഥ. അക്ഷരങ്ങക്കുടെ ലോകത്തെ ആദ്യ അംഗീകാരം എനിക്കായി നൽകിയ എന്റെ സൃഷ്ടി... തരംഗിണി ഭാരവാഹികൾക്ക്‌ എന്റെ ഹൃദയംഗമായ നന്ദി അർപ്പിക്കുന്നു).

http://tharamginionline.com/articles/viewarticle/1206.html


"പ്രഭാതങ്ങളും പ്രദോഷങ്ങളും, രാത്രികളും അവള്‍ക്കു സമ്മാനിച്ചിരിക്കുന്നത് അന്ധകാരത്തിന്‍റെ മുഖപടം അണിഞ്ഞ ആ ഇരുട്ടറകളാണ്. ഈ ലോകവും അതില്‍ വസിക്കുന്ന മനുഷ്യര്‍ ഉള്‍പ്പെടുയുള്ള കോടാനുകോടി ജീവ ജാലങ്ങളും അവള്‍ക്കിന്നന്യമാണ്. അവളുടെ ചിന്തകളില്‍, ഇനിയുള്ള യാത്രകളില്‍ അവള്‍ക്ക് അനുഭവിച്ച് അറിയുവാന്‍ കഴിയുന്നത്‌ അവളുടെ ലോകം മാത്രമായിരിക്കും.
അവിടെ സ്നേഹബന്ധങ്ങളില്ല, മുറിപ്പാടുകളില്ല, സ്വപ്നങ്ങളില്ല , യാഥാര്‍ത്യങ്ങളുമില്ല." തന്‍റെ പുതിയ ലേഖനത്തിന്‍റെ ആമുഖം എഴുതി നിര്‍ത്തിയ നന്ദു പിന്നീട് ചിന്തിച്ചത് ഈ ലോകത്തില്‍ നടമാടുന്ന ക്രൂരതകളെ കുറിച്ചാണ്. 

ഇന്നു പത്രമാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ചൂടുള്ള ചര്‍ച്ചയോടെ എല്ലാവരും പങ്കിടുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങള്‍ ആണ്. സ്ത്രീകള്‍ക്ക് നേരെ ഉയര്‍ന്നു കൊണ്ടിരിക്കുന്ന പീഡനങ്ങള്‍, മതസൗഹാര്‍ദ്ദത്തെ വെല്ലുവിളിച്ചു ദൈവത്തെ കോമാളിയാക്കിക്കൊണ്ട് മതത്തിന്‍റെ പേരില്‍ നടക്കുന്ന ക്രൂരതകള്‍, സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ചൂതാട്ടം നടത്തി സ്വന്തം കീശ വീര്‍പ്പിക്കുവാന്‍ തത്രപ്പെട്ടോടുന്ന രാഷ്ട്രീയ കോമരങ്ങളുടെ പരസ്പരമുള്ള ചെളി വാരി എറിയല്‍.

"നന്ദൂ.... അച്ഛന്‍ വിളിക്കുന്നു നിന്നെ" അമ്മയുടെ നീട്ടിയുള്ള വിളി തന്‍റെ ചിന്തകള്‍ക്ക് വിരാമം ഇട്ടു.പിന്നെ ഗോവണിപ്പടികള്‍ ഇറങ്ങി താഴെ ഇറയത്ത് ചാരുകസേരയില്‍ വിശ്രമിക്കുന്ന അച്ഛന്‍റെ അരികിലേക്ക് പോയി.

"അച്ഛന്‍ എന്നെ വിളിച്ചുവോ?" അതും പറഞ്ഞു വരാന്തയിലെ തൂണിലേക്ക് ചാരി നന്ദു ഇരുന്നു.

"നീ ആ കുട്ടിയേ പോയി കണ്ടിരുന്നുവോ?" അച്ഛന്‍റെ മനസ്സില്‍ തളം കെട്ടി നിന്ന ദുഃഖം ആ വാക്കുകളില്‍ പ്രതിഫലിച്ചു.

"ഉം...." നന്ദു മൂളുക മാത്രം ചെയ്തു.

"അവര്‍ക്ക് എന്തു സഹായം വേണമെങ്കിലും നീ ചെയ്തു കൊടുക്കണം. ആരും തുണയില്ലാത്ത പാവങ്ങള്‍ ആണ്". അതും പറഞ്ഞു അച്ഛന്‍ മുറിക്കുള്ളിലേക്ക് പോയി.

രാത്രി അന്ധകാരത്തെ പുണരുവാന്‍ തുടങ്ങിയിരിക്കുന്നു. ഇരുട്ടിലേക്ക് കണ്ണും നട്ട് വീണ്ടും ചിന്താമൂകനായി നന്ദു ഇരുന്നു. അവ നന്ദുവിനെ കൂട്ടികൊണ്ടു പോയത് പേമാരി ഒഴിഞ്ഞ ആ രാത്രിയുടെ ഓര്‍മ്മകളിലേക്കായിരുന്നു.
അന്നു പ്രത്ര ഓഫീസില്‍ നിന്നും പതിവിലും വൈകിയാണ് ഇറങ്ങിയത്‌. കര്‍ക്കടകമഴയുടെ തീക്ഷണതയില്‍ സംഹാരതാണ്ടവമാടുന്ന പ്രകൃതിയുടെ മടിത്തട്ടിലൂടെ തന്‍റെ ബൈക്കിലുള്ള യാത്ര ദുഃസഹം ആകുമെന്ന് അറിഞ്ഞുകൊണ്ട് രാഘവേട്ടനുമായി കുറെനേരം സംസാരിച്ചിരുന്നു.

പിന്നെ മഴ കുറച്ചു തോര്‍ന്നപ്പോള്‍ ബൈക്ക് എടുത്ത് യാത്ര ആരംഭിച്ചു. കുറച്ചു ദൂരം ചെന്നപ്പോള്‍ ആരുടെയോ കരച്ചില്‍ കേട്ടു ബൈക്ക് നിര്‍ത്തി.
കരച്ചിലിന്‍റെ ഇടവേളകളില്‍ തളം കെട്ടിയ നിശബ്ദത ആ ശബ്ദം എവിടെ നിന്നു വരുന്നുവെന്നു മനസ്സിലാക്കുന്നതില്‍ കാലതാമസം ഉണ്ടാക്കി. വഴിക്ക് ഇരു വശവും കുറ്റിക്കാടുകള്‍ തിങ്ങിനിറഞ്ഞു നിന്നിരുന്നു..

മനസ്സില്‍ തെല്ലു ഭയം ഘനീഭവിച്ചെങ്കിലും വേഗം തന്നെ ആ ശബ്ദത്തിന്‍റെ ഉറവിടം ലക്ഷ്യം വെച്ചു നടക്കുവാന്‍ തുടങ്ങി. തന്‍റെ മൊബൈല്‍ ടോര്‍ച്ചിന്‍റെ  വെളിച്ചത്തില്‍ താന്‍ കണ്ടത് വിവസ്ത്രയാക്കപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ശരീരം ആണ്. താന്‍ അടുത്തേക്ക് ചെന്നപ്പോള്‍ അവള്‍ വീണ്ടും നിലവിളിക്കുവാന്‍ തുടങ്ങി.

"വേണ്ട... എന്‍റെ അടുത്തേക്ക് വരരുത്. എന്നെ ഇനി ഉപദ്രവിക്കരുത്.
ഞാന്‍ നിങ്ങളുടെ കാല് പിടിച്ചു അപേക്ഷിക്കുകയാണ്. എന്‍റെ ജീവിതം നശിപ്പിക്കരുത്." ആ വാക്കുകള്‍ അവളുടെ അബോധാവസ്ഥയില്‍ നിന്നും ഉയര്‍ന്നു വന്നതായിരുന്നു. അവളുടെ ദയനീയവസ്ഥയിലും ഞാന്‍ എന്ന മനുഷ്യ മൃഗവും അവളുടെ നഗ്നശരീരത്തെ കണ്ണുകള്‍ കൊണ്ടു കീറിമുറിക്കുവാന്‍ മറന്നില്ല. വേഗം തന്‍റെ ജാക്കറ്റു കൊണ്ടു അവളുടെ ശരീരം മറച്ചു.

എന്തു ചെയ്യണം എന്നറിയാതെ ഇതികര്‍ത്തവ്യാമൂഡനായി കുറെ നേരം നിന്നു.  പോലീസിനെ കാത്തു നില്‍ക്കുന്നത് ഒരു പക്ഷേ ആ പെണ്‍കുട്ടിയുടെ ജീവനു ഭീക്ഷണി ആകും എന്നു തോന്നിയത് കൊണ്ടു തണുത്തുറഞ്ഞ ആ ശരീരം സ്വന്തം കൈകളില്‍കോരിയെടുത്ത് അടുത്തുള്ള ആശുപത്രി ലക്ഷ്യമാക്കി യാത്ര തിരിച്ചു.

ആശുപത്രിയില്‍ എത്തിയപ്പോള്‍ അവിടെ അരങ്ങേറിയ നാടകം തന്നില്‍ വീണ്ടും നിരാശയും ദേഷ്യവും ഒരുമിച്ച് ഉയര്‍ന്നു പൊങ്ങുമാറാക്കി. പീഡന കേസ് ആയതിനാല്‍ പോലീസ് വരാതെ അവര്‍ക്കു ഒന്നു ചെയ്യുവാന്‍ സാധിക്കുകയില്ലാത്രെ. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിച്ചു. താന്‍ ഒരു പത്രപ്രവര്‍ത്തകന്‍  ആയതുകൊണ്ടും തന്നെ പോലീസുകാര്‍ക്ക് പരിചയം ഉള്ളതുകൊണ്ടും നടന്ന സംഭവങ്ങള്‍ അവര്‍ വിശ്വസിക്കാതെ വിശ്വസിച്ചു എന്നു വേണം പറയാന്‍.

ആ രാത്രി മുഴുവന്‍ ആ പെണ്‍കുട്ടിക്ക് കൂട്ടായി ഞാന്‍ ആ ആശുപത്രി വരാന്തയില്‍ ഇരുന്നു.കുറച്ചു കഴിഞ്ഞു ബോധം വീണ പെണ്‍കുട്ടി അലമുറ യിട്ടു കരയുന്ന ശബ്ദം കേട്ടാണ് ഞാന്‍ അവിടേക്കു ഓടി ചെന്നത്. പക്ഷേ കാമഭ്രാന്തന്മാരായ മനുഷ്യ മൃഗങ്ങള്‍ അവള്‍ക്ക് സമ്മാനിച്ചത് മാനസിക വിഭ്രാന്തിയെന്ന നിതാന്തമായ ഇരുള്‍ നിറഞ്ഞ ജീവിതം ആയിരുന്നു. പിന്നീട് എല്ലാ പത്രമാധ്യമങ്ങളും ആ പീഡന പരമ്പരയും കൊട്ടി ആഘോഷിച്ചു.

 അവളുടെ പേടിച്ചരണ്ട മുഖവും കീറിമുറിക്കപ്പെട്ട ആ നഗ്നശരീരവും എന്‍റെ രാത്രികളെ നിദ്രാവിഹീനങ്ങളാക്കിത്തീര്‍ത്തു.പോലീസുകാര്‍ ആ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോള്‍ തകര്‍ന്നടിഞ്ഞ അവരുടെ മനസ്സില്‍ നിന്നുയര്‍ന്ന ജല്പനങ്ങള്‍ എന്‍റെ കാതുകളെ തുളച്ചു എന്‍റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങി," എന്‍റെ മോളെ... നിനക്ക് ഈ ഗതി വന്നല്ലോ?? ഇനി വൃദ്ധരായ ഞങ്ങള്‍ക്ക് ആരാണുള്ളത്??നിന്‍റെ ശരീരം കീറിമുറിച്ച ആ കാപാലികന്മാര്‍ ഓര്‍ത്തില്ലല്ലോ അവര്‍ തകര്‍ത്തെറിയുന്നത് ഒര്രു പാവം പെണ്‍കുട്ടിയുടെ ജീവിതവും അവളുടെ കുടുംബത്തേയുമാണെന്ന്. എന്‍റെ കുഞ്ഞേ ഞങ്ങള്‍ക്കിത് സഹിക്കുവാന്‍ കഴിയുന്നില്ലാ!!!!"

ആ ആശുപത്രി ചുവരുകളില്‍ മുഴങ്ങിയ ആ രോദനം എന്‍റെ ഹൃദയത്തില്‍ ക്രൂരയമ്പുകളായി പതിച്ചപ്പോള്‍ ഈ ലോകത്തോടും അതില്‍ സര്‍വ്വ സ്വാതന്ത്ര്യത്തോടും കൂടി മദിച്ചു വാഴുന്ന മനുഷ്യന്‍ എന്ന മൃഗത്തോടും അടങ്ങാത്ത പുച്ഛം തോന്നി. ഒരു പക്ഷേ ദൈവത്തിനു പറ്റിയൊരു കൈയബദ്ധം ആയിരിക്കാം മനുഷ്യനു നല്കിയ ബുദ്ധിയും വിവേകവും.

ഇന്നു ഞാന്‍ ആ പെണ്‍കുട്ടിയെ കാണുവാന്‍ പോയി , മാനസികാശുപത്രിയുടെ ഇരുളടഞ്ഞ തടവറയില്‍ അവള്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.അവളുടെ മുഖത്തെ നിസംഗത ഒരായിരം ചോദ്യങ്ങള്‍ എന്നിലേക്ക്‌ വര്‍ഷിച്ചു.ജീവിതത്തെക്കുറിച്ച് എത്ര സ്വപ്നങ്ങള്‍ ആ പാവം പെണ്‍കുട്ടി കണ്ടിരിക്കും. തന്‍റെ കുടുബത്തിന്‍റെ ഭാരവും ചുമന്നു ആ രാത്രിയില്‍ അവള്‍ ക്ഷീണിച്ചവശയായി ജോലി സ്ഥലത്തു നിന്ന് തിരികെ പോരുമ്പോഴാണ് മദ്യത്തിന്‍റെ ലഹരിയില്‍ മൃഗമാക്കപ്പെട്ട ആ മനുഷ്യര്‍ അവളെ ആക്രമിച്ചത്.

തന്‍റെ ശരീരവും അതിലെ അവയവങ്ങളും അതിലുപരി തന്‍റെ പവിത്രതയും പിച്ചി ചീന്തപ്പെട്ടപ്പോള്‍ അവള്‍ എത്രയധികം വേദനിച്ചിരിക്കണം.

തന്‍റെ കണ്ണുകള്‍ നിറയുന്നത് നന്ദു അറിഞ്ഞു.തന്‍റെ ലേഖനത്തിനു അടിക്കുറിപ്പായി അയാള്‍ ഇങ്ങനെ എഴുതുവാന്‍ തീരുമാനിച്ചു.

"നാനത്വത്തില്‍ ഏകത്വം എന്ന്‍ അഭിമാനിച്ച ഇന്ത്യയുടെ ആത്മാവ് ഇപ്പോള്‍ മതഭ്രാന്തന്മാര്‍ കീറി മുറിക്കുകയാണ്, മാതാവിനെ ദൈവത്തെ പോലെ കാണണം എന്ന് പഠിപ്പിച്ച ഭാരതം ഇപ്പോള്‍ കാമഭ്രാന്തന്‍മാരുടെ കാമ കേളികള്‍ക്ക് മുന്‍പില്‍ വിവസ്ത്രയാക്കപ്പെട്ടിരിക്കുന്നു. ഒരു മൃഗത്തിന്‍റെ മാംസം ഭക്ഷിച്ചതിന് ഒരു മനുഷ്യനെ കൊലപ്പെടുത്തിയവര്‍ ഒരു സ്ത്രീയുടെ അഭിമാനത്തെ, ശരീരത്തെ നഗരങ്ങളിലും ബസ്സുകളിലും ചുവന്ന തെരുവിലും കീറിമുറിച്ചു കൊന്നു തള്ളപ്പെടുന്നത് എന്തുകൊണ്ട് കാണുന്നില്ല???ദൈവങ്ങള്‍ക്കായി വാദിക്കുന്നവര്‍ എന്തുകൊണ്ട് ഈ ഭൂമിയില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്ക്  വേണ്ടിയും, ചൂക്ഷണം ചെയ്യപ്പെടുന്നവര്‍ക്ക് വേണ്ടിയും ശബ്ദം ഉയര്‍ത്തുന്നില്ല. മൃഗീയതയല്ല നമുക്ക് വേണ്ടത്... മറിച്ച് മാനവികതയാണ് എല്ലാ മതങ്ങള്‍ക്കും മനുഷ്യനും വേണ്ടത്..".

Wednesday, December 9, 2015

നിസ്വാർത്ഥ പ്രണയം..


എത്ര വേഗമാണു നിമിഷങ്ങളും സമയവും ദിവസങ്ങളും കൊഴിഞ്ഞുകൊണ്ടിരിക്കുന്നത്‌ ... ചിലപ്പോൾ തോന്നും എനിക്ക്‌ എഴുതുവാൻ ഉളളതെല്ലാം എഴുതുവാൻ ഈ ജന്മം മതിയാകില്ലെന്ന്. ഓരോ നിമിഷങ്ങളും എന്നിൽ നിന്ന് അകന്ന് ഓർമ്മകളായി മാറ്റപ്പെടുമ്പോൾ എനിക്ക്‌ വളരെ വേദന തോന്നുന്നു.. കാരണം എന്റെ ആയുസ്സിന്റെ ദൈർഘ്യം കുറയുന്തോറും അക്ഷരങ്ങളുടെ ലോകത്ത്‌ വിരിയേണ്ടുന്ന എന്റെ പ്രണയവും സമയപരിമിതമായിക്കൊണ്ടിരിക്കുന്നു ...

ഇന്ന് പുസ്തകങ്ങൾക്ക്‌ പകരം രണ്ടു പാട്ടുകളെ കൂട്ടായിച്ചേർത്തു. ഇന്നലെ ഡൂട്ടിക്ക്‌ പോയപ്പോൾ കേട്ട നീർപളുങ്കിൻ എന്ന ഗാനവും, പിന്നെ ഇയ്യോബിലെ പുസ്തകത്തിലെ ഗാനവും ...രണ്ടും തികച്ച്‌ വ്യത്യസ്തമായ ഗാനങ്ങൾ പക്ഷേ പ്രണയത്തിൽ ചാലിച്ചെഴുതിയത്‌ ....

ആ പാട്ടുകൾ വീണ്ടും വീണ്ടും ആവർത്തിച്ച്‌ കേട്ട്‌ ഞാൻ എന്റെ എഴുത്ത്‌ തുടങ്ങി ....


എന്താണെന്നറിയില്ല പാട്ട്‌ കേൾക്കുമ്പോൾ എന്റെ അക്ഷരങ്ങൾ ഒരുപാട്‌ പ്രണയാതുരമാകുന്നതുപോലെ... എന്റെ മനസ്സിന്റെ എല്ലാ വിഹ്വലതകളും എവിടെയോ പോയ്മറയുന്നതുപോലെ... പിന്നെ എന്റെ മനസ്സും ശരീരവും ആത്മാവും പ്രണയത്താൽ നിറയും.... അപ്പോൾ നിന്റെ ഓർമ്മകളിൽ ഞാൻ അലിഞ്ഞു ചേരും.... അതൊരു പുഞ്ചിരിയായി എന്റെ ചുണ്ടുകളിൽ വിടരും ....

ഇന്നലെ മുതൽ ദുബായിൽ വീശിയടിക്കുന്ന കാറ്റിനു തണുത്ത കോടമഞ്ഞിന്റെ ആവരണമാണു.. താപനില 20 - 19 ഡിഗ്രിയായി കുറഞ്ഞിരിക്കുന്നു. യു.എ.ഇ. എന്ന രാജ്യം തണുപ്പിന്റെ മേലാപ്പണിഞ്ഞിരിക്കുന്നു. ആ തണുപ്പിൽ എന്റെ ശരീരം തണുത്തുവിറങ്ങലിക്കുമ്പോളും മനസ്സിൽ നിന്നോടുളള പ്രണയം ചൂടു പകർന്നുകോണ്ടേയിരിക്കുന്നു .....

പ്രണയം ... 
മനസ്സിന്റെ അനന്തമായ ആഹ്ലാദം ... 
ഹൃദയത്തിന്റെ മനോഹരമായ സംഗീതം..
സിരകളിൽ തുടിക്കുന്ന ഉന്മാദം ...
തനുവിൽ പടരും കാമം ....
ആത്‌മാവിൽ നിറയും നിർവൃതി ...



അരികിൽ നീ ഉണ്ടായിരുന്നപ്പോൾ ഞാൻ അറിഞ്ഞിരുന്നില്ല 
നീ എനിക്ക്‌ ഇത്രയും പ്രിയപ്പെട്ടതാണെന്നു, 
ഞാൻ നിന്നെ ഇത്രമേൽ സ്നേഹിച്ചിരുന്നുവെന്ന്,
ഞാൻ നിന്നെ തീവ്രമായി പ്രണയിക്കുന്നുവെന്ന് ...

ഈ ജന്മം ഇനിയൊരിക്കലും നമ്മൾ കണ്ടുമുട്ടിയില്ലെങ്കിൽ കൂടിയും
നമ്മൾ തമ്മിലുളള ദൂരം വിധിയുടെ വിളയാട്ടത്താൽ എത്ര ദീർഘമായാലും
നീ എന്നിൽ നിന്നകലുന്തോറും ഞാൻ നിന്റെ സാമീപ്യം അറിയുകയാണു
ഓരോ നിമിഷങ്ങളും എനിക്കായി കുറിക്കുന്നത്‌  നിന്റെ പ്രണയമാണു..

ഒരിക്കൽ എനിക്ക്‌ ഏറ്റവും പ്രിയപ്പെട്ട എന്റെയൊരു സുഹൃത്ത്‌ ചോദിച്ചു എന്തുകൊണ്ടാണു നമ്മൾ സ്നേഹത്തിനായി, അല്ലെങ്കിൽ പ്രണയത്തിനായി നിലകൊളളുമ്പോൾ നമ്മൾക്ക്‌ വേദനിക്കുന്നതെന്ന്.

എന്റെ ചിന്തകൾ സമാഹരിച്ചത്‌ ഈ ആശയമാണു, "സ്നേഹമെന്നത്‌ ഒരു കൊടുക്കൽ വാങ്ങൽ ആകുമ്പോൾ ആ സ്നേഹത്തിന്റെ ആഴം നമ്മൾ അളക്കുവാൻ തുടങ്ങും ... ആ അളവിൽ നമ്മൾ കാണുന്ന നേരിയ വ്യത്യാസം പോലും നമ്മിൽ നിരാശയും വേദനയും പടർത്തും ... യഥാർത്ഥ സ്നേഹം ഒരിക്കലും അളവുകോലാൽ ബന്ധിച്ചതല്ലാ..."

തിരികെ കിട്ടുമെന്ന് പ്രതീക്ഷിച്ചു സ്നേഹിക്കുന്നതും പ്രണയിക്കുന്നതും ഒരിക്കലും സ്നേഹവുമല്ല പ്രണയുവുമല്ല .... ഈ ഭൂമിയിലെ പരിശുദ്ധമായ പ്രണയമായി ഞാൻ കാണുന്നത്‌ ... കൃഷ്ണനും രാധയും തമ്മിലുളള പ്രണയം... മീരയ്ക് കൃഷ്ണനോടുളള പ്രണയം ... രാധയുടേയും കൃഷ്ണന്റേയും സൗഹൃദമായിരുന്നു അവരുടെ പ്രണയം ... അതേ സമയം മീരക്ക്‌ കൃഷ്ണനോടുളള ആരാധനയായിരുന്നു അവളുടെ പ്രണയം ...... അവർ രണ്ടു പേരും തങ്ങളുടെ പ്രണയത്തിൽ ജീവിച്ച്‌ തങ്ങളുടെ പ്രണയത്തിൽ ഇപ്പോഴും നശ്വരമായി ജീവിക്കുന്നവരാണു.

പ്രണയം ഒരനുഭൂതിയാണു മനസ്സിന്റെ ശരീരത്തിന്റെ ആത്മാവിന്റെ ....
 അതിലലഞ്ഞു ചേരുവാൻ കഴിയുക എന്നത്‌ ഒരു ജന്മത്തിന്റെ സാഫല്യമാണു.

ഈ ഭൂവിലുള്ള ഓരോ മാനവനിലും നിസ്വാർത്ഥ പ്രണയത്തിന്റെ അനുഭവം സാർത്ഥകമാകട്ടെ... അതിലൂടെ ഈ ലോകത്തിൽ നിറയട്ടെ നന്മയും സമാധാനവും ഒരു നല്ല ജീവിതവും ...

കാർത്തിക....








Sunday, December 6, 2015

ഒരു പുസ്തക ചിന്തയും ... ഒരു സ്വാഗതവും..


ഒരു നാലു ദിവസം അടുപ്പിച്ച്‌ കിട്ടിയ അവധി ഇന്നു കൊണ്ടു തീരുകയാണു... അതിന്റെ വിഷമം മാറ്റാൻ ഇന്ന് വായനക്കായി തിരെഞ്ഞെടുത്തത്‌ "ഒരു നടന്റെ ബ്ലോഗെഴുത്തുകൾ " എന്ന ശ്രീ മോഹൻ ലാൽ എഴുതിയ പുസ്തകമാണു.

 ഒരു പുസ്തകവും ഞാൻ ഒറ്റ ദിവസം കൊണ്ട്‌ വായിച്ചു തീർക്കാറില്ല. ചിലപ്പോൾ ഒരു ദിവസം രണ്ടും മൂന്നും പുസ്തകങ്ങളിലൂടെ കണ്ണോടിക്കാറുമുണ്ട്‌.... ഒക്കെ എന്റെയൊരു മൂഡ്‌ അനുസരിച്ചാണു വായനയെ കൊണ്ടുപോകുന്നത്‌. അതുകൊണ്ട്‌ മുഴുവനും വായിക്കാതെയാണു ആ പുസ്തകത്തെക്കുറിച്ച്‌ ഞാനിവിടെ എഴുതുന്നത്‌. അദ്ദേഹത്തിന്റെ ബ്ലോഗിനെക്കുറിച്ച്‌ ഞാൻ കേട്ടിരുന്നു. അത്‌ അദ്ദേഹം തന്നെ എഴുതുന്നതാണെന്ന് പൂർണ്ണമായും വിശ്വസിച്ചുകൊണ്ടാണു ഞാനിതെഴുതുന്നതും. അത്‌ വായിച്ചപ്പോൾ എനിക്ക്‌ അനുഭവപ്പെട്ടത്‌ വളരെ കാലോചിതമായ എന്നാൽ നന്മയുടെ ഭാഷയിൽ കുറിക്കപ്പെട്ട കൊച്ചു കൊച്ചു ചിന്തകൾ. അതിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്‌ അദ്ദേഹത്തിനു തന്റെ അമ്മയോടുളള സ്നേഹവും, ഈശ്വരനുമായുളള അനിർവചനീയമായ തന്റെ ബന്ധത്തെക്കുറിച്ചെഴുതിയിരിക്കുന്നതുമാണു.... എനിക്ക്‌ തോന്നിയത്‌ അദ്ദേഹത്തിന്റെ ബ്ലോഗിൽ ഏറ്റവും കൂടുതൽ എഴുതിയിട്ടുളളതും ഈ രണ്ടു കാര്യങ്ങളെക്കുറിച്ചാണു...

അങ്ങയെക്കുറിച്ച്‌ ഒരു നടനെന്ന അറിവും , എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിത്വവുമെന്നതും മാത്രമേ എനിക്കറിയാമായിരുന്നുളളു. പക്ഷേ അങ്ങയുടെ എഴുത്തുകളിലൂടെ ഒരു നല്ല മനസ്സിന്റെ ഉടമയേയും, ഒരു മനുഷ്യസ്നേഹിയേയും, ഒരു സാധാരണക്കാരെന്റെ ആകുല ചിന്തകളേയും തൊട്ടറിയുവാൻ സാധിക്കുന്നു. ആ അക്ഷരങ്ങളെ അവയിലൂടെ ജനിക്കപ്പെട്ട ചിന്തകളെ ഞാൻ ഒരുപാടിഷ്ടപ്പെടുന്നു ബഹുമാനിക്കുന്നു... ഇനിയും ഇതുപോലെയുളള നല്ല എഴുത്തുകൾക്കായി ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു... എന്നും നന്മകൾ നേരുന്നു ...

കുറച്ചുനേരം വായിച്ചു കഴിഞ്ഞപ്പോൾ പിന്നെ എഴുതുവാൻ ഉളള മാനസികാവസ്ഥയിലേക്ക്‌ എത്തിച്ചേർന്നു അങ്ങനെ എന്റെ നോവലിന്റെ അടുത്ത അധ്യായവും എഴുതിച്ചേർത്തു.. ഓരോ അധ്യായങ്ങൾ എഴുതിത്തീർക്കുമ്പോളും എന്റെ ഒരു ആഗ്രഹം മനസ്സിലേക്ക്‌ കടന്നു വരും ... എന്താണെന്നറിയുമോ അത്‌ ?? ഞാൻ പറഞ്ഞിരുന്നു തന്നോടൊരിക്കൽ ... എന്റെ ഓരോ അധ്യായങ്ങൾ എഴുതിക്കഴിയുമ്പോളും ഞാൻ അത്‌ തനിക്കയച്ചു തരുമെന്ന് ... തന്റെ അവലോകനത്തിനായി ... പക്ഷേ ഇപ്പോൾ ഞാൻ തന്നെയെഴുതുന്നു ... ഞാൻ തന്നെ വായിക്കുന്നു ... ഞാൻ തന്നെ അവലോകനവും ചെയ്യുന്നു .. സ്വയംപര്യാപ്തത... ഹും ... (എനിക്ക്‌ ചിരി വരുന്നു ... ശരിക്കും ചിരി വരുന്നു ... പക്ഷേ ആ ചിരിയിലെ സങ്കടം എനിക്ക്‌ മാത്രമേ അറിയുവാൻ കഴിയൂ...)

WELCOME TO DUBAI SHIBI THANNICKANS....

My Brother Shibi ...


എഴുത്ത്‌ തീർന്നപ്പോൾ രെഞ്ജിയെക്കൂട്ടി ഒരു ഉഗ്രൻ ഷോപ്പിംഗ്‌ നടത്തി കാരണം ഷിബിൻ താന്നിക്കൻസ്‌ ഒൻപതാം തീയതി ദുബായിൽ ലാൻഡ്‌ ചെയ്യുന്നു. എന്റെ പപ്പയുടെ അനിയന്റെ മകൻ . ജോലി അന്വേഷണവും, കൂടെ ദുബായിയൊന്ന് കണ്ടറിഞ്ഞും കേട്ടറിഞ്ഞും പോകാനുളള വരവാണു... അപ്പോൾ ഇന്നത്തെ ഷോപ്പിംഗിന്റെ കനം കൂടിയതിൽ അത്ഭുതവുമില്ല...

ആങ്ങളയെ എല്ലാ പ്രൗഡിയോടും കൂടി സ്വീകരിക്കേണ്ടത്‌ എന്റെ കടമയുമാണു ... ഇനി എന്റെ വായനയും എഴുത്തുമൊക്കെ ചെറുതായൊന്ന് മന്ദീഭവിക്കും .... അടുക്കള ആക്‌ടീവാകും ... അതാണു എന്റെയൊരു വിഷമമം ... ആഹാരം ഉണ്ടാക്കുന്നതിനെക്കുറിച്ചല്ല മറിച്ച്‌ നല്ല രുചിയുളള ആഹാരങ്ങൾ ഞാൻ തന്നെയുണ്ടാക്കി ഞാൻ തന്നെ മൂക്കു മുട്ടെ തിന്നാൻ തുടങ്ങിയാൽ ഇത്രയും നാൾ ഞാൻ പട്ടിണി കിടന്നു കുറച്ച എന്റെ ഫിഗറു ഇനി ഒരു കുട്ടിയാനയെപ്പോലെയാകുമോയെന്ന ഒരു ദുഃഖം എന്നിൽ അവശേഷിക്കുന്നു ....സാരല്ല്യാ ... ഒരു മാസത്തെ കാര്യംമല്ലേയുള്ളു ..നന്നായി കഴിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു .... പിന്നെ മടിപിടിച്ച്‌ ഇപ്പോൾ മുടങ്ങിക്കിടക്കുന്ന എന്റെ രാവിലത്തെ ജോഗിംങ്ങ്‌ ആരംഭിക്കുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെടും ...

പിന്നെ അവനെയും കൊണ്ട്‌ ഈ ദുഫായി പട്ടണം മൊത്തം ചുറ്റണം ....  അവനാണെങ്കിൽ ഒരു വണ്ടി ഭ്രാന്തനാണു ... നാട്ടിൽ ഹുണ്ടായിയിൽ ജോലിചെയ്യുകയായിരുന്നു ... പുളളി ഡിസെയിൻ ചെയ്ത വണ്ടിയാണു ഈയിടെ ഹുണ്ടായി പുറത്തിറക്കിയത്‌ .... ആ മോഡലിന്റെ പേരു ഞാൻ മറന്നുപോയി ... പത്തമത്തെ വയസ്സിൽ അവൻ കാറോടിക്കാൻ തുടങ്ങിയതാണു .... ഈ ലോകത്തുളള ഏത്‌ വണ്ടിയെക്കുറിച്ചും പുളളിക്ക്‌ അപാര അറിവാണു .... അതുകൊണ്ട്‌ അവൻ വരുന്നതോടുകൂടി എന്റെ ഡ്രൈവിംഗ്‌ ഭ്രാന്തും ഒന്നുഷാറാവും .... ഒരു മാസത്തേക്ക്‌ ഞാൻ ഉത്തരവാദപ്പെട്ട ഒരു പെങ്ങളായി മാറുവാൻ പോകുന്നു ....



ഞാൻ ഒരുപാടഗ്രഹിച്ചിരുന്നു നിങ്ങൾക്കുമിതുപോലെ ഒരു വലിയ സ്വീകരണം നൽകണമെന്നൊക്കെ ... എന്തൊക്കെ സ്വപ്നങ്ങൾ ഞാൻ കണ്ടിരുന്നെന്നറിയുമോ ... പക്ഷേ ... മണ്ടിപ്പെണ്ണു അല്ലേ ... (ഇപ്പോ എനിക്ക്‌ ശരിക്കും സങ്കടം വന്നൂട്ടൊ ... സാരല്ല്യാ..)

എന്നാലും ഞാൻ എഴുതും എന്റെ ഈ ബ്ലോഗ്ഗിൽ എന്റെ സന്തോഷവും, ചില ദുഃഖവും , പിന്നെ എന്റെ നിർവചനങ്ങളില്ലാത്ത എന്റെ അനശ്വരമായ പ്രണയത്തെക്കുറിച്ചും ...

എല്ലാവർക്കും നല്ല രാത്രികളും നല്ല പകലുകളും ആശംസിച്ചുകൊണ്ട്‌ ഇന്നത്തേക്ക്‌ വിട ...

കാർത്തിക...

Saturday, December 5, 2015

ചെന്നൈ ... ഒരു ദുരന്ത മുഖം ...

Image courtesy Google

കുറച്ചു ദിവസങ്ങളായി ചെന്നൈ നഗരത്തെ മുഴുവനായും വിഴുങ്ങിയ പ്രളയെക്കെടുതിയെക്കുറിച്ചു പത്രങ്ങളിലും മറ്റിതര മാധ്യമങ്ങളിലും കേട്ടറിഞ്ഞുകൊണ്ടിരിക്കുന്നു. റ്റി. വി. കാണുകയെന്നത്‌ എന്റെ ഒരു വിനോദമല്ലാത്തതു കൊണ്ട്‌ വാർത്തകളും റ്റി. വി. പരിപാടികളും എനിക്കിന്നന്യമാണു. അതുകൊണ്ട്‌ ഒൺലൈൻ മാധ്യമങ്ങളിലൂടെയാണു ചെന്നൈയുടെ ദുരന്ത മുഖം ഞാൻ നേരിട്ട്‌ കാണുന്നത്‌.

കാണുന്നവർക്കും , വായിക്കുന്നവർക്കും, എന്നെപോലെ എഴുതുന്നവർക്കും സഹതപിക്കുവാനും, സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്യപ്പെടേണ്ടതുമായ ഒരു പ്രളയം ... പക്ഷേ അതിന്റെ കെടുതികൾ അനുഭവിക്കുന്ന ആ മഹജനതയ്ക് മാത്രം അറിയാം അതിന്റെ പീഡനങ്ങൾ എന്താണെന്ന്... അവരുടെ ചിന്തകളിലേക് അനുഭവങ്ങളിലേക്ക് ഞാനൊന്ന് ആഴത്തിൽ ഇറങ്ങിചെല്ലുവാൻ ശ്രമിച്ചു ...

"ചുറ്റും വെളളത്താൽ ചുറ്റപ്പെട്ടിരിക്കുന്നു ... എന്നാൽ കുടിക്കുവാൻ ഒരു തുള്ളി വെളളം പോലുമില്ലാത്ത അവസ്ഥ.."

"കൈയ്യിലും ബാങ്കിലും പതിനായിരങ്ങളുടെ ലക്ഷങ്ങളുടെ സാബത്തിക ഭദ്രത പക്ഷേ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ഹെലികൊപ്റ്ററിന്റെ വരവും അവർ തരുന്ന പൊതി ഭക്ഷണത്തിനായും കാത്തിരിക്കുന്നവർ.."

വെളിച്ചമോ, ആഹാരമോ, വെളളമോ, വൈദ്യുതിയോയില്ലാതെ , പുറം ലോകവുമായി ബന്ധപ്പെടാനാവാതെ പ്രകൃതിയുടെ സംഹാരതാണ്ടവത്തിൽ മരണത്തെ മുൻപിൽ കണ്ടു ജീവിക്കുന്നവർ.."

"തന്റെ ഉറ്റവരുടേയും ഉടയവരുടേയും വേർപ്പാടിൽ അവർക്ക്‌ അന്ത്യകർമ്മങ്ങൾ പോണക്കും ചെയ്യാൻ കഴിയാതെ നീറി നീറി നിമിഷങ്ങൾ നീക്കുന്നവർ .."

"തങ്ങളുടെ ഒരു ജീവായുസ്സിന്റെ അധ്വാനമായിരുന്ന തങ്ങളുടെ കിടപ്പാടവും , ഭൂമിയും, സ്‌ഥാപക ജംഗമ വസ്തുക്കളും ഒരു നിമിഷം കൊണ്ടു ഈ ഭൂമി വിഴുങ്ങിയപ്പോൾ ഇനിയെന്ത്‌യെന്ന ചോദ്യവുമായി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യർ ..."

"തങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക്‌ എത്താൻ പറ്റാതെ എയർപ്പോർട്ടിലു, തീവണ്ടിയാപ്പീസുകളിലും, ബസ്സ്‌ സ്റ്റാന്റ്ഡുകളിലും ദിവസങ്ങളായി ജീവിതം തള്ളിനീക്കുന്നവർ .."


Image courtesy Google 

"ഒരു പക്ഷേ അവരിൽ കുറച്ചു പേരെങ്കിലും ചിന്തിച്ചിരിക്കും ഈ ലോകത്ത്‌ ഒന്നും സ്ഥായിയല്ലെന്നും ഇന്നലെ കണ്ട ജീവിതമോ, സ്വപ്നമോ അല്ല ഇന്നെന്റെ മുൻപിലുളളതെന്നും.. നാളെയെക്കുറിച്ചു ഞാൻ കണ്ട സ്വപ്നങ്ങൾക്ക്‌ ഒരു ഇയ്യാമ്പാറ്റയുടെ ആയുസ്സ്‌ പോലുമില്ലാതെ കൊഴിഞ്ഞു വീണുവെന്നും.."

".. ഈ ലോകത്ത്‌ എല്ലാം തികഞ്ഞുവെന്ന് കരുതി അഹങ്കരിക്കുന്ന മനുഷ്യർക്ക്‌, പരസ്പരം ജാതിയുടേയും മതത്തിന്റേയും പേരിൽ തമ്മിൽ തല്ലുന്ന ജനതക്ക്‌ , തീവ്രവാദത്തിന്റെ പേരിൽ യുദ്ധങ്ങൾ പരമ്പരയാകുന്ന രാജ്യങ്ങൾക്ക്‌ തങ്ങളുടെ ഈ അവസ്ഥ വന്നു ചേരുമ്പോൾ ഈ ഭൂമിയിലെ ജീവിതം എത്ര ക്ഷണികമാണെന്ന് അവരും അറിയണമെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ടാവും ... "

ഇനിയെങ്കിലും സന്തോഷത്തോടും സമാധാനത്തോടും ഈ ലോകത്തിൽ എല്ലാവരും വസിക്കുവാൻ സർവേശ്വരൻ ഇടവരുത്തട്ടേയെന്ന് അവരിൽ ചിലർ പ്രാർത്ഥിച്ചിട്ടുണ്ടാവും ...

Image courtesy Google

പ്രളയം 260 ആൾക്കാരുടെ ജീവൻ കവർന്നുവെന്നാണു ഔദ്യോതിക കണക്കുകൾ . എന്നാൽ കണക്കിൽ പെടാത്ത എത്രയോ മരണങ്ങൾ ഇനിയും ഉണ്ടാകുമെന്നുളളത്‌ എല്ലാവർക്കും അറിയാവുന്ന നഗ്നസത്യം .. അയ്യായിരത്തോളം വീടുകൾ വെളളത്തിനടിയിലാണെന്നാണു ബി.ബി.സി. വാർത്തയും റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്‌. എത്രയൊ കോടികളുടെ നഷ്ടമ്മാണു ഒരു മഴ
പ്രളയത്തിന്റെ രൂപത്തിൽ വരുത്തിയിരിക്കുന്നത്‌ ..

ചെന്നൈ നഗരത്തിനു വേണ്ടി അവിടുത്തെ ജനതക്ക്‌ വേണ്ടി ഒരു പിടി സഹായം എത്തിക്കാൻ നമുക്ക്‌ കഴിഞ്ഞില്ലെങ്കിൽ കൂടിയും അവർക്കു വേണ്ടി നമുക്ക്‌ പ്രാർത്ഥിക്കാം ... ആ ദുരന്തത്തെ അതിജീവിക്കുവാൻ സർവ്വേശ്വരൻ ഒരു പാടു നല്ല സംഘടനക്കളുടെയും , നല്ല വ്യക്തിത്വങ്ങളുടേയും രൂപത്തിൽ ഒരു കൈ സഹായവുമായി അവരിലേക്ക്‌ എത്തിച്ചേരട്ടെയെന്ന് പ്രാർത്ഥിക്കാം ....

ഒരു പാട്‌ പ്രാർത്ഥനക്കളോടെ
കാർത്തിക ...


Friday, December 4, 2015

ഓർമ്മകൾ ..



കഴിഞ്ഞയാഴ്ച്ച രാവിലെ ആറു മണിക്ക്‌ ഡൂട്ടിക്ക്‌ പോകുന്ന സമയത്ത്‌ റേഡിയോയിൽ ഒരു പാട്ടുകേട്ടു... മണിച്ചിത്രത്താഴിലെ ഒരു മുറെയിൽ വന്തു പാർത്തായാ ... ആ സിനിമയും അതിലെ ഓരോ പാട്ടുകളും എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഓർമ്മയാണു....

ഇരുപത്തൊന്ന് വർഷങ്ങൾ പുറകിലേക്ക്‌ ആ പാട്ട്‌ എന്നെ കൂട്ടിക്കൊണ്ടുപോയി.. ഞാൻ അഞ്ചാം ക്ലാസ്സിലും എന്റെ അനിയത്തി നാലാം ക്ലാസ്സിലും പഠിക്കുന്ന സമയം.. നാട്ടിലൊക്കെ റ്റിവിയും വി.സി.ആറുമൊക്കെ ആയി വരുന്ന സമയം. എന്റെ ഓർമ്മ ശരിയാണെങ്കിൽ ആ കാലത്ത്‌ ഞങ്ങളുടെ സ്ഥലത്ത്‌ എന്റെ തറവാട്ടിലാണു ആദ്യം റ്റിവി വരുന്നത്‌. എന്നാൽ വി.സി.ആർ ആദ്യം വരുന്നത്‌ പപ്പയുടെ ചേട്ടന്റെ വീട്ടിലാണു. അതിന്റെ ഉദ്ഘാടനം ഞങ്ങൾ കുടുംബക്കാരും കുറച്ചു അയൽപക്കം കാരും ചേർന്ന് മണിച്ചിത്രത്താഴെന്ന സിനിമ കണ്ടുകൊണ്ട്‌ നടത്തുവാൻ തീരുമാനിച്ചു... 

അങ്ങനെ ഞങ്ങളുടെ ആറു കുടുംബക്കാർ കൂടിയപ്പോൾതന്നെ ഒരു കൊച്ചു മിനി തിയേറ്റർ സെറ്റ്‌ അപ്‌ ആയി. പക്ഷേ കഥ തുടങ്ങുന്നത്‌ ഇനി ഇവിടം മുതലാണു...

എല്ലാവരും വളരെ ആഹ്ലാദത്തിൽ കുളിച്ചൊരുങ്ങി പോകുവാൻ തയ്യാറായി ഞങ്ങൾ ഒഴിച്ച്‌.. കാരണം പപ്പായൊട്‌ അനുവാദം ചോദിക്കാൻ ഞങ്ങൾക്ക്‌ പേടിയാണു... മമ്മി പോയി ചോദിച്ചപ്പ്പോൾ ഒരു മറുപടിയും കിട്ടിയുമില്ലാ.. ഞാനും എന്റെ അനിയത്തിയും വിഷണ്ണ വദനരായി എല്ലാവരും സിനിമക്ക്‌ പോകുന്നതും നോക്കി അടുക്കള വശത്തുളള കുത്തുകല്ലേൽ നിറഞ്ഞ കണ്ണുകളോടെയിരിക്കുകയാണു... 

കുറച്ചുകഴിഞ്ഞപ്പോൾ പപ്പയുടെ അനിയനും സോണിച്ചായനും ഞങ്ങളെ തിരക്കി വന്നു. ഞങ്ങളുടെ പ്രതീക്ഷകൾ എവിടെയോ പൂവണിയുവാൻ തുടങ്ങി. പാപ്പൻ ചോദിച്ചു, "നിങ്ങളാരും സിനിമക്ക്‌ വരുന്നില്ലേ?".

മമ്മി പപ്പയെ ചൂണ്ടി ആഗ്യം മാത്രം കാണിച്ചു.

അപ്പാപ്പൻ പപ്പയോട്‌ സംസാരിക്കുവാൻ തുടങ്ങി, "പാച്ചി, കുഞ്ചായന്റെ വീട്ടിൽ സിനിമയിടുന്നുണ്ട്‌ ഞാൻ പിള്ളേരെ കൂട്ടുവാൻ വന്നതാ. അവിടെയെല്ലാവരുമെത്തി."

ഞാനും എന്റെ അനിയത്തിയും അടുക്കളയിലെ കതകിന്റെ വിടവിലൂടെ പപ്പയുടെ പ്രതികരണം അറിയുവാനുളള ആകാംക്ഷയിൽ ഓളിഞ്ഞു നോക്കികൊണ്ടിരിക്കുകയാണു. 

പപ്പയൊന്നും പറയാതെ വന്നപ്പോൾ ഞങ്ങളുടെ മുഖത്ത്‌ നിരാശ പടർന്നു. അ പ്പാപ്പൻ വീണ്ടും തുടർന്നു, "പാച്ചിയെന്താ ഒന്നും മിണ്ടാത്തത്‌. എല്ലാവരും സിനിമ കാണുമ്പോൾ ഇവരുമാത്രമില്ലാത്തത്‌ ശരിയല്ല. അവരും കൂടി സിനിമ വന്നൊന്ന് കാണട്ടെ". എല്ലാവരും ആകാംക്ഷയോടെ പപ്പയുടെ മറുപടിക്കായി കാത്തിരിക്കുകയാണു.
അവസാനം ആ ഉത്തരം "ഉം ... "എന്ന ഒരു മൂളലായി ഞങ്ങൾ കേട്ടു. കതകിന്റെ പുറകിൽ നിന്ന ഞങ്ങൾ രണ്ടുപേരും സന്തോഷം കൊണ്ട്‌ പരസ്പരം കെട്ടിപിടിച്ചു ...

അങ്ങനെ അപ്പാപ്പന്റേയും സോണിച്ചായന്റേയു കൈകളിൽ തൂങ്ങി ഞങ്ങൾ മണിച്ചിത്രത്താഴു കാണുവാൻ പുറപ്പെട്ടു...



ക്ലൈമാക്സ്‌ ആയില്ലാട്ടൊ...

വളരെ ആഘോഷത്തോട്‌ കൂടി ഞങ്ങളെല്ലാവരും ആ സിനിമ കണ്ടു... ആ സിനിമയിലൂടെയാണു ശോഭന എന്റെ ആരാധനാപാത്രമായി മാറുന്നത്‌ . അത്‌ കണ്ടുകഴിഞ്ഞപ്പോൾ മുതൽ എനിക്കും ഒരു നർത്തകിയാകണമെന്നുളള ആഗ്രഹമൊക്കെ എന്നിലും മൊട്ടിട്ടു... 

നമ്മൾ ഏത്‌ സിനിമ കണ്ടാലും രണ്ടു ദിവസത്തേക്ക്‌ പിന്നെ ആ സിനിമയും അതിലെ കഥാപാത്രങ്ങളും നമ്മുടെ ചിന്തകളിലും സ്വപ്നത്തിലും കാണും... എന്തിനു ആ പാത്രങ്ങളായി ചിലപ്പോൾ നമ്മൾ ജീവിക്കുകകൂടി ചെയ്യും ...

അങ്ങനെ മണിച്ചിത്രത്താഴിലെ ഗംഗയെ ഞാനാവാഹിച്ചു രാത്രി പത്തരയായപ്പോൾ സിനിമയെല്ലാം കഴിഞ്ഞ്‌ വീണ്ടും അപ്പാപ്പന്റെ കൈകളിൽ തൂങ്ങി വീട്ടിലോട്ട്‌ തിരിച്ചു .... ഞാനും എന്റെ അനിയത്തിയും വളരെ സന്തോഷത്തിലായിരുന്നു ... അപ്പാപ്പൻ ഞങ്ങളെ വീട്ടിലാക്കി തറവാട്ടിലേക്ക്‌ കയറിപോയി...

മമ്മിയോട്‌ ഞങ്ങൾ സിനിമ വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ടിരുന്നപ്പോൾ പപ്പയുടെ വിളിവന്നു, "രണ്ടും പേരും ഇങ്ങോട്ട്‌ വന്നേ."

ഞാനും അനിയത്തിയും വളരെ സന്തോഷത്തോട്‌ കൂടി പപ്പയുടെ അടുത്തേക്ക്‌ ചെന്നപ്പോൾ ഞങ്ങളുടെ മുഖത്തെ ചിരിയും സന്തോഷവും പേടിയുടെ കാർമ്മേഘങ്ങളാൽ മൂടുന്നത്‌ ഞങ്ങളറിഞ്ഞു ... പപ്പയുടെ അടുത്തേക്ക്‌ വരുന്തോറും ഞങ്ങളുടെ കണ്ണുകൾ നിറയുവാൻ തുടങ്ങി ... പിന്നെ അവിടെ ഒരു പെരുന്നാളായിരുന്നു ... അടിയുടെ പെരുന്നാൾ ....

ആദ്യം എന്നെ കൈയ്കു തൂക്കിപിടിച്ചിട്ടടിച്ചു ... എന്നോടുളള ദേഷ്യം തീർന്നപ്പ്പോൾ എന്നെ ഒരു മൂലക്കിട്ടിട്ട്‌ .. എന്റെ അനിയത്തിയെ അടിക്കുവാൻ തുടങ്ങി .. ഞങ്ങൾ രണ്ടു കുരുന്നുകളുടെ നിലവിളികൾ മാത്രം ആ വീട്ടിലും പരിസരപ്രദേശങ്ങളിലും മുഴങ്ങി... പാവം മമ്മി അതെല്ലാം കണ്ട്‌ ദൂരെനിന്നു കരഞ്ഞു ... കാരണം പപ്പായെ തടുക്കാൻ ശ്രമിച്ചാൽ ഞങ്ങൾക്ക്‌ കിട്ടുന്ന അടിയുടെ എണ്ണം കൂടും...

ഞങ്ങളുടെ നിലവിളി കേട്ട്‌ അപ്പാപ്പനും ഓടി വന്നു... 
ഞങ്ങളുടെ അവസ്ഥ കണ്ടു അപ്പാപ്പന്റെ കണ്ണുകളും നിറഞ്ഞു ... അപ്പാപ്പൻ ദേഷ്യപ്പെട്ടുകൊണ്ട്‌ പപ്പായോട്‌ ചോദിച്ചു, "പാച്ചിക്ക്‌ താത്പര്യം ഇല്ലായിരുന്നുവെങ്കിൽ പിള്ളേരെ സിനിമക്ക്‌ വിടണ്ടായിരുന്നു ... പാച്ചി സമ്മതിച്ചതുകൊണ്ടാണു ഞാൻ അവരെ സിനിമക്ക്‌ കൊണ്ടുപോയത്‌ .. ഇങ്ങനെ പിള്ളേരെ തല്ലിച്ചതക്കാനാണെങ്കിൽ എന്തിനാണു അയച്ചത്‌ ... ഇത്‌ എനിക്കിട്ട്‌ തരേണ്ട തല്ല് അവർക്കിട്ടു കൊടുത്തു... ഇനി ഞാൻ ഒന്നും ചോദിക്കാൻ വരുന്നില്ലാ..." അതും പറഞ്ഞ്‌ പാപ്പൻ വളരെ വിഷമത്തോടെ തറവാട്ടിലേക്ക്‌ തിരിച്ചു പോയി...

ഞാനും എന്റെ അനിയത്തിയും മുറിയിലേക്ക്‌ പോയി തലവണയിൽ മുഖം പൂഴ്‌ത്തീ കരച്ചിൽ തുടർന്നു ... കാരണം കരയുമ്പോൾ ശബ്ദം വെളിയിൽ വന്നാൽ വീണ്ടും കട്ടിലേൽ അടി വീഴും ... പാവം എന്റെ അനിയത്തി കരഞ്ഞു കരഞ്ഞുറങ്ങി ... അന്നത്തേക്ക്‌ പിന്നെ അത്താഴം ഒന്നുമില്ലാട്ടോ .... ചോദിച്ചാലും കിട്ടില്ലാ ... അതുകൊണ്ട്‌ വിശന്ന വയറുമായി കിടന്നുറങ്ങും ...

ഞാൻ പിന്നെയും വൈകി ഉറങ്ങി ... കാരണം അന്നും ചിന്തകൾക്ക്‌ ദാരിദ്ര്യം ഇല്ലായിരുന്നുവെനിക്ക്‌ ....

എന്റെ കൊച്ചു ഡയറയിൽ ദൈവത്തിനും സ്വർഗ്ഗത്തിലിരിക്കുന്ന ഞങ്ങളുടെ വല്യവല്യമ്മച്ചിക്കും ഒരു കത്തെഴുതി,

(ചെറുപ്പം മുതൽ ഞാൻ ദൈവത്തെ വിളിക്കുന്നത്‌ അപ്പായെന്നാണു ... കാരണം പുള്ളിക്കാരനായിരുന്നു എന്റെ പിതാവ്‌ ... എന്റെ സ്വപ്നങ്ങളിലെ എന്റെ അപ്പൻ..)

അപ്പാ..

എന്തിനാണു ഞങ്ങളുടെ പപ്പ ഞങ്ങളെയിങ്ങനെ ഉപദ്രവിക്കുന്നത്‌... ഞങ്ങൾ പപ്പയുടെ അനുവാദത്തോട്‌ കൂടിയാണു സിനിമക്ക്‌ പോയത്‌ ... എന്നിട്ടും ... തല്ലുവാനായിരുന്നെങ്കിൽ പിന്നെയെന്തിനാണു ഞങ്ങളെ അതിനു വിട്ടത്‌ ... എല്ലാവരും സിനിമ കണ്ട്‌ സന്തോഷത്തോടിരിക്കുമ്പോൾ ഞങ്ങൾ മാത്രം കരയുകയാണു ... ഞങ്ങൾക്കെന്തിനാണു അപ്പാ ഇങ്ങനെയൊരു പപ്പായെ തന്നത്‌ ..."

കുരുന്നു മനസ്സിൽ ഉയർന്ന നൂറു ചോദ്യങ്ങൾക്ക്‌ ആരും ഉത്തരം നൽകിയില്ലാ .. പകരം അവൾ തന്നെ അതിനു ഉത്തരവും കണ്ടെത്തി...

"ഇനിയൊരിക്കലും ഞങ്ങൾ ഒന്നും പപ്പായോട്‌ ചോദിക്കില്ലാ .... എന്റെ ജീവിതത്തിൽ ഞാൻ ആരേയും വേദനിപ്പിക്കില്ലാ ... ഞാൻ കാരണം ആരുടേയും കണ്ണുനിറയുവാൻ ഇടവരുത്തുകയുമില്ലാ .... എനിക്ക്‌ കുട്ടികൾ ഉണ്ടാകുമ്പോൾ ഞാൻ അവരെ ഒരുപാടു സ്നേഹിക്കും ... അവരെ ഞാനൊരിക്കലും വേദനിപ്പിക്കില്ലാ..."

അന്ന് എന്റെ ഡയറിയിൽ കുറിച്ച ആ വരികൾ ജീവിതത്തിൽ പാലിക്കുവാൻ എന്നും ശ്രമിച്ചുവെങ്കിലും പക്ഷേ വിധിയെനിക്ക്‌ സമ്മാനിച്ചത്‌ മറ്റൊന്നാണു ....

പപ്പായോട്‌ ദേഷ്യം അന്ന് തോന്നിയെങ്കിലും പിന്നീട്‌ അതുമായി പൊരുത്തപ്പെട്ടു ...കാലം അതൊരു വേദനിപ്പിക്കുന്ന ഒരോർമയായി മണിച്ചിത്രത്താഴ്‌ എന്ന സിനിമയിലൂടെ ജീവിതത്തിൽ ഇപ്പോഴും ഓർമ്മിപ്പിച്ചു കൊണ്ടേയിരിക്കുന്നു ...

ഓർമ്മകളെന്നത്‌ ഒരായുസ്സിന്റെ ആകെ തുകയാണു ... കുഞ്ഞുനാളുമുതലുളള ഓർമ്മകൾ എല്ലാം ഓർമ്മിക്കുവാൻ ആർക്കും സാധിക്കില്ലാ ... പക്ഷേ നമ്മുടെ അന്തരാത്മാവിൽ തൊടുന്ന ഓർമ്മകൾക്ക്‌ ഒരു ജന്മത്തിന്റെ ആയുസ്സുണ്ട്‌ ... അത്‌ സന്തോഷമായാലും ദുഃഖമായാലും ...അത്‌ നമ്മുടെ മരണത്തോട്‌ കൂടി മാത്രമേ നമ്മിൽ നിന്ന് വേർപെടുകയുളളു ... 

അത്‌ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണു ... അവിടെ യാഥാർദ്ധ്യങ്ങൾ യാഥാർദ്ധ്യങ്ങളായിത്തന്നെ നിലനിൽക്കും ...

 ചിലരുടെ ജീവിതം തന്നെ നിലനിൽക്കുന്നത്‌ ഒരു പിടി നല്ല ഓർമ്മകളുടെ മധ്യത്തിലാണു ... ആ ഓർമ്മകൾക്ക്‌ ഒരു ജീവനെ,ഒരാത്മാവിനെ ഉയർത്തുവാനുളള അല്ലെങ്കിൽ ആത്മവിശ്വാസം നൽകുവാനുളള ശക്തിപോണക്കുമുണ്ട്‌ ... ആ ഓർമ്മകൾ എന്നും അങ്ങനെതന്നെ ജീവിതത്തിൽ നിലനിൽക്കട്ടെ ... 

കാർത്തിക....


Tuesday, December 1, 2015

ഞാൻ പ്രണയിക്കുകയാണു ....

ജന്മജന്മാന്തരങ്ങളായി ഞാൻ തേടിയ പ്രണയത്തെ
ന്റെയാത്മാവിൽ അലിഞ്ഞു ചേർന്ന പ്രണയത്തെ
എന്നിലെ പ്രണയത്തെ നീ തൊട്ടുണർത്തുകയായിരുന്നു
ഞാൻ അറിയുകയായിരുന്നു ആ പ്രണയസാഫല്യം.

പ്രണയത്തെ അറിയുവാനുളള എന്നിലെ വാഞ്ജയോ
അതോ എന്നെയറിയുവാനുളള നിന്നിലെ വാഞ്ജയോ
പ്രണയത്തിൻ വഴിത്താരകളിൽ നമ്മുക്കായി വിടർന്ന
പ്രണയാർദ്രമാം ആ മധുരിക്കും ഓർമ്മകൾ നൽകിയത്‌.


ഞാൻ തേടുകയായിരുന്നു എന്നിലെ പ്രണയത്തെ...
 ആ യാത്ര അവസാനിച്ചത്‌ നിന്നിലായിരുന്നു.. 
അപ്പോൾ ഞാൻ ചിന്തിച്ചത്‌ എന്നിലെ പ്രണയത്തെ
 ഞാൻ എന്തിനു നിന്നിൽ കണ്ടെത്തണം??? 
അത്‌ എന്നിൽ വിരാജിക്കേണ്ടതും
 ഞാൻ അനുഭവിച്ചറിയേണ്ടതുമായ ഒന്നല്ലേ...
 അതെ നിന്നിലൂടെ ഞാനറിഞ്ഞു എന്നിലെ പ്രണയത്തെ..

എന്നിലുറങ്ങും പ്രണയമെന്ന തീക്ഷണമാം തൃഷ്ണയെ 
നീ തൊട്ടുണർത്തുകയായിരുന്നു.. 
ആ പ്രണയത്തിൻ സാഫല്യം ഞാൻ അറിയാതെ എന്നിലും
 നീയറിയാതെ നിന്നിലും അങ്കുരിച്ചപ്പോൾ
 അതിലലിഞ്ഞുചേരുകയായിരുന്നു നമ്മൾ...

എന്നിലെ സ്നേഹം പങ്കിട്ട്‌ കൊടുക്കുമ്പോഴും..
 എന്നിലെ പ്രണയത്തെ, അതിന്റെ പൂർണതയെ 
നിനക്കായി മാത്രം കരുതിയത്‌ എന്നും കരുതുന്നത്‌
 എന്റെ സ്വാർത്ഥതയാണോ???? അറിയില്ല !!!!

പക്ഷേ ഇനി എന്റെ പ്രണയത്തെ എനിക്ക്‌ തേടേണ്ടതില്ലാ ... 
ആ പ്രണയം ഇനിയാരുമീ ലോകത്തിൽ അറിയുകയുമില്ലാ... 
കാരണം ഞാൻ തേടിയ പ്രണയവും അതിന്റെ പൂർണതയും
 നിന്നിലൂടെ എന്റെ ഹൃദയത്തിലും എന്നിലൂടെ അത്‌ നിന്നിലും
 നമ്മിലൂടെ ഈ പ്രപഞ്ചത്തിലും ഇപ്പോൾ വിരാജിക്കുന്നു ...


അതെ ഞാൻ പ്രണയിക്കുകയാണു ....

ചില ഓർമ്മകൾക്ക്‌ മഞ്ഞുനീർ തുള്ളിയുടെ പരിശുദ്ധിയാണു ... 
ആ ഓർമ്മകൾ പ്രണയബദ്ധിതമാകുമ്പോൾ അതിന്റെ നനുത്ത കുളിരിൽ
സ്വയം മറന്ന് അലിഞ്ഞുചേരുവാൻ എന്റെ മനം തുടിക്കുന്നു ... 
ഇനിയും വിടരുനുളള പ്രഭാതങ്ങൾക്കായും ഋതുക്കൾക്കായും
ഞാൻ എന്റെ ഹൃദയത്തിൽ സൂക്ഷിക്കും ആ നിമിഷങ്ങൾ..
എന്റെ പ്രണയത്തെ ഞാനറിഞ്ഞ നിമിഷങ്ങൾ..
എന്റെ ആത്മാവിനെ തൊട്ടുണർത്തിയ നിമിഷങ്ങൾ..

ഈ വർഷത്തെ അവസാന മാസത്തിലേക്ക്‌ പ്രവേശിക്കുന്നു ... ജീവിതം പുതിയ തീരുമാനങ്ങൾക്കും വഴിത്തിരുവുകൾക്കും സാക്ഷിയാകുവാൻ പോകുന്നു ... എന്റെ യാത്രകളിൽ എനിക്ക്‌ കൂട്ടായി ഇനി എന്റെ അക്ഷരങ്ങളും എന്റെ ഏകാന്തതയും എന്റെ പ്രണയവും മാത്രമാകുവാൻ പോകുന്നു .... 





Love this song .... Because it's just inculcating all the emotions of Love.. 

KARTHIKA....



Friday, November 27, 2015

My First Appreciation and Eve snapshots..


അക്ഷരങ്ങളുടെ ലോകത്തെ ആദ്യത്തെ അംഗീകാരം എന്നെ തേടിയെത്തിയിരിക്കുന്നു. തരംഗിണി നടത്തിയ കഥാ - കവിതാ മത്സരത്തില്‍ എന്‍റെ കഥ ഏറ്റവും നല്ല കഥയായി തിരഞ്ഞെടുത്തിരിക്കുന്നു. പക്ഷേ ഞാന്‍ അതിന് പൂര്‍ണമായും യോഗ്യയാണോയെന്നൊരു സംശയം എന്നില്‍ നിഴലിക്കുന്നു. എന്നിരുന്നാലും എന്‍റെ കഥയെ ആ സ്ഥാനത്തേക്ക് പരിഗണിച്ചതിന് തരംഗിണി ഭാരവാഹികളോടുള്ള നന്ദി അറിയിക്കുന്നു.


പക്ഷേ ആ സന്തോഷവും അതിന്‍റെ പൂര്‍ണതയില്‍ എന്നില്‍ എത്തിയില്ലായെന്നുള്ളത് നിത്യ സത്യങ്ങളിലൊന്ന്. കാരണം റെഞ്ചിയുടെ വലിയ ഒരു സ്വപ്നം തകര്‍ന്നടിഞ്ഞപ്പോളാണ് ഈ സന്തോഷവാര്‍ത്ത രണ്ട്‌ ദിവസങ്ങള്‍ക്ക് മുന്‍പ് എന്നിലേക്ക് എത്തിച്ചേരുന്നത്. ആ അവസരത്തില്‍ ഞാന്‍ സന്തോഷിക്കണോ അതോ എന്‍റെ കൊച്ചിന് താങ്ങായി നിന്ന് എന്‍റെ നേട്ടത്തെ മറക്കണോയെന്ന ചിന്തയാണ് എന്നില്‍ നിറഞ്ഞത??? തീര്‍ച്ചയായും എന്‍റെ അഗീകാരത്തേക്കാള്‍ എന്‍റെ ജീവിതത്തില്‍ സ്ഥാനം എന്‍റെ റെഞ്ചിക്ക് തന്നെയാണ്....


ഇരുപത്തിയഞ്ചാം തീയതി രാത്രി 11.30 ന് ഞാന്‍ റെഞ്ചിയെ എയര്‍പോര്‍ട്ടില്‍ നിന്ന്‍ കൂട്ടിക്കൊണ്ടുവന്നു. ആളെ കണ്ടപ്പോള്‍തന്നെ മനസ്സിലായി ഒരുപാട് നിരാശനാണെന്ന്. അന്ന്‍ രാത്രി ഞങ്ങള്‍ അധികം സംസാരിച്ചില്ല. അടുത്ത ദിവസം ഞാന്‍ അയാളുടെ സന്തോഷവും ആത്മവിശ്വാസവും വീണ്ടെടുക്കാന്‍ അയാളെ കൂട്ടി ബീച്ചിലേക്ക് പോയി. പാറക്കെട്ടുകള്‍ നിറഞ്ഞ തികച്ചും ശാന്തമായ ഒരു സ്ഥലം ഞാന്‍ കണ്ടെത്തി. ഒരു വിധത്തില്‍ ഞങ്ങള്‍ രണ്ടു പേരും അതിന്‍റെ മുകളില്‍ വലിഞ്ഞു കയറി അനന്തമായ ആകാശത്തിലേക്കും കടലിലേക്കും നോക്കി ഇരിപ്പുറപ്പിച്ചു. കുറേ നേരം ഞങ്ങള്‍ ഒന്നും മിണ്ടിയില്ല. ചുറ്റും കടലില്‍ ഓളം തല്ലുന്ന തിരമാലകളുടെ ആര്‍ത്തിരമ്പുന്ന ശബ്ദവും, പാറക്കെട്ടുകളില്‍ തട്ടി ചിന്നിച്ചിതറുന്ന തിരമാലകളുടെ ഗര്‍ജ്ജന നാദങ്ങളും മാത്രം അന്തരീക്ഷത്തില്‍ മുഖരിതമായി....


പിന്നെ ഞങ്ങള്‍ മെല്ലെ സംസാരിക്കുവാന്‍ തുടങ്ങി. ഒരുപാട് സംസാരിച്ചു... ഇനിയും എഴുത്ത് തുടരുന്നതിനെപറ്റി, കഴിഞ്ഞുപോയ കാര്യങ്ങള്‍ ഒരു ദുസ്വപ്നം പോലെ കണ്ട് വീണ്ടും എഴുത്തിന്‍റെ ലോകത്ത് സജീവമാകുന്നതിനെക്കുറിച്ച്.... അങ്ങനെ ആ നീണ്ട സംഭാഷണം അയാള്‍ക്ക് നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ കൊണ്ടുവരുന്നതായി ഞാനറിഞ്ഞു.

 
സ്വപ്നങ്ങളെന്നത് നമ്മുടെയെല്ലാം ആത്മാവിന്‍റെ ഒരംശമാണ്. അത് തകരുമ്പോള്‍ , അതിന് മനപൂര്‍വമോ അല്ലാതെയോ നമ്മള്‍ വിശ്വസിക്കുന്നവര്‍ കാരണക്കാരാവുമ്പോള്‍ അത് തികച്ചും വേദനാജനകമായ ഒന്നാണ്. ആരും ആരെയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക്കാ.... നമുക്കെല്ലാം ഒരേയൊരു ജീവിതമേ ഈ ഭൂമിയിലുള്ളൂ... ആ ജീവിതത്തെ അതിന്‍റെ എല്ലാ നന്മയിലും ആസ്വദിക്കാന്‍ ദൈവം എല്ലാവരെയും ഇടവരുത്തട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു....

 
എനിക്ക് കിട്ടിയ അംഗീകാരം ഈ ലോകത്തില്‍ ഞാന്‍ പങ്കുവെച്ചത് എന്‍റെ ജീവിതത്തില്‍ പല രീതിയിലും വളരെയധികം സ്വാധീനിച്ച മൂന്നു വ്യക്തിത്വങ്ങളോടു മാത്രം.... പിന്നെയെന്‍റെ ഈ കൊച്ചു ബ്ലോഗിലും.... പക്ഷേ ഇതെല്ലാം പങ്കുവെക്കണമെന്ന് ഈ ലോകത്തില്‍ ഞാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിത്വമുണ്ട്.... ഈ ലോകത്തിന്‍റെ ഏതോ ഒരു കോണിലിരുന്ന് എന്‍റെ ഓരോ നേട്ടങ്ങളും അറിയാതെ അറിയുന്നെണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു... ഇപ്പോള്‍ എല്ലാം ഒരു സങ്കല്‍പ്പവും വിശ്വാസവും മാത്രമാണ്... പക്ഷേ അത് വളരെ തീവ്രവുമാണ് കേട്ടോ... പിന്നെ ഫെയ്സ് ബുക്കിലെ ലൈക്കുകളുടേയും കമെന്റുകളുടെയും ആഘോഷങ്ങളില്ലാത്ത ആദ്യത്തെ അംഗീകാരം.... അതും ഒരു രസമാണ്...


ആ സായംസന്ധ്യ എനിക്കായി ഒരുപാട് നല്ല ചിത്രങ്ങള്‍ വിരിയിച്ചു. അത് എന്‍റെ ക്യാമറാ കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു. ഞങ്ങള്‍ക്കിടയിലേക്ക് ഒരു പൂച്ചക്കുട്ടിയും വിരുന്നെത്തി എന്‍റെ ക്ലിക്കിന് പോസ് ചെയ്തു... സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് പോയ്മറഞ്ഞപ്പോള്‍ ഞങ്ങളും തിരികെ വീട്ടിലേക്ക് യാത്രയായി....




NATURE...

The most mesmerizing beauty of the Universe..
The best spot for Meditation..
The fascinating space for Romancing...
After all, Nature is My Love ...

Waves in the sky

 A cute kitten posed for my click...

Sun is about to be coupled with Sea .. 
Romancing of Nature..


No caption ....

Rocks... Sea... Sky ..


KARTHIKA ....

Wednesday, November 25, 2015

Feeling Exasperated...

Just feeling frustrated... How come someone can break someone's dreams without any compassion. I really wonder how could someone can treat people without respecting their emotions and feelings..
Horrible!!!!! I don't want to insult anyone but it's certainly disgusting... 

Everyone has their own dreams and expectations about their life but when you play with someone's life and dreams, just mind that it's gonna to fire you back...

It's a fact that this universe occupies mean human beings as well... But when you experience that from a person whom we trusted a lot would really matters a lot...

Actually it's nothing to do with me.. Yet it's honestly heart breaking, if we witness someone's hopes and dreams are just shattering in front of your eyes because of the untrustworthy behavior of someone... Oh! My God...

What I feel is that at a certain point you can be mean, of course if some situations are forcing you to be... Instead, treating someone with no respect can't  be tolerated by anyone... Really STUPID... 

I believe that keeping a WORD in one's life always reflects the real personality of one's. If someone fails in that , just demonstrating their standards of self and upbringing.
 Oops!!!!! Sometimes you need to be patient with those personalities.... 

I am really sorry for that it was happened to You... Still I know You are a good Soul  and I am hundred percentage confident that You are going to be a Winner in Your life......My handful support is with You ... 

It's not our way of living just spreading the resentment for people who are meant to do so....
Be Happy... Learn from the mistakes... Go ahead with Your Dreams... I am sure You will touch Your dreams soon .....

Actually I know that it's a waste of time just pondering about something which is not worth enough in our life... 
In the same way, you need to face all the realities on your way as well... That's what Life which is always a combination of happiness and sorrow... Whatever, you are destined to be moved forward... 

If one rejoices their life on the one side, it would be a tragedy to someone on the other side... Am I going to be so philosophical now.. Yeah!!! I am aware... That's the only thing left in my life even... Be cool... And realize that your dreams are not the reality and your reality is not your dreams also.... Then?????
I can write here a perfect Word for that.. But I think I should not...

Any way we have to replace all our frustration with a positive attitude towards life... 

Be assertive... Be content... Be peaceful with your life.... There you can enjoy every bit of your life...

Wants to go to beach with my books, writing and My Love... Waiting for a rain actually.... I wish to be drenched in rain ... Especially on the the shores of a beach... 

Just imagine Nature is showering it's Love through the rain drops...
And you are experiencing every single bit of that Love through your drenched body and soul ...
It's a beautiful feeling...
If you ever fell in Love with Nature, you can confront that ... Feeling loved by the Nature...